Sunday, October 2, 2011

ഖുര്‍ആനിലെ 'ജനാധിപത്യസൂക്തങ്ങള്‍'!


ഇസ്‌ലാമിന്റെ വിമര്‍ശകന്‍മാര്‍ പറയുന്നു: "ഖുര്‍ആനിലെ സഹിഷ്‌ണുത പ്രകടിപ്പിക്കുന്നതും സമാധാനത്തിന്റെ വഴി കാണിക്കുന്നതുമായ എല്ലാ സൂക്തങ്ങളും മക്കയില്‍ അവതരിച്ചവയാണ്‌. പ്രവാചകന്‍ മദീനയില്‍ എത്തിയതോടെ ഇസ്‌ലാം തനി അക്രമത്തിന്റെ ഭാഗത്തേക്ക് തിരിഞ്ഞിട്ടുണ്ട്. പിന്നെ ശാന്തിയുടെ ഭാഷ സംസാരിച്ചിട്ടില്ല. ഇന്ന് സമാധാനത്തിന്റെ തെളിവായി ഖുര്‍ആനിന്റെ ആളുകള്‍ ഉന്നയിക്കുന്ന സൂക്തങ്ങളത്രയും മക്കയില്‍ അവതരിച്ചവയാണ്‌. മദീനയില്‍ അവതരിച്ച സമാനമായ സൂക്തങ്ങള്‍ ചൂണ്ടിക്കാണിക്കുക സാദ്ധ്യമല്ല."

എന്താണ്‌ വസ്തുത എന്ന് നോക്കാം. ഈ ഇനത്തില്‍ പെട്ട ആറ്‌ സൂക്തങ്ങള്‍ ഈയിടെ ഒരു വിമര്‍ശകന്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഉദ്ധരിച്ചത് കാണാനിടയായി. ഇവ  ഒന്ന് വിശകലനം ചെയ്താല്‍ മതി സത്യം വെളിപ്പെടാന്‍:

"മക്കയില്‍ തികച്ചും സമാധാനപരവും ജനാധിപത്യപരവുമായിരുന്നു മുഹമ്മദിന്റെ പ്രബോധനങ്ങള്‍.സമാധാനവാദികള്‍ സാധാരണ ഇക്കാലത്ത് ഉദ്ധരിക്കാറുള്ള ഈ വചനങ്ങളെല്ലാം മക്കാ സൂക്തങ്ങളാണ്:-

1:“ മതത്തില്‍ ബലപ്രയോഗം പാടില്ല; (2/256)“

2:“ നിങ്ങള്‍ക്കു നിങ്ങളുടെ മതം, ഞങ്ങള്‍ക്കു ഞങ്ങളുടെ മതം;(109:6)“

3: “ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“

4:“ യുക്തിപൂര്‍വമായ സംവാദങ്ങളിലേര്‍‍പ്പെടുകയാണു വേണ്ടത്;(16:125)“

5:“ ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“

6:“ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)"

മറുപടി:
1. 'മതത്തില്‍ ബലപ്രയോഗം പാടില്ല. (2/256) അത് മക്കയില്‍ അവതരിച്ചതല്ല; മദീനയില്‍ അവതരിച്ചതാണ്‌.

2: “ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“ ഇതും മക്കയിലല്ല; മദീനയിലാണ്‌ അവതരിച്ചത്.

3. “ ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“ ഇതും മദീനയില്‍ അവതരിച്ച മറ്റൊരു ജനാധിപത്യ സൂക്തം തന്നെ.

:4. “ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)“ ഇതാ വീണ്ടും മദീനയിലവതരിച്ച ജനാധിപത്യ സൂക്തം.

പ്രസ്തുത വിമര്‍ശകന്‍ ആറ്‌ 'ജനാധിപത്യ' സൂക്തങ്ങള്‍ മക്കയില്‍ അവതരിച്ചത് എന്ന് പറഞ്ഞ് ചൂണ്ടിക്കാണിച്ചിട്ട് അവയില്‍ നാലും മദീനയില്‍ അവതരിച്ചവയാണ്‌. അപ്പോള്‍ ജനാധിപത്യ ശൈലി പ്രവാചകന്‍ മക്കയിലും മദീനയിലും കാണിച്ചീട്ടുണ്ട് എന്ന് വിമര്‍ശകന്‍ ഉദ്ധരിച്ച സൂക്തങ്ങളിലൂടെ തന്നെ തെളിഞ്ഞിരിക്കുന്നു. മക്കയില്‍ മാത്രമേ മുഹമ്മദ് നബി ജനാധിപത്യ സ്വഭാവം കാണിച്ചിട്ടുള്ളു എന്ന, വിമര്‍ശകന്റെ വാദം, പൊളിഞ്ഞിരിക്കുന്നു. ഇങ്ങനെയെല്ലാം വാസ്തവമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞെങ്കില്‍ മാത്രമേ ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ സധിക്കുകയുള്ളൂ എന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം.

കെ.കെ. ആലിക്കോയ

No comments:

Post a Comment