Thursday, July 19, 2012

ഹിലാല്‍ ദര്‍ശനം: ഒരു അറേബ്യന്‍ നുണ

കെ.കെ. ആലിക്കോയ

സഊദി അറേബ്യയില്‍ ജൂലൈ 19 ന്‌ ഹിലാല്‍  കണ്ടതിന്റെ അടിസ്ഥാനത്തില്‍ 20 ന്‌ റമദാന്‍ നോമ്പ് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സഊദിയിലെ പ്രധാന നഗരങ്ങളായ മക്ക, മദീന, റിയാദ് എന്നിടങ്ങളില്‍ സൂര്യാസ്‌തമയത്തിനു ശേഷം യഥാക്രമം 6, 5, 3 മിനിറ്റുകള്‍ കഴിഞ്ഞാണ്‌  ജൂലൈ 19 ന്‌ ചന്ദ്രന്‍ അസ്‌തമിച്ചത്. അതിനാല്‍ 20 ന്‌ റമദാന്‍ തുടങ്ങാനുള്ള തീരുമാനം  സ്വാഗതാര്‍ഹമാണ്‌. എന്നാല്‍ 19 ന്‌ അസ്‌തമയ ശേഷം ഹിലാല്‍ കണ്ടു എന്ന പ്രസ്താവന മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നുണയാണ്‌. കാരണം 3, 5, 6 മിനിറ്റ് നേരം ചക്രവാളത്തിലുണ്ടാകുന്ന ചന്ദ്രനെ ലോകത്ത് ഇന്നു വരെ ആരും ഒരിടത്തും കണ്ടതായി ഒരു രേഖയും നിലവിലില്ല. സൂര്യാസ്‌തമയ ശേഷം 20 മിനിറ്റില്‍ കൂടുതല്‍ സമയം ചന്ദ്രന്‍ ചക്രവാളത്തിലുണ്ടായാല്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളു. എന്നാണ്‌ ഒബ്‌സര്‍വേറ്ററികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സൂര്യാസ്‌തമയ ശേഷം ചന്ദ്രന്‍ ചക്രവാളത്തിലുണ്ടെങ്കില്‍ അതോടെ പുതിയ മാസം ആരംഭിക്കുകയാണ്‌ സഊദിയില്‍  ഇപ്പോള്‍ ചെയ്തുവരുന്നത്; ഹിലാല്‍ കാണണമെന്ന വാശി അവര്‍ക്കില്ല. എന്നാല്‍ ഇത് സമൂഹത്തോട് തുറന്നു പറയാന്‍ അവര്‍ ധൈര്യം കാണിക്കാറില്ല. പകരം അവരൊരു നുണ പറയും: 'ഇന്ന സ്ഥലത്ത് കണ്ടതിന്റെ അടിസ്ഥാനത്തില്‍....' എന്ന്.
''സത്യം പറയുക; അത് കൈപ്പുറ്റതാണെങ്കിലും.'' (ഹദീസ്)