Wednesday, October 26, 2011

കൈവെട്ടിക്കളി



ശരിയാണ്‌ 
സോദരാ... 
കൈവെട്ട് കേസിലെ 
പ്രതി 
ആരായിരുന്നാലും 
അവനാണ്‌ തെമ്മാടി 
അവനാണ്‌ ഭീകരന്‍ 
രാജ്യത്തെ വെട്ടി 
തുണ്ടം തുണ്ടമാക്കുന്നവന്‍ 
................ 
എങ്കിലും 
പ്രതികരിക്കുന്നവന്‍ 
പ്രതികരിക്കേണ്ടവന്‍ 
നരനായിരിക്കണം 
നരസ്നേഹിയായിരിക്കണം 
പഴയ 
തലവെട്ടുകേസിലെ 
പ്രതിയാകരുത്...!! 
തല വെട്ടി 
കൈ വെട്ടി 
കാല്‌ വെട്ടി 
പന്ത് കളിച്ചവര്‍ 
പിന്നെയും വെട്ടാന്‍ 
വാളോങ്ങി നില്‍പ്പവര്‍ 
അവരുടെ 
തോളൊട്ടി നിന്നുകൊണ്ട് 
കൈവെട്ടിനെതിരെ 
പ്രതികരിക്കാന്‍..... 
ഇല്ലാ.... 
എനിക്കാവില്ല കൂട്ടരേ... 
........ 
പിന്നെയും 
മറ്റൊരു 
കൈവെട്ട് കഴിഞ്ഞു... 
അറിഞ്ഞില്ല 
ആരും പറഞ്ഞുമില്ല 
അവരോ, പഴയ 
തലവെട്ടുകേസിലെ 
പ്രതികള്‍!! 
പിന്നെയിതാ 
മറ്റൊരു തലവെട്ട് നടന്നു. 
ഇവരും 
പഴയ തലവെട്ട് കേസിലെ 
കൈവെട്ട് കേസിലെ 
കാല്‍ വെട്ട് കേസിലെ 
പ്രതികള്‍ 
ഇരുവരും 
പുതിയ 
തലവെട്ടിക്കളിയുടെ 
വേള്‍ഡ് കപ്പിന്‌ 
തുടക്കമിടാന്‍ 
ഊഴം കാത്ത് നില്‍ക്കുന്നവര്‍. 

ടി.കെ. ഹാരിസ് 
മാനന്തവാടി 


മാധ്യമങ്ങളും പൊലീസും മുസ്ലിംകളെ തീവ്രവാദികളാക്കി മുദ്രകുത്തുന്നു -കട്ജു


മാധ്യമങ്ങളും പൊലീസും മുസ്ലിംകളെ തീവ്രവാദികളാക്കി മുദ്രകുത്തുന്നു -കട്ജു

ന്യൂദല്‍ഹി: എല്ലാ ബോംബ് സ്ഫോടനങ്ങളുടെയും പിതൃത്വം മുസ്ലിംകളുടെ മേല്‍ ചാര്‍ത്താന്‍ മാധ്യമങ്ങളും പൊലീസും ആസൂത്രിത നീക്കം നടത്തിവരുന്നതായി മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ  മാര്‍കണ്ഡേയ കട്ജു. ഫോറന്‍സിക് അന്വേഷണത്തില്‍ ആവശ്യമായ പരിചയം ലഭിക്കാത്തതുമൂലമാണ് രാജ്യത്തെ പൊലീസിന് സ്ഫോടന കേസുകളില്‍ ഫലപ്രദമായ അന്വേഷണം സാധ്യമാകാത്തതെന്നും ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍െറ ഏതെങ്കിലും ഒരു ഭാഗത്ത് ബോംബ് സ്ഫോടനം നടന്നു എന്നു കേള്‍ക്കുമ്പോള്‍ മാധ്യമങ്ങള്‍ മുന്‍വിധി കലര്‍ന്ന തീര്‍പ്പില്‍ എത്തുന്ന പ്രവണതയാണുള്ളത്. ഇത് മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന് ഏറെ ദോഷകരമായി മാറുന്നു. ഏതെങ്കിലും ഒരു ഇ-മെയില്‍ സന്ദേശമോ മൊബൈല്‍ ഫോണ്‍ വഴിയുള്ള എസ്.എം.എസ് സന്ദേശമോ മാത്രം മുന്‍നിര്‍ത്തി എന്തടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ ഇങ്ങനെ തീര്‍പ്പ് കല്‍പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം മുന്‍വിധി സ്വീകരിക്കുമ്പോള്‍ യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാവുന്നു.  നിരപരാധികള്‍ വേട്ടയാടപ്പെടുന്ന സാഹചര്യം ഉണ്ടാകാതെ നോക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. കാര്യക്ഷമമായ പരിശീലനവും നവീന ഉപകരണങ്ങളും ഇല്ലാത്തതുമൂലം മിക്ക അന്വേഷണങ്ങളും ഇന്ത്യയില്‍ ശാസ്ത്രീയമാകുന്നില്ല. സംശയങ്ങളുടെ പുറത്തു നടക്കുന്ന അന്വേഷണമാണ് രാജ്യത്തു കൂടുതലും. ഇതിന്‍െറ പേരില്‍ എത്രയോ മുസ്ലിം ചെറുപ്പക്കാര്‍ അന്യായമായി ജയില്‍വാസവും ശിക്ഷയും അനുഭവിക്കേണ്ട സാഹചര്യമാണുള്ളതെന്നും കട്ജു പറഞ്ഞു.
ജനാധിപത്യ മാര്‍ഗത്തിലുള്ള സംവാദത്തിലൂടെ വേണം മാധ്യമങ്ങള്‍ സ്വയം നവീകരിക്കാന്‍. ഗുരുതര വീഴ്ച വരുത്തുന്ന മാധ്യമങ്ങള്‍ക്കു മേല്‍ കര്‍ശന നടപടി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Source: http://www.madhyamam.com/news/126962/111019

Tuesday, October 25, 2011

ഇന്റലക്ച്വല്‍ ജിഹാദിന്റെ കാണാപ്പുറങ്ങള്‍ / ജെ. ദേവിക



ഹമീദ് ചേന്ദമംഗല്ലൂരിന്റെ മാതൃഭൂമിയിലെ ലേഖനം മുസ്ലിം തീവ്രവാദത്തിന്റെ
'ഹിഡണ്‍ അജണ്ട'യെക്കുറിച്ചുള്ള ഭയം ജനിപ്പിക്കുന്നു. മുസ്ലിം
സ്വത്വരാഷ്ട്രീയത്തിന്റെ ദീര്‍ഘകാലമായുള്ള വിമര്‍ശകനായി അറിയപ്പെടുന്ന
ചേന്ദമംഗല്ലൂര്‍ ഉയര്‍ത്തിയ ഈ താക്കീതിനെ ഗൌരവത്തിലെടുക്കാന്‍ ഇടതു
ലിബറലുകളായ സുഹൃത്തുക്കള്‍ എന്നോടാവശ്യപ്പെട്ടിരുന്നു.
സെക്യുലര്‍ മാധ്യമത്തിലൂടെ റാഡിക്കല്‍ ഇസ്ലാമിന്റെ മേധാവിത്വം
സ്ഥാപിക്കാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ ഹിഡന്‍ അജണ്ടയെക്കുറിച്ച
വേവലാതികളാണ് ലേഖനത്തിന്റെ സാരം. സോളിഡാരിറ്റിയെന്ന അതിന്റെ യുവജന
(പുരുഷ) പ്രസ്ഥാനവും മാധ്യമമെന്ന വാരികയും ഉപയോഗിച്ച് കേരളത്തിലെ
റാഡിക്കല്‍ ആക്ടിവിസത്തിന്റെ സ്ഥലത്ത് അവര്‍ കയറിക്കൂടിയെന്ന് ഹമീദ്
വാദിക്കുന്നു. ഇസ്ലാമിക ഫെമിനിസത്തെക്കുറിച്ചും ഇസ്ലാമിക്
ഫെമിനിസ്റുകളായ
ആമിന വദൂദ്, ഫാത്തിമ മെര്‍സ്സിനി എന്നിവരെക്കുറിച്ചും മറ്റും അവര്‍
ഇപ്പോള്‍ നടത്തുന്ന ചര്‍ച്ചകള്‍ ഉദാരവും കൂടുതല്‍ ബഹുസ്വരവുമായ മുസ്ലിം
ലീഗിനെ മറികടിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള മറയായി ഉപയോഗിക്കുന്നത് ഹമീദ്
വേവലാതിയോടെ കാണുന്നു. പ്രത്യേകിച്ചും പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ജമാഅത്ത് ഇടപെടാന്‍ തുടങ്ങുന്ന പുതിയ
സാഹചര്യത്തില്‍. കേരളത്തിലെ റാഡിക്കല്‍ ബുദ്ധിജീവികള്‍ ഇത്
മനസ്സിലാക്കാതെ ഈ അജണ്ടയുടെ നടത്തിപ്പുകാരാവുന്നതായി അദ്ദേഹം
വാദിക്കുന്നു. മാധ്യമം വാരിക, ദലിത് ബുദ്ധിജീവികള്‍ക്ക് സ്ഥലം
നല്‍കുമ്പോഴും (ദലിതര്‍ക്ക് കൂടുതല്‍ രാഷ്ട്രീയ ഇടം നല്‍കുന്ന)
സി.പി.എമ്മില്‍ നിന്ന് വിരുദ്ധമായി, ഒരു സവര്‍ണ മുസ്ലിം ഭാഗത്തേക്ക്
ചായുന്നത് അവര്‍ കാണാതെ പോകുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു.
ഈ ലേഖനത്തിലെ ഭൂരിഭാഗവും അവഗണിക്കപ്പെടേണ്ടതും പ്രയോഗങ്ങള്‍ പലതും
നിരുത്തരവാദപരവുമാണ്. പദപ്രയോഗങ്ങളില്‍ പലതും ഹിന്ദു
ഫണ്ടമെന്റലിസ്റുകളുടേതിന് സമമാണ്. ജമാഅത്തിന്റെ ഒളിയജണ്ടകളെ
സൂചിപ്പിക്കാന്‍ ലേഖനത്തില്‍ പ്രയോഗിക്കുന്ന ഇന്റലക്ച്വല്‍ ജിഹാദ് എന്ന
പദം കേരളത്തിലെ മുസ്ലിം യുവാക്കളെ, അനുഷ്ഠാന മുസ്ലിംകളെയും
അല്ലാത്തവരെയും ലക്ഷ്യമിട്ട്, ഹിന്ദു വര്‍ഗീയവാദികള്‍ ഉയര്‍ത്തിയ ലൌ
ജിഹാദ് എന്ന പദ പ്രയോഗവുമായി സാമ്യമുള്ളതാണ്. ഇത്തരം പ്രയോഗങ്ങള്‍
മുസ്ലിം സമൂഹത്തിന്റെ അവസ്ഥയെ കൂടുതല്‍ ഭീഷണമാക്കുമെന്ന കാര്യം ലേഖകന്‍
ശ്രദ്ധിക്കുന്നില്ല. മകന്‍ ചത്താലും കുഴപ്പമില്ല മരുമകളുടെ കണ്ണീരു
കാണണമെന്ന മനോഭാവമുള്ള അമ്മായിയുടെ മനസ്ഥിതിയെയാണ് ഇത്
ഓര്‍മിപ്പിക്കുന്നത്. അതിനാല്‍ തന്നെയാണ് ഹിന്ദു വലതുപക്ഷം ഈ ലേഖനത്തെ
രണ്ടു കൈയും നീട്ടി സ്വീകരിച്ചത്.
ലേഖനത്തിലുടനീളം സ്വീകരിച്ചിരിക്കുന്ന യുക്തി ദുര്‍ബലമാണ്.
ഉദാഹരണത്തിന്,
മാധ്യമം ആഴ്ചപതിപ്പില്‍ എഴുതുന്ന റാഡിക്കല്‍ ബുദ്ധിജീവികള്‍ ജമാഅത്തെ
ഇസ്ലാമിയുടെ ഹിഡന്‍ അജണ്ടയെ ശക്തിപ്പെടുത്തുന്നുവെന്നത്
(ഇടതുപക്ഷത്തേക്ക് പക്ഷഭേദപരമായി ചായാത്തവരെയാണ് റാഡിക്കല്‍
ബുദ്ധിജീവികള്‍ എന്ന് ഹമീദ് ഉദ്ദേശിക്കുന്നത്). മാധ്യമത്തില്‍
എഴുതുന്നവര്‍, ജമാഅത്തിന് ഉണ്ടെന്ന് ലേഖകന്‍ വാദിക്കുന്ന യാഥാസ്ഥിതിക
അജണ്ടയെ പ്രോത്സാഹിപ്പിക്കുമെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. കാരണം
ദേശീയതയുമായി ബന്ധപ്പെട്ട ഭൂതകാലമുള്ള, എന്നാല്‍ തീര്‍ച്ചയായും
മതേതരവത്കരിക്കപ്പെട്ട മൃദുഹിന്ദുത്വ സംസ്കാരം അധീശവത്കരിക്കപ്പെട്ട
മാതൃഭൂമി വാരികയില്‍ എഴുതുന്നവര്‍ ഹിന്ദു സംസ്കാരത്തെ
പ്രോത്സാഹിപ്പിക്കുകയാണെന്ന് പറയാന്‍ കഴിയില്ലല്ലോ.
ജമാഅത്തിന്റെ മുഖംമൂടി രാഷ്ട്രീയത്തെ മാധ്യമം വാരികയിലെ എഴുത്തുകാര്‍
പിന്താങ്ങുന്നുവെന്ന് ഒരിക്കലും വാദിക്കാന്‍ പാടില്ല. യഥാര്‍ഥത്തില്‍
ജമാഅത്തിന്റെയും ദേശീയവാദികളുടെയും റാഡിക്കല്‍ ഇടതുപക്ഷത്തിന്റെയും
ഇടങ്ങള്‍ ഉപയോഗപ്പെടുത്തുന്നു എന്നത് ഒരിക്കലും അവരുടെ അജണ്ടകളുമായി
സന്ധിചെയ്യുന്നു എന്ന് പറയാനുള്ള ന്യായമല്ല. അങ്ങനെ പറയുന്നത് ഇത്തരം
എഴുത്തുകാര്‍ക്ക് കര്‍തൃത്വം (ഏജന്‍സി)നിഷേധിക്കുന്നതിന് തുല്യമാണ്.
എഴുത്തകാര്‍ അവരുടെ നിഷ്കളങ്കതയാല്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു
എന്നുള്ള വാദത്തെ മയപ്പെടുത്താനാണ് റാഡിക്കല്‍ ബുദ്ധജീവികള്‍ എന്ന്
ഹമീദ്
പ്രയോഗിക്കന്നതു തന്നെ. ഇതും കര്‍തൃത്വ നിഷേധം തന്നെ. മാധ്യമത്തില്‍
എഴുതുന്ന നമ്മളില്‍ പലരും മാധ്യമത്തിന്റെ, കേരള നവോഥാനത്തിന്റെ
ശില്‍പികളെക്കുറിച്ചും ലിംഗ സമീപനങ്ങളെക്കുറിച്ചും വിമര്‍ശം
ഉന്നയിച്ചവരാണ്. രണ്ടു വര്‍ഷം മുമ്പ് ലൈംഗിക തൊഴിലാളി നളിനി ജമീലയുടെ
ആത്മകഥയെക്കുറിച്ച് നവോത്ഥാന ബുദ്ധിജീവികളെ അണിനിരത്തി വിമര്‍ശനം
മാധ്യമം
ഉയര്‍ത്തിയപ്പോള്‍ അതിനെതിരെ റാഡിക്കല്‍ ബുദ്ധിജീവികള്‍ എന്ന് ഹമീദിന്റെ
ലേഖനത്തില്‍ പറയുന്ന വിഭാഗത്തില്‍പ്പെട്ട ഞങ്ങളില്‍ പലരും ശക്തിയായി
പ്രതികരിച്ചിരുന്നു. നളിനിയുടെ പുസ്തകത്തെ നിശിതമായി വിമര്‍ശിച്ച ചില
ലേഖനങ്ങളിലെ ജാതിപരമായ സ്വരങ്ങളെ വിമര്‍ശിച്ച് ഞാന്‍ തന്നെ
മാധ്യമത്തില്‍
ലേഖനം എഴുതിയിരുന്നു. നളിനി ജമീലയെ വിമര്‍ശിച്ചെഴുതിയ ലിബറല്‍
ഇടതുപക്ഷക്കാര്‍ മാധ്യമത്തിന്റെ യാഥാസ്ഥിതിക അജണ്ടയെ
പിന്തുണക്കുന്നുവെന്ന് പറയാന്‍ കഴിയില്ലല്ലോ. പിന്നെ എന്തുകൊണ്ടാണ്
മറ്റുള്ളവര്‍ അങ്ങനെയാകാമെന്ന് കരുതുന്നത്.
ലൌ ജിഹാദ് പ്രചാരണത്തിനു ശേഷമാണ്, പ്രത്യേകിച്ചും മാധ്യമങ്ങള്‍ ഒരു
വിമര്‍ശനവും ഉന്നയിക്കാതെ അതില്‍ പങ്കെടുത്തപ്പോള്‍, ഞാന്‍ വീണ്ടും
മാധ്യമത്തില്‍ എഴുതിത്തുടങ്ങിയത്. എഴുതാനും എഴുതാതിരിക്കാനുമുള്ള
ഞങ്ങളുടെ ബോധ്യത്തെ അന്ധതയോടെ സമീപിക്കുകയാണ് ഹമീദിലെ വല്യേട്ടന്‍
മനോഭാവം. ബുദ്ധിയുള്ള, രാഷ്ട്രീയ ബോധമുള്ള ആട്ടിടയനെ തേടുന്ന
കുഞ്ഞാടുകളായി ദയവായി, ഞങ്ങളെ കണക്കാക്കരുത്.
കേരളത്തിലെ മുസ്ലിം സ്ത്രീകളെക്കുറിച്ച ശ്രദ്ധേയമായ പഠനം പുറത്തിറക്കിയ
ഷംശാദ് ഹുസൈനെതിരായ ഹമീദിന്റെ ആക്രമണവും വ്യക്തമാണ്. ആ
പഠനത്തെക്കുറിച്ച്
വലുതായൊന്നും പരാമര്‍ശിക്കാതെയുള്ള വിമര്‍ശം സാമാന്യ മാന്യതപോലും
പുലര്‍ത്തുന്നില്ല. മുസ്ലിം സ്ത്രീകള്‍ക്ക് അവരുടേതായ സ്വത്വം
അനുവദിക്കുന്നത് തന്നെ ജമാഅത്തിന്റെ ഹിഡന്‍ അജണ്ടയെ പിന്താങ്ങുന്നതായി
ഹമീദ് സൂചിപ്പിക്കുന്നു. മുസ്ലിം ഫെമിനിസത്തെക്കുറിച്ച ഹമീദിന്റെ
നിലപാട്, അത് ജമാഅത്തിന്റെ ഹിഡന്‍ അജണ്ടയെ പിന്തുണക്കുന്നുവെന്ന്
വാദിക്കുന്നവരുടെ വാദത്തിന് തികച്ചും വിരുദ്ധമാണ്, വിലാപം മാത്രമാണ്.
മുസ്ലിം ഫെമിനസത്തെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന
ചര്‍ച്ച
മുസ്ലിം ലിബറലുകള്‍ ഉയര്‍ത്തിയതല്ല, ചിലര്‍ അതിനോട് അനുഭാവം
പുലര്‍ത്തിയിട്ടുണ്ടെങ്കിലും. ഷംശാദ് ഉള്‍പ്പെടെയുള്ള മുസ്ലിം വനിതാ
ബുദ്ധിജീവികള്‍ ഉയര്‍ത്തിയതാണ്. കേരളത്തിലെ മുസ്ലിം സ്ത്രീകളെക്കുറിച്ച
പുതിയ പരിപ്രേക്ഷ്യം ഉയര്‍ത്തുന്നതിനാണ് അവര്‍ ഇതിനെ ഉപയോഗിച്ചത്.
മുസ്ലിം ലിബറലുകള്‍ ഇതിനെ ഉപയോഗിച്ചത് മറ്റു കെടുതികളില്‍ നിന്നുള്ള
രക്ഷപ്പെടലായിട്ടാണ്.
ഹമീദിന്റെ ലേഖനത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം, ഇടതുപക്ഷവും
വലതുപക്ഷവും തമ്മിലുള്ള വ്യത്യാസങ്ങള്‍ അപ്രത്യക്ഷമായ, കേരളത്തിന്റെ
നിലവിലെ രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെട്ടതാണ്. ഭരണകൂടവും
പാര്‍ട്ടിയും ചേര്‍ന്ന് നടത്തുന്ന നവലിബറല്‍ അജണ്ട കിനാലൂരില്‍
വെളിവാക്കപ്പെട്ട സാഹചര്യം പ്രസ്തുത ലേഖനത്തിന്റെ ലക്ഷ്യത്തെക്കുറിച്ച
സൂചനകള്‍ നല്‍കുന്നുണ്ട്. സോളിഡാരിറ്റി പോലുള്ള സംഘടനകളെ
നവലിബറലിസത്തിനെതിരായ സമര രംഗത്തേക്ക് ഈ ബുദ്ധി ജീവികള്‍ കൊണ്ടുവരുന്നു,
അവര്‍ക്ക് സ്ഥലം നല്‍കുന്നു എന്നതാണ് ഹമീദിന്റെ പ്രധാന ആരോപണം.
ഇടതുപക്ഷം
മുമ്പൊന്നുമില്ലാത്തവിധം, ഒരു പ്രതികാര ബുദ്ധിയോടെ, വലതുപക്ഷത്തേക്ക്
മാറിക്കൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?
ഇടതുപക്ഷത്തിന്റെ ഉന്മാദ രോഗം ഭേദമാകുന്നതുവരെ നമ്മള്‍ കാത്തിരിക്കണോ?
അതോ യജമാനന്റെ വഴിയില്‍ ലയിക്കണോ? ദയനീയമെന്തെന്നാല്‍, ദലിതുകളെ
ശാക്തീകരിക്കുന്ന ഒരു ഇടതുപക്ഷ മിത്തിനെ ഹമീദ് നിര്‍മിക്കുകയാണ്. ദലിതരെ
സംബന്ധിച്ച ഇടതുപക്ഷത്തിന്റെ അവകാശവാദങ്ങള്‍ ലളിതമായ സ്ഥിതിവിവരത്തില്‍
തകരുന്നവയാണ്. സി.പി.എമ്മും സി.പി.ഐയും കോണ്‍ഗ്രസും പോലെ ജമാഅത്തും
സവര്‍ണമാണെന്ന് പറയാവുന്നതാണ്. കീഴ് ജാതിക്കാര്‍ക്ക് രക്ഷകര്‍ത്താക്കളെ
കണ്ടുപിടിക്കുന്നത് പോലെയാണ് ഈ വാദങ്ങള്‍. ഇവിടെ ഉദാര മുസ്ലിം
ലീഗിനെയല്ല
രക്ഷാകര്‍തൃ സമീപനമുള്ള നിയോ ലിബറല്‍ ഇടതിനെയാണ് ഹമീദ് താലോലിക്കുന്നത്.
ജമാഅത്തുമായി ബന്ധപ്പെട്ടവരുമായി ഇസ്ലാമിനെക്കുറിച്ച്
സംവദിക്കുന്നതിനെതിരെയുള്ളതാണ് പ്രസ്തുത ലേഖനത്തിലെ ഏറ്റവും വിഷം നിറഞ്ഞ
ഒളിയമ്പ്. ജമാഅത്ത് ബന്ധമുള്ള പുതിയ തലമുറയുമായി സംസാരിക്കുന്നത് മതേതര
കേരളത്തില്‍ നമ്മള്‍ നടത്തുന്ന ഏറ്റവും വലിയ പാപമായാണ് ഹമീദ്
വിലയിരുത്തുന്നത്. ഇസ്ലാമിക ഫണ്ടമന്റലിസത്തിന്റെ കുറുനരികള്‍
വിഹരിക്കുന്ന കാട്ടില്‍ പെട്ടുപോയ നിഷ്കളങ്കരായ കുഞ്ഞാടുകളായി
ഇത്തരക്കാരെ ഹമീദ് വീണ്ടും ചിത്രീകരിക്കുന്നു. കേരളത്തില്‍ ജനിക്കുകയും
വളരുകയും ചെയ്ത സ്ത്രീ എന്ന നിലയില്‍ എനിക്ക് കേരളത്തില്‍
ഇത്തരത്തിലുള്ള
‘ലിബറലുകളെ’ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. കേരളത്തില്‍ എവിടയാണ്
ഉദാരവാദികള്‍? പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ രാഷ്ട്രീയമായി
ഇടതും സാമൂഹികമായി വലതുമായ പുരോഗമനവാദികള്‍ എവിടെ? ‘ലളിതവും മലയാള
വേരുകളുമുള്ള’ ഒരു വസ്ത്ര രീതി ഇടതുപക്ഷ വനിതാ ആക്ടിവിസ്റുകള്‍ക്ക്
ഉണ്ട്
എന്നത് സത്യമാണ്. രാഷ്ട്രീയ മേഖലയുടെ എല്ലാ തലങ്ങളിലും ഉള്ള
സ്ത്രീകള്‍ക്ക് സ്വാതന്ത്യ്രം ആവശ്യപ്പെടുന്നതിന് ‘കൃത്യമായ’
കാരണങ്ങളുണ്ടായിരിക്കണം എന്നതും യാഥാര്‍ഥ്യമാണ്്. പഞ്ചായത്തുകളിലൂടെയും
മറ്റും പബ്ളിക് ആയ സ്ത്രീകള്‍ക്കും ഈ ന്യായീകരണം ആവശ്യമാണ്. ഇടതുപക്ഷ
ഫെമനിസ്റുകളുടെ ഈ നാട്യം ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുള്ളതാണ്. ലിംഗ
അസമത്വത്തിനെതിരെ വായ്തോരാതെ പ്രസംഗിക്കുകയും സ്ത്രീധനവും സ്ത്രീധന
പീഡനവും വീട്ടില്‍ വെച്ചുനടത്തുകയും ചെയ്യുന്നു അവര്‍. ലിംഗ സമത്വം
അട്ടിമറിക്കപ്പെടുകയാണിവിടെ. ഈ നാട്യത്തില്‍
കുടുങ്ങിക്കിടക്കുന്നേടത്തോളം ലിംഗ നീതിയെക്കുറിച്ച പ്രശ്നത്തെ,
പരിഹരിക്കേണ്ട ഒരു വിഷയമായി നമുക്ക് അഭിമുഖീകരിക്കാനാവില്ല.
ഇവിടത്തെ മുഖ്യധാര ഇടതുപക്ഷത്തിന്റെ ദര്‍ശനം ലിബറല്‍ ജനാധിപത്യവുമായോ
രാഷ്ട്രീയ പരിപ്രേക്ഷ്യങ്ങളുടെ ബഹുസ്വരതയുമായോ ഒത്തുപോകുന്നതല്ല എന്ന്
നമുക്കറിയാം. മതേതരത്വവത്കരിക്കപ്പെട്ട ഹിന്ദു കാഴ്ചപ്പാട് 1950 ലെ ഐക്യ
കേരള പ്രസ്ഥാനത്തിലും അതിനു ശേഷവും ഉണ്ടായിട്ടുണ്ടെന്ന് നമുക്ക്
വ്യക്തമാണ്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച ചോദ്യങ്ങളെ
വര്‍ഗത്തെക്കുറിച്ചും സാമൂഹിക വികസനത്തെക്കുറിച്ചുമുള്ള ചര്‍ച്ചയിലേക്ക്
വഴിതിരിച്ച് വിട്ടിരിക്കുന്നു. ഇടതുപക്ഷത്തെ വ്യക്തികളുമായി
സംസാരിക്കുന്ന നമ്മള്‍ ഇത് മനസ്സിലാക്കികൊണ്ടുതന്നെയാണ്
സംസാരിക്കുന്നത്.
ഇപ്പോള്‍ നടക്കുന്ന സ്ത്രീശാക്തീകരണവും ഫെമിനിസ്റുകള്‍ ഉയര്‍ത്തുന്ന
സ്ത്രീവിമോചനവും ഒന്നാണെന്ന ഒരു മിഥ്യാബോധവും ഒരു ഫെമിനിസ്റ് എന്ന
നിലയില്‍ എനിക്കില്ല. കേരളത്തിലെ സര്‍ക്കാര്‍വത്കരിക്കപ്പെട്ട
ഫെമിനിസത്തിന്റെ മിശിഹയായ തോമസ് ഐസക്ക് നമ്മള്‍ സ്ത്രീകളെയെല്ലാം
മോചിപ്പിക്കും എന്നും എനിക്ക് അഭിപ്രായമില്ല. എന്നിട്ടും കേരളത്തിലെ
ഇടതുപക്ഷത്തിലെ പലരുമായും ഞാന്‍ സംസാരിക്കുന്നു. അമിതമായ പ്രതീക്ഷ
വെക്കാതെ തന്നെ കേരളത്തിലെ ജമാഅത്തിലെ പുതു തലമുറയുമായി
സംസാരിക്കാതിരിക്കാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല; അവരുമായി പല
കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും, അവരുടെ പരിമിതികളെ
മനസിലാക്കുന്നുണ്ടെങ്കിലും. എല്ലാവിധ കേന്ദ്രീകരണവും കേഡര്‍ സംവിധാനവും
രഹസ്യ സ്വഭാവവും ഉണ്ടായിരിക്കെ, തന്നെ സി.പി.എം പൂര്‍ണമായി
ഏകതാനതയുള്ളതല്ലെന്നിരിക്കെ എന്തിനാണ് ജമാഅത്ത് ഏകതാനമാണെന്ന് ഞാന്‍
വിചാരിക്കുന്നത്. സി.പി.എമ്മിന്റേതു പോലുള്ള രീതികള്‍ ജമാഅത്തില്‍
ഉണ്ട്.
വര്‍ത്തമാനകാലത്തെ യാഥാര്‍ഥ്യങ്ങളെ എങ്ങനെ
നോക്കിക്കാണണമെന്നതിനെക്കുറിച്ച് ഒരു ആശയവും നല്‍കുന്നില്ല എന്നതാണ്
പ്രസ്തുത ലേഖനത്തെ അപകടകരമാക്കുന്നത്. അതിനുപകരം ഒരു തരം രക്ഷപ്പെടല്‍
നടത്തിയിരിക്കുകയാണ്. പുതിയ വഴിത്തിരിവുകളെ സംബന്ധിച്ച്
തൃപ്തിപ്പെടുത്തുകയല്ല മറിച്ച് നമ്മെ കൂടുതല്‍ നിസ്സഹായരും
അരക്ഷിതരാക്കുകയുമാണ് ഇത് ചെയ്യുന്നത്. ആഗോളവത്കരണം പ്രാദേശിക, ദേശീയ,
മത
സ്വത്വങ്ങളെ മാറ്റിമറിച്ചത് ഇവിടെ പരിഗണിക്കപ്പെടുന്നില്ല. ആഗോളവത്കരണ
ഫലമായുണ്ടായ ദാരിദ്യ്രത്തിന്റെ കുറവും കണ്‍സ്യൂമറിസത്തിന്റെ ഉത്ഭവവും
‘ആദര്‍ശ സഖാവിന്റെ’ ഇമേജിനെ ഉപഭോക്തൃ സിവില്‍ സൊസൈറ്റി
ആക്ടിവിസ്റിന്റേതാക്കിയിട്ടുണ്ട്. കേരള ഹിന്ദു ആഗോളവത്കരിക്കപ്പെടുകയും
കൂടുതല്‍ ആഗോള ഹിന്ദു അനുഷ്ഠാനങ്ങളെ സ്വീകരിക്കുകയും ചെയ്തത് മത സമാധന
അന്തരീക്ഷത്തില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ചേന്ദമംഗല്ലൂരും(മറ്റു ധാരാളം പേരും) വാദിക്കുന്നത് കേരളത്തിലെ
മുസ്ലിംകള്‍ രാഷ്ട്രീയപരമായും സാംസ്കാരികമായും സുരക്ഷിത 'കേരള
മുസ്ലി'മായി നിലനില്‍ക്കണം. പക്ഷേ അതസാധ്യമാണ്. ഒന്നാമതായി
ആഘോഷിക്കപ്പെടുന്ന കേരളീയ പൊതുമണ്ഡലം 'മതേതര'മായിത്തീര്‍ന്ന സവര്‍ണ
ഹിന്ദു സാംസ്കാരികതയുടെ ആധിപത്യസ്വഭാവത്തോടുകൂടിയുള്ളതാണെന്നത് എളുപ്പം
അവഗണിക്കാവുന്ന കാര്യമല്ല. ഇതെല്ലാം സത്യസന്ധമായി ചോദ്യം
ചെയ്യപ്പെടുകയും
ക്രിയാത്മകമായ ഒരു മാറ്റത്തിന് വേണ്ട പരിശ്രമങ്ങള്‍ക്ക്
മുന്‍കൈയെടുക്കുകയും വേണം. ഇത് ചെയ്യാത്തിടത്തോളം മുസ്ലിംകള്‍ക്കിടയിലെ
അവിശ്വാസം വളരുക തന്നെ ചെയ്യും. സത്യത്തില്‍ ആഗോളവത്കരണത്തിന്റെ നിരന്തര
ഭീഷണിയുടെ നിഴലിലാണ് 'കേരള മുസ്ലിം.' എന്തിന് ഒരു അന്താരാഷ്ട്ര
വിമാനത്താവളത്തിലൂടെ പോകുന്നത് തന്നെ ഒരു മുസ്ലിം വിശ്വാസിയെ
റാഡിക്കലാക്കി മാറ്റുന്നു. ആഗോളവത്കരിക്കപ്പെട്ട ഉപഭോഗസംസ്കാരത്തെയും
ആഗോളവത്കരിക്കപ്പെട്ട ഹിന്ദുയിസത്തെയും പോലെ ആഗോളവത്കരിക്കപ്പെട്ട
ഇസ്ലാമും അതിന്റേതായ അപകടങ്ങളെയും പ്രശ്നങ്ങളെയും ഉള്‍ക്കൊള്ളുന്നു.
ഒരിക്കല്‍ കൂടി, ചേന്ദമംഗല്ലൂര്‍ വിചാരിക്കുന്നത് പോലെ
ആഗോളവത്കരണത്തിന്റെ കാലത്ത് യുവ മുസ്ലിം വിശ്വാസികളുമായി
സംവദിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഞാന്‍ അജ്ഞയായതുകൊണ്ടല്ല.
യുദ്ധത്തിന്റേതായ പശ്ചാത്തലത്തില്‍ എല്ലാ സ്വത്വങ്ങളും അപകടകാരികളായി
അവതരിക്കപ്പെടും. എന്നാല്‍ ഇവയെല്ലാം കേടുവരാത്ത, പരമ്പരാഗത 'കേരള
മുസ്ലി'മിനോടുള്ള നൊസ്റാള്‍ജിയ ഉപയോഗിച്ച് ഇവരുടെ വിമര്‍ശനത്തിന്റെ
മൊത്തവിതരണക്കാരാവുന്നത് ഏതായാലും ശരിയല്ല.
സത്യത്തില്‍ യുവാക്കളുള്‍പ്പെട്ട ഈ സംവാദകരോട് ഇടപാടുകള്‍
നടത്താതിരിക്കുന്നത് അവരെ പൊതുമണ്ഡലത്തില്‍ നിന്ന് അകറ്റിനിര്‍ത്താനും
ആഗോളവത്കരിക്കപ്പെട്ട പാന്‍-ഇസ്ലാമിന്റെ അപകടങ്ങളിലേക്ക് ഉള്‍വലിയാനും
മാത്രമേ സഹായിക്കുകയുളളൂ എന്നാണ് ഞാന്‍ വിചാരിക്കുന്നത്. മുസ്ലിംകളില്‍
തന്നെ ജമാഅത്തിനുണ്ടായ മാറ്റത്തെക്കുറിച്ച് ഉത്കണ്ഠയുള്ളവരുണ്ട്. അവരുടെ
വായ മൂടിക്കെട്ടിയിട്ടില്ല, അവര്‍ ഇതെക്കുറിച്ച് സംസാരിക്കുകയും
ഞങ്ങളെപ്പോലുള്ളവര്‍ അവരുമായി ചര്‍ച്ചകള്‍ നടത്താനും ആഗ്രഹിക്കുന്നു.
കൂടാതെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള ജമാഅത്തിന്റെ ശ്രമങ്ങള്‍
മനോവിഭ്രാന്തികള്‍ക്കടിമപ്പെടാതെ ഗൌരവത്തോടെയും പൂര്‍ണ സത്യസന്ധയോടെയും
ചര്‍ച്ച ചെയ്യപ്പെടണം. പുതിയ മുസ്ലിം തലമുറയെ ആര്‍.എസ്.എസ്സുമായി തുലനം
ചെയ്യുന്നത് നിരുത്തരവാദപരവും നിലവാരമില്ലാത്തതുമായ വാദമാണ്.
'റാഡിക്കല്‍
ഇന്റലക്ച്വല്‍സ്' ആഗോള ഹിന്ദുവലതുപക്ഷത്തെ സൂക്ഷ്മാര്‍ഥത്തില്‍ ചോദ്യം
ചെയ്യാത്തതിന് കാരണം അവരുടെ മതത്തെക്കുറിച്ചുള്ള ഒരു ചോദ്യവും
ഉയര്‍ത്താന്‍ കഴിയാത്തതിനാലും അതിലുപരി ഇതുവരെ ശിക്ഷിക്കാന്‍ കഴിയാത്ത
ഹിന്ദുവലതുപക്ഷ ഭീകര പ്രവര്‍ത്തനങ്ങളുമായി ഇവര്‍
ബന്ധപ്പെട്ടിരിക്കുന്നതിനാലുമാണ്.
മറ്റ് വാക്കുകളില്‍, പൊതുമണ്ഡലത്തില്‍ നമുക്ക് ആവശ്യമുള്ളത് 'കേരളത്തിലെ
മുസ്ലിം ചോദ്യത്തെ' പരിഗണിക്കുമ്പോള്‍ മനോവിഭ്രാന്തിക്കടിമപ്പെട്ട്
മുന്‍ധാരണകളാല്‍ കാര്യങ്ങളെ സമീപിക്കുന്നവരെയല്ല, മറിച്ച് രൂപപ്പെടുന്ന
സമകാലിക യഥാര്‍ഥ്യങ്ങളെ നിര്‍ഭയമായി നോക്കുന്നവരെയാണ്. അതായത്
കാര്യങ്ങളെ
നിശ്ചയദാര്‍ഢ്യത്തോടെ വിശകലനം ചെയ്യുകയും പുതിയ സാംസ്കാരിക രാഷ്ട്രീയ
പ്രതിഭാസങ്ങളെ വിമര്‍ശനാത്മകമായി ഇടപെടുകയും ചെയ്യുന്നവരെ.
വ്യത്യാസങ്ങളെ
മൌലിക മാനുഷിക അവസ്ഥകളായി കണ്ടുകൊണ്ട് സ്ഥൈര്യത്തോടെ
സമീപിക്കേണ്ടതുണ്ട്,
ഹന്നാ ആരെന്‍റ്റ് നമ്മെ ഓര്‍മിപ്പിക്കുന്നത് പോലെ.
(Prabodhanam Weekly_7.8.2010)

സംഘടനകള്‍ പരസ്പരം തീവ്രവാദം ആരോപിക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കും - കുഞ്ഞാലിക്കുട്ടി


(മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി
സംസാരിക്കുന്നു.)

സംഘടനകള്‍ പരസ്പരം തീവ്രവാദം ആരോപിക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കും
അഭിമുഖം പി.കെ കുഞ്ഞാലിക്കുട്ടി / ഹാഷിം എളമരം
മുസ്ലിം സംഘടനകളുടെ ഐക്യത്തിന്റെ വിഷയത്തില്‍ സുസ്ഥിരമായ വല്ല അജണ്ടയും
മുസ്ലിം ലീഗിനുണ്ടോ?
സമുദായ ഐക്യം സ്ഥിരം അജണ്ടയാവണമെന്നും സ്ഥിരം ഐക്യവേദി തന്നെ വേണമെന്നും
മുസ്ലിം ലീഗിന് ആഗ്രഹമുണ്ട്. പക്ഷേ, പ്രായോഗികമായ ഒട്ടേറെ പരിമിതികള്‍
ഇക്കാര്യത്തിലുണ്ട്. ഇത് ഞങ്ങളുടെ കുഴപ്പം കൊണ്ടല്ല. മത
സംഘടനകള്‍ക്കിടയിലെ അടിസ്ഥാനപരമായ അഭിപ്രായ വ്യത്യാസമാണ് പ്രധാന
പ്രശ്നം.
വ്യത്യസ്ത വീക്ഷണങ്ങളും അഭിപ്രായങ്ങളുമുള്ള മത സംഘടനകളെയാണ്
ഐക്യപ്പെടുത്തേണ്ടത്. ഇതിനായി സജീവമായി പ്രവര്‍ത്തിച്ച
കാലമുണ്ടായിരുന്നു. ഭരണത്തിലുള്ളപ്പോള്‍ മന്ത്രിമാര്‍തന്നെ ഇതിനായി
രംഗത്തിറങ്ങിയിരുന്നു. വിദ്യാഭ്യാസ വിചക്ഷണരെയും മറ്റും
പങ്കാളികളാക്കുകയും ചെയ്തു. പക്ഷേ, അടിസ്ഥാനപരമായ അഭിപ്രായ
വ്യത്യാസങ്ങള്‍ക്ക് ചില ഘട്ടങ്ങളില്‍ മുന്‍തൂക്കം വരും. ഒരു
വിഷയത്തില്‍തന്നെ ശക്തമായ രണ്ടഭിപ്രായം ഉയരും. ഞങ്ങള്‍ക്കും
വ്യത്യസ്തമായ
അഭിപ്രായമാണുണ്ടാവുക. ഇങ്ങനെ പരസ്പരം ശാഠ്യം പിടിക്കുമ്പോള്‍ ഐക്യം
പൊളിയും. ഈ സാഹചര്യത്തിലാണ് വിഷയാധിഷ്ഠിത ഐക്യമെന്ന ചിന്ത ഉയര്‍ന്നത്.
അഭിപ്രായ ഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രധാന പ്രശ്നങ്ങളില്‍
സംഘടനകള്‍ക്ക് ഐക്യപ്പെടാനാവും.
ഇത് പറയുമ്പോള്‍ സംവരണം സംബന്ധിച്ച് ഇപ്പോഴുണ്ടായ കോടതി വിധി
അനുസ്മരിക്കേണ്ടതുണ്ട്. ഒരു കൂടിയാലോചനയും നടത്താതെ ഒരു കൂട്ടര്‍ കേസിന്
പോവുകയായിരുന്നു. കോടതി വിധിയാവട്ടെ ഗുരുതരമായ
പ്രത്യാഘാതമുണ്ടാക്കുന്നതുമായി. മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക്
വിദ്യാഭ്യാസ ആനുകൂല്യമെന്നത് യു.ഡി.എഫ് കൊണ്ടുവന്നതാണ്. ഇതിനെ ചോദ്യം
ചെയ്യേണ്ട കാര്യമില്ലായിരുന്നു. ഇക്കൂട്ടര്‍ സമുദായ
സ്പര്‍ധയുണ്ടാക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്തത്. സംവരണത്തെ
അടച്ചാക്ഷേപിക്കുന്ന തരത്തില്‍ കോടതിയുടെ വിധിന്യായം വന്നപ്പോള്‍
മുസ്ലിം
സംഘടനകള്‍ ശബ്ദമടക്കി. ഈവക കാര്യങ്ങളില്‍ ലീഗ് പോളിസിയാണ് ശരി. മള്‍ട്ടി
റിലീജിയന്‍ സൊസൈറ്റിയില്‍ സമന്വയത്തിലൂടെ മുന്നോട്ടുപോവണം. സംഘടനാപരമായ
പ്രചാരണത്തിന് വേണ്ടി ചിലര്‍ ചെയ്യുന്നത് സമുദായത്തിന്
ദോഷമുണ്ടാക്കുന്നുവെന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടുന്നത്.
കൂടിയാലോചനകളിലൂടെ
പ്രശ്നത്തെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ അതിന് ഫലമുണ്ടാകുമായിരുന്നു.
പ്രശ്നാധിഷ്ഠിത സഹകരണത്തിന്റെ പ്രസക്തിയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്.
സമുദായത്തെ ഭയത്തിലാഴ്ത്തിയ പ്രശ്നമായിരുന്നു മാറാട്. ചില കുബുദ്ധികള്‍
നടത്തിയ കൂട്ടക്കൊലയുടെ പാപഭാരം ഏറ്റേണ്ടിവന്നത് സമുദായമാണ്. മുസ്ലിം
സംഘടനകള്‍ ഒറ്റക്കെട്ടായി നിന്ന് ഹിന്ദു സംഘടനകളുമായുള്ള സംഭാഷണത്തിലൂടെ
ഇലക്കും മുള്ളിനും കേടില്ലാത്തവിധം പ്രശ്നം പരിഹരിക്കാനായത് മറ്റൊരു
ഉദാഹരണം.
ബഹുസ്വര സമൂഹത്തില്‍ സമന്വയത്തിലൂടെ മുന്നോട്ട് പോവണമെന്ന് താങ്കള്‍
പറഞ്ഞു. താങ്കളുടെ വീക്ഷണത്തില്‍ സമന്വയത്തിന്റെ പരിധി എവിടെ വരെയാണ്?
സമന്വയമെന്നത് കീഴടങ്ങലല്ല. വാക്കുകളിലൂടെ സ്പര്‍ധയുണ്ടാക്കിയാല്‍
ഒടുവില്‍ കീഴടങ്ങേണ്ടിവരും. ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന സ്ഥിതി
അന്തരീക്ഷത്തിലുണ്ട്. ഈ അവസ്ഥയില്‍ ഉശിരില്‍ വര്‍ത്തമാനം
പറഞ്ഞവര്‍ക്കൊക്കെ അവസാനം, ഞങ്ങളത് ഉദ്ദേശിച്ചിരുന്നില്ലെന്ന് കുറ്റബോധം
പ്രകടിപ്പിക്കേണ്ടിവന്നിട്ടുണ്ട്. വാക്കുകളില്‍ മിതത്വമുണ്ടാവണം.
നരേന്ദ്രന്‍ കമീഷന്‍ പാക്കേജിന്റെ അടിസ്ഥാനത്തില്‍ മുസ്ലിംകള്‍ക്ക്
മാത്രമായി ഏതാനും മേഖലകളില്‍ ഇപ്പോള്‍ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്.
ഇത് നിഷേധിക്കാനാവില്ല. സമന്വയത്തിലൂടെ മാത്രമാണ് ഇത് സാധ്യമായത്.
മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം കൊടുത്തത്
കീഴടങ്ങലായി കാണാനാവില്ല. വീക്ഷണ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍
തന്നെ ലൌ ജിഹാദിനെ എതിര്‍ത്ത് തോല്‍പിക്കാന്‍ നമുക്കായി. പൊതുസമൂഹത്തില്‍
നമ്മുടെ വാദഗതികള്‍ക്ക് സ്വീകാര്യതയുണ്ടായി. മിശ്രവിവാഹങ്ങള്‍ക്ക്
സമുദായങ്ങളെ പ്രതിക്കൂട്ടിലേറ്റാനാവില്ലെന്ന് ബോധ്യപ്പെട്ടു. നമ്മള്‍
സംഘടിതമായി എതിര്‍ത്തില്ലായിരുന്നുവെങ്കില്‍ സമുദായം പ്രതിസ്ഥാനത്ത്
നിര്‍ത്തപ്പെട്ടേനെ.
ഭരണം നഷ്ടപ്പെടുമ്പോള്‍ ഐക്യത്തെക്കുറിച്ച് പറയുന്ന ശക്തി
ഭരണത്തിലിരിക്കുമ്പോള്‍ മുസ്ലിം ലീഗിനുണ്ടാവുന്നില്ലെന്ന്
വിമര്‍ശനമുണ്ടല്ലോ?
കഴിഞ്ഞ കാലങ്ങളില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടാവാം. അതൊരു
പോരായ്മയായിത്തന്നെ കാണുന്നു. ഇനി അങ്ങനെ സംഭവിക്കില്ല.
തീവ്രവാദം ആരോപിച്ച് മുസ്ലിം സമുദായം വേട്ടയാടപ്പെടുമ്പോള്‍ മുസ്ലിം
സംഘടനകള്‍ തമ്മില്‍ തീവ്രവാദ ആരോപണം നടത്തുന്നതിനെക്കുറിച്ച് എന്താണ്
അഭിപ്രായം?
സമുദായത്തിലെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വ്യത്യസ്തമായ
കാഴ്ചപ്പാടുകളുണ്ടാവാം. എന്നാല്‍, തീവ്രവാദത്തെ എതിര്‍ക്കുന്നതില്‍
എല്ലാവരും ഒറ്റക്കെട്ടാണെന്നതാണ് വസ്തുത. പരസ്പരം തീവ്രവാദാരോപണം
നടത്തുന്നത് ആത്യന്തികമായി സമുദായത്തിന് തന്നെയാണ് ദോഷമുണ്ടാക്കുക.
ഓരോരുത്തരുടെയും ആവശ്യത്തിനായി \'തീവ്രവാദം\' ഉപയോഗിക്കുന്നത് ശരിയല്ല.
കിനാലൂരില്‍ നാല് വരിപ്പാതക്കെതിരെ സമരം ചെയ്തവരെ തീവ്രവാദികളാക്കി
ചിത്രീകരിച്ച സി.പി.എം നടപടിയെ മുസ്ലിം ലീഗ് ശക്തമായി
എതിര്‍ത്തിട്ടുണ്ട്.
തീവ്രവാദ വിഷയത്തില്‍ ലീഗ് സെക്രട്ടറി എം.കെ മുനീറും യൂത്ത് ലീഗ്
പ്രസിഡന്റ് കെ.എം ഷാജിയും സ്വീകരിക്കുന്ന നിലപാട് താങ്കളുടെ
കാഴ്ചപ്പാടിന് വിരുദ്ധമല്ലേ?
തീവ്രവാദത്തെ സമുദായം ശക്തമായി എതിര്‍ക്കുന്നത് ഭൂരിപക്ഷ സമുദായം
സ്വാഗതം
ചെയ്യും. ഇക്കാരണത്താല്‍തന്നെ ഫാഷിസം പത്തി താഴ്ത്തുകയും ചെയ്യും.
നമ്മള്‍ തീവ്രവാദത്തെ പിന്തുണക്കുന്നില്ലെന്നത് ഒരു സ്കൂള്‍ ഓഫ്
തോട്ടാണ്. തീവ്രവാദത്തെ എതിര്‍ക്കുമ്പോള്‍ \'ബാലന്‍സ്\'
ഉണ്ടാവേണ്ടതുണ്ട്. ഫാഷിസവും തീവ്രവാദവും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണ്.
ഇത് മറ്റൊരു സ്കൂള്‍ ഓഫ് തോട്ടും. ഈ കോണിലൂടെയാണ് മുസ്ലിം ലീഗിലെ വീക്ഷണ
വ്യത്യാസത്തെ നോക്കിക്കാണേണ്ടത്. പൊതുവേദികളിലെ പ്രസംഗങ്ങള്‍ രണ്ട്
തരത്തിലുണ്ടാവാമെങ്കിലും ലക്ഷ്യം ഒന്നാണ്. ഓരോ സംഘടനയും തീവ്രവാദത്തോട്
അനുരജ്ഞനമുണ്ടാക്കാതിരിക്കുമ്പോള്‍തന്നെ പരസ്പരം തീവ്രവാദം
ആരോപിക്കുന്നത് സമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും
മനസ്സിലാക്കണം.
ലീഗ് പ്രവര്‍ത്തകര്‍ തീവ്രവാദത്തിലേക്ക് പോവാതിരിക്കാന്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്?
എന്‍.ഡി.എഫിനും എസ്.ഡി.പി.ഐക്കുമെതിരെ ഉറച്ച നിലപാടാണ് ലീഗ്
സ്വീകരിച്ചിരിക്കുന്നത്. അവയില്‍ അംഗത്വമുള്ളവര്‍ക്ക് ലീഗില്‍
അംഗമാവാന്‍
കഴിയില്ല. പൊതുവേദികളില്‍ അവരെ എതിര്‍ക്കുമ്പോള്‍ ഞാന്‍ അവരുടെ പേര്
പറയാതിരിക്കാന്‍ കാരണം അതുപോലും അവര്‍ക്കനുകൂല
സാഹചര്യമൊരുക്കുമെന്നതിനാലാണ്. പി.ഡി.പിയുടെ കാര്യത്തിലും ഇതുതന്നെയാണ്
അവസ്ഥ. ഇത്തരം സംഘടനകള്‍ക്കെതിരെ ആഭ്യന്തര കാമ്പയിനാണ് പാര്‍ട്ടി
നടത്തുന്നത്. ഇല്ലെങ്കില്‍ ലീഗിന്റെ ശത്രുക്കള്‍ ഇവയെ പ്ളാറ്റ്ഫോമാക്കി
മാറ്റുമെന്നും ഓര്‍ക്കേണ്ടതുണ്ട്. ഇത്തരം സംഘടനയില്‍
പ്രവര്‍ത്തിക്കുന്നവരെ ലീഗില്‍ നുഴഞ്ഞുകയറാന്‍ അനുവദിക്കില്ല.
എസ്.ഡി.പി.ഐ യു.ഡി.എഫിലാണ് ഇടം കാണുന്നത്?
ഒരു ദാക്ഷിണ്യവുമില്ലാതെ അവരെ ഞങ്ങള്‍ എതിര്‍ക്കും. കണ്ണൂര്‍
ഉപതെരഞ്ഞെടുപ്പില്‍ ഞങ്ങളത് ബോധ്യപ്പെടുത്തിയതാണ്. അവര്‍ക്ക് ലക്ഷ്യബോധം
നഷ്ടപ്പെട്ടിരിക്കുന്നു. സഖ്യമുണ്ടാക്കാതെ കേരളത്തില്‍
നിലനില്‍പുണ്ടാവില്ല. അങ്ങനെ വരുമ്പോള്‍ അത്തരക്കാര്‍ക്ക് പ്രസക്തി
നഷ്ടപ്പെടും. പുതിയ രാഷ്ട്രീയ സംഘടനയുണ്ടാക്കുന്നവര്‍ക്കും ഇതൊരു
പാഠമാവേണ്ടതാണ്. ജമാഅത്തെ ഇസ്ലാമി എല്‍.ഡി.എഫിനെ അനുകൂലിക്കുന്നു.
സന്ദര്‍ഭം വന്നപ്പോഴൊക്കെ ഇടതുപക്ഷം തിരിഞ്ഞുകുത്തുകയും ചെയ്തു. മത
സംഘടനകള്‍ എല്‍.ഡി.എഫിനോട് അനുരജ്ഞനം ചെയ്യുന്നത് മണ്ടത്തരമാണ്.
സാമ്രാജ്യത്വ, ഫാഷിസ്റ് ഭീഷണി നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോള്‍ അന്ധമായ
മാര്‍ക്സിസ്റ് വിരോധം വെച്ചു പുലര്‍ത്തുന്നത് നിലനില്‍പിന്റെ
രാഷ്ട്രീയമല്ലേ?
സി.പി.എമ്മിനെ പിന്തുണക്കുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കുക.
ഇന്ത്യയില്‍ ഭരണത്തിലേറാന്‍ സാധ്യതയില്ലാത്തവര്‍ക്ക് അന്തര്‍ദേശീയ
കാര്യങ്ങളെക്കുറിച്ച് സുന്ദരമായി വര്‍ത്തമാനം പറയാം. ഇത്രയും കാലം
ഭരിച്ച
ബംഗാള്‍ എടുത്താലോ, ഏറ്റവുമധികം പ്രോ-അമേരിക്കന്‍ നിലപാടാണവിടെ.
അവിടത്തെ
ഓരോ പദ്ധതിയുടെയും വിശദാംശങ്ങള്‍ എന്റെ കൈവശമുണ്ട്. വെറും
വര്‍ത്തമാനങ്ങള്‍ക്കപ്പുറം ആത്മാര്‍ഥത അവര്‍ക്കില്ലെന്ന് വ്യക്തം. ഈ
വിഷയമൊഴിച്ചാല്‍ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും മത, ന്യൂനപക്ഷ
വിരുദ്ധമാണ്. ദൈവ വിശ്വാസത്തെ നിരുത്സാഹപ്പെടുത്തുന്ന ഇക്കൂട്ടര്‍ക്ക്
മത
സ്ഥാപനങ്ങളോടുതന്നെ അലര്‍ജിയാണ്. തൃക്കരിപ്പൂര്‍ മുതല്‍ നാദാപുരം വരെ
മാര്‍ക്സിസ്റ് പ്രവര്‍ത്തകര്‍ക്ക് വര്‍ഗീയ സമീപനമാണ്. ഇവിടങ്ങളില്‍
മുസ്ലിം സമുദായമാണ് അവരുടെ മുഖ്യ ശത്രു. വഖ്ഫ് ബോര്‍ഡിനോടും
പുഛമാണവര്‍ക്കെന്ന് തെളിഞ്ഞികഴിഞ്ഞു. പാഠ്യപദ്ധതിയോടുള്ള സമീപമാണ്
മറ്റൊന്ന്. കഴിഞ്ഞ് നാലു കൊല്ലത്തെ ഭരണത്തിലാണ് കേരളത്തില്‍ ഇത്രയധികം
മദ്യം വ്യാപിച്ചത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഇവരെ
പിന്തുണക്കുന്ന മത സംഘടനകള്‍ക്ക് ഒഴിഞ്ഞുമാറാനാവുമോ? മത സംഘടനകളിലെ യുവ
സമൂഹത്തില്‍ ഇടത് ശൈലി സ്വാധീനം ചെലുത്താനും അവരെ പിന്തുണക്കുന്ന സമീപനം
കാരണമായിട്ടുണ്ട്. മതരംഗത്ത് ശ്രദ്ധ ചെലുത്തുന്നതിനപ്പുറം ഭൌതിക
സംഘടനകളായി യുവസംഘടനകള്‍ മാറുന്നത് അപകടകരമാണ്.
ലീഗല്ലാതെ മറ്റൊരു രാഷ്ട്രീയ സംഘടനക്ക് മുസ്ലിം സമുദായത്തില്‍
ഇടമില്ലെന്നാണോ?
ആര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാം. പക്ഷേ, പ്രായോഗികമായി
സമുദായത്തിനത് ദോഷമാണുണ്ടാക്കുക. വോട്ടുകള്‍ ഭിന്നിച്ച് സമുദായ സ്വാധീനം
തന്നെ ഇല്ലാതാവും. ഉത്തരേന്ത്യയില്‍ നമ്മളത് കാണുന്നു. മുസ്ലിം ഭൂരിപക്ഷ
മണ്ഡലമായ അലീഗഢില്‍ ബി.ജെ.പിയാണ് വിജയിച്ചത്. മതേതര വോട്ടുകള്‍ ഇവിടെ
ഭിന്നിച്ചതാണ് കാരണം. മുസ്ലിം ലീഗിനെ ബി.ജെ.പിയേക്കാള്‍ മുഖ്യ ശത്രുവായി
കണ്ട മഅ്ദനിയുടെ പി.ഡി.പി സ്വയം നശിച്ചു. അദ്ദേഹത്തെ അനുകൂലിക്കാന്‍
ആരുമില്ലാതാവുകയും ചെയ്തു. ലീഗില്‍ പിളര്‍പ്പുണ്ടാക്കി മറ്റൊരു സംഘടന
ഉണ്ടാക്കിയപ്പോഴും ചിലരതിനെ പ്രോത്സാഹിപ്പിച്ചു. ഇതും ഫലം കണ്ടില്ലല്ലോ.
അതുകൊണ്ട് പാഴ്വേല ചെയ്യരുത്. പ്രയോജനമുണ്ടാവില്ല. മുസ്ലിം ലീഗ്
അത്രക്ക്
എസ്റാബ്ളിഷ്ഡാണ്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് എക്കാലവും സ്പേസ്
ഇല്ലെന്ന് പറയാനാവില്ല. സമീപ ഭാവിയില്‍ ഇല്ലെന്ന് തീര്‍ച്ച.
ഇസ്ലാമിക ശരീഅത്തിനെയും അധ്യാപനങ്ങളെയും എതിര്‍ക്കുന്നത് ജീവിതത്തിന്റെ
ഭാഗമാക്കിയ നിരീശ്വരവാദികളും അള്‍ട്രാ സെക്യുലരിസ്റുകളുമായവര്‍ക്ക്
മുസ്ലിം ലീഗ് വേദിയൊരുക്കുന്നത് ശരിയാണോ?
ഇത്തരക്കാരുടെ വീക്ഷണങ്ങളോട് ഒരിക്കലും യോജിക്കാനാവില്ല. ഇവരുടെ കാലം
കഴിഞ്ഞിരിക്കുന്നു. ഞാന്‍ ഫാറൂഖ് കോളേജില്‍ പഠിക്കുമ്പോള്‍ ചിലര്‍
യുക്തിവാദം ഒരു സ്റൈലായി കൊണ്ടുനടന്നിരുന്നു. ഇടതുപക്ഷം ഇതിനെ
പ്രോത്സാഹിപ്പിക്കുകയും ചെയ്തു. യുക്തിവാദ ശൈലിക്ക് ഇപ്പോള്‍
സ്ഥാനമില്ല.
പൊതുസമൂഹത്തില്‍ സ്പേസ് കിട്ടുന്നതിന് ആസൂത്രണം ചെയ്യുന്ന ഇവരുടെ
ഐഡിയോളജി അംഗീകരിക്കാനാവില്ല. ഇത്തരക്കാര്‍ക്ക് ലീഗ് വേദി സൃഷ്ടിച്ച്
കൊടുക്കുന്നതിനോട് യോജിക്കാനാവില്ല. ഇവരുടെ വാക്കുകള്‍
ശ്രദ്ധിക്കേണ്ടതാണെന്ന രീതിയില്‍ ലീഗ് പ്രവര്‍ത്തകര്‍
പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. ലീഗ് വേദികള്‍ അവരുടെ ഇടത് അനുകൂല ആശയ
പ്രചാരണത്തിന് ഉപയോഗിക്കാവതല്ല. അതിനെ കൌണ്ടര്‍ ചെയ്യാന്‍
മറ്റുള്ളവര്‍ക്കും അവസരമൊരുക്കുംവിധം സെമിനാറുകളിലും മറ്റും
പങ്കെടുപ്പിക്കുന്നത് മറ്റൊരു വിഷയം.
ദേശീയ രാഷ്ട്രീയത്തില്‍ യു.പി.എ സര്‍ക്കാറിന്റെ പല നയങ്ങളും ന്യൂനപക്ഷ
വിരുദ്ധമാണെന്നത് വസ്തുതയാണ്. ലീഗിന്റെ നിരുപാധിക പിന്തുണ ഇത്തരം
നയങ്ങളെ
എതിര്‍ക്കുന്നതിന് വിഘാതമാവുന്നില്ലേ?
സാമ്രാജ്യത്വ ശക്തികളോട് അറബ് രാജ്യങ്ങളുടെ നിലപാടെന്താണെന്ന്
പരിശോധിക്കേണ്ടതുണ്ട്. നമ്മുടെ അയല്‍ രാഷ്ട്രങ്ങളായ പാകിസ്താന്റെയും
ബംഗ്ളാദേശിന്റെയും ചൈനയുടെയും നിലപാടും ഇതിന് സമാനമാണെന്നിരിക്കെ
ഇന്ത്യക്ക് മാത്രം വ്യത്യസ്ത നിലപാട് വേണമെന്ന് ശഠിക്കാനാവുമോ? ഒരു
ബഹുമത
രാജ്യത്ത് അതിന്റെ പ്രായോഗികതലങ്ങളും വിലയിരുത്തേണ്ടതുണ്ട്. ഇന്ത്യ
പലപ്പോഴും മാന്യത പുലര്‍ത്തിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
ഇറാന്‍ വിഷയം തന്നെ ഉദാഹരണം. യു.പി.എ സര്‍ക്കാറിന്റെ നയങ്ങളില്‍
തിരുത്താവശ്യമില്ലെന്ന നിലപാട് ലീഗിനില്ല. ഇത്തരം നിലപാടുകള്‍
അന്തിമമായെടുത്ത് സച്ചാറും ഫാഷിസ്റ് വിരുദ്ധ സമീപനവുമൊന്നും
വിസ്മരിക്കാവതല്ല.
വ്യവസായ, രാഷ്ട്രീയ റിയല്‍ എസ്റേറ്റ് കൂട്ടുകെട്ട് സൃഷ്ടിക്കുന്ന
ഭീഷണിയെ
മുന്‍ വ്യവസായ മന്ത്രിയെന്ന നിലക്കുകൂടി താങ്കള്‍ എങ്ങനെ
വിലയിരുത്തുന്നു?
നമ്മള്‍ അവഗണിച്ച രംഗം തന്നെയാണ് വ്യവസായ മേഖലയെന്ന കാര്യത്തില്‍
സംശയമില്ല. ആളോഹരി വരുമാനത്തില്‍ കേരളം പിറകില്‍തന്നെയാണ്. ഗള്‍ഫ്
തൊഴിലവസരങ്ങള്‍ മാത്രമാണ് നമ്മുടെ രക്ഷ. ഏതുതരം വ്യവസായങ്ങളെയും
ആട്ടിപ്പായിക്കുകയെന്നത് സംസ്കാരമായി കൊണ്ടുനടന്ന സി.പി.എം തന്നെയാണ്
വ്യവസായ വളര്‍ച്ചക്ക് വിഘാതം സൃഷ്ടിച്ചത്. ഞങ്ങള്‍ കൊണ്ടുവന്ന \'ജിം\'
പരാജയപ്പെട്ടത് ഈ സമീപനം മൂലമായിരുന്നു. ഇപ്പോള്‍ റിയല്‍ എസ്റേറ്റ്
ഘടകവും വളര്‍ന്നിരിക്കുന്നു. ചില ഭാഗങ്ങള്‍ വ്യവസായത്തിനായി
നീക്കിവെക്കുന്ന തമിഴ്നാട് മാതൃക സ്വീകരിക്കാവുന്നതാണ്. ഗ്രാമങ്ങളില്‍
കൃഷി വിളയട്ടെ. എന്നാല്‍, കൊച്ചി നഗരത്തില്‍ ഒരു ഏക്കര്‍ സ്ഥലം കൃഷിക്ക്
നീക്കിവെക്കുന്നതില്‍ അര്‍ഥമില്ല. എന്തായാലും ഇക്കാര്യത്തില്‍ ഒരു
പൊതുസമീപനമുണ്ടാവത്തത് ഖേദകരമാണ്.
വ്യവസായ നയത്തില്‍ തിരുത്ത് ആവശ്യമാണെന്നാണോ പറയുന്നത്?
തീര്‍ച്ചയായും. ജനനിബിഡമായ കേരളത്തില്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാവുന്ന
തരത്തിലുള്ള പുകക്കുഴല്‍ വ്യവസായങ്ങള്‍ നടപ്പില്ല. പരിസ്ഥിതി
പ്രശ്നങ്ങളുണ്ടാക്കാത്ത നമ്മുടെ പ്രകൃതിക്ക് അനുഗുണമായ വ്യവസായങ്ങള്‍
മാത്രം മതി. ഐ.ടി, ഭക്ഷ്യ സംസ്കരണം, ടൂറിസം, ഹൌസിംഗ്, ഫ്ളാറ്റ്
തുടങ്ങിയവ
ഉദാഹരണം. ഇത് എന്റെ വീക്ഷണത്തിലെ മാറ്റം തന്നെയാണ്.
ഇപ്പോള്‍ കിനാലൂരിലെ നാലുവരിപ്പാതയെ എതിര്‍ക്കുന്ന മുസ്ലിം ലീഗ് മുമ്പ്
എം.കെ മുനീര്‍ കൊണ്ടുവന്നിരുന്ന എക്സ്പ്രസ് ഹൈവേയെ എതിര്‍ത്തവരെ
പരിഹസിച്ചിരുന്നില്ലേ?
എം.പി വീരേന്ദ്രകുമാറാണ് എക്സ്പ്രസ് ഹൈവേയെ എതിര്‍ക്കാന്‍
മുന്നിലുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോഴത്തെ നാലുവരിപ്പാതയാക്കാന്‍
എക്സ്പ്രസ് ഹൈവേ എന്തുകൊണ്ടും മെച്ചമായിരുന്നുവെന്ന് അദ്ദേഹം ഇപ്പോള്‍
മനസ്സിലാക്കിയിരിക്കുന്നു. കാരണം നിലവിലെ പാതകള്‍ ബി.ഒ.ടിയാക്കുകയാണ്
ഇടത് സര്‍ക്കാര്‍. പുതിയ എക്സ്പ്രസ് ഹൈവേക്ക് ഇന്നും പ്രസക്തിയുണ്ട്.
150
ഏക്കറിലേക്കെന്തിനാണ് നാലുവരിപ്പാതയെന്ന് മന്ത്രി കരീമിന് ഇപ്പോഴും
വിശദീകരിക്കാനായിട്ടില്ല.
വിദ്യാഭ്യാസ മേഖലയില്‍ ക്രൈസ്തവ സഭയെ സര്‍ക്കാറിന് പോലും
അതിജയിക്കാനാവാത്ത അവസ്ഥയുണ്ടല്ലോ?
വിദ്യാഭ്യാസരംഗത്ത് സഭയുടെ സ്ഥാപനങ്ങള്‍ പരമ്പരാഗതമായി ചെയ്ത സേവനം
പ്രശംസനീയംതന്നെയാണ്. കച്ചവട താല്‍പര്യക്കാരുണ്ടാവാം. ഇതിന് സഭയെ
ആക്ഷേപിക്കുന്നതില്‍ അര്‍ഥമില്ല. വിദ്യാഭ്യാസം വാണിജ്യവത്കരിച്ചവര്‍
നമ്മുടെ സമുദായത്തിലുമുണ്ട്. ഓരോ പ്രവേശനത്തിനും കൈക്കൂലി
വാങ്ങുന്നവരുണ്ട്. അഴിമതി നടത്തുന്ന മുസ്ലിം മാനേജ്മെന്റുകളെ ലീഗ്
അനുകൂലിക്കുന്നില്ല. പരിശുദ്ധി ആദ്യം വീട്ടില്‍നിന്ന് തുടങ്ങണം.
ഭരണത്തിലേറുമ്പോള്‍ ഇത്തരം മാനേജ്മെന്റുകള്‍ക്ക് ആനുകൂല്യങ്ങള്‍
നല്‍കുന്നത് അവസാനിപ്പിക്കുമോ?
ഇത്തരക്കാര്‍ക്ക് ഭരണപരമായ ഒരാനുകൂല്യവും നല്‍കില്ല. പാവപ്പെട്ടവര്‍ക്ക്
ക്വാട്ട വെക്കാതെ പണം മാത്രം ലക്ഷ്യം വെക്കുന്നവരെ
പ്രോത്സാഹിപ്പിക്കാനാവില്ല.
ലീഗ് മന്ത്രിസഭയിലിരിക്കുമ്പോള്‍ മുസ്ലിം സമുദായത്തിന് എന്തെങ്കിലും
ചെയ്യുന്നത് മറ്റുള്ളവര്‍ പ്രീണനമായി കരുതുമെന്ന് ഭയപ്പെടുന്നത്
പോലെയാണല്ലോ പ്രവര്‍ത്തിക്കാറുള്ളത്?
ശരിയാണ്. അത് കഴിഞ്ഞകാലത്ത് പറ്റിയ തെറ്റാണ്. മലബാറിനോടുള്ള വിദ്യാഭ്യാസ
അവഗണനക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കും.
ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവുന്നില്ലെങ്കില്‍
ഭരണത്തിലിരിക്കുന്നതിന് അര്‍ഥമില്ല. വില ഭരണമാണെങ്കില്‍ ഭരണം വേണ്ടെന്ന്
വെക്കും. തെക്കന്‍ ജില്ലകളില്‍ സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോള്‍ മലബാറിലെ
കുട്ടികള്‍ തെരുവ് തെണ്ടുകയാണ്. ഇത് പരിഹരിക്കാനുള്ള സാമ്പത്തിക ബാധ്യത
ഏറ്റെടുക്കാന്‍ ധനകാര്യ വകുപ്പ് തയാറാവണം.
അധികാര സ്ഥാപനങ്ങളില്‍ സ്ത്രീസംവരണം യാഥാര്‍ഥ്യമായിരിക്കുകയാണല്ലോ. ഈ
സാഹചര്യത്തില്‍ സ്ത്രീ ശാക്തീകരണത്തിനായി ലീഗിന് വല്ല പദ്ധതിയുമുണ്ടോ?
സ്ത്രീശാക്തീകരണം ഒരു അജണ്ടയാക്കാന്‍ തന്നെയാണ് പരിപാടി. മലപ്പുറത്ത്
ഉള്‍പ്പെടെ വിദ്യാഭ്യാസരംഗത്ത് മുസ്ലിംസ്ത്രീ സമൂഹത്തിനുണ്ടായ ഉയര്‍ച്ച
ഇതിനായി ഉപയോഗപ്പെടുത്തും. സ്ത്രീക്ക് പുരുഷന് തുല്യ സ്ഥാനം വേണമെന്ന
ഫെമിനിസ്റ് കാഴ്ചപ്പാടിനോട് യോജിക്കാനാവില്ല. പാശ്ചാത്യ പ്രവണതകളെ
മാതൃകയാക്കുന്നത് അരാജകത്വമാണ് സൃഷ്ടിക്കുക. സ്ത്രീയെ കയറൂരി
വിടേണ്ടതില്ല. മതത്തിന്റെ കാഴ്ചപ്പാടിലുള്ള അച്ചടക്കമാണ്
അവര്‍ക്കാവശ്യം.
അന്തസ്സായ വേഷം ധരിച്ചുതന്നെ മിക്ക മേഖലയിലും സ്ത്രീകള്‍ക്ക്
ശോഭിക്കാനാവും.
സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നത് പ്രകൃതിവിരുദ്ധമാണെന്ന സമസ്തയുടെ
കാഴ്ചപ്പാടിനോട് ലീഗ് നിലപാട് ഏറ്റുമുട്ടില്ലേ?
മത സംഘടനകള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാം. ഇന്ത്യന്‍
സാഹചര്യത്തില്‍ നമുക്ക് ചെയ്യാവുന്നത് അന്തസ്സായ രീതിയില്‍ കാര്യങ്ങള്‍
കൊണ്ടുപോവുകയെന്നതാണ്. മതസംഘടനകളുടെ കാഴ്ചപ്പാടുകള്‍ ഇപ്പോള്‍
ചര്‍ച്ചക്ക് വിധേയമാക്കുന്നില്ല. പണ്ഡിതരോട് ആലോചിച്ച് യുക്തമായ നിലപാട്
സ്വീകരിക്കും. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം പാടില്ലെന്ന്
പറഞ്ഞിരുന്ന കാലത്ത് പൂക്കോയ തങ്ങള്‍ സ്ത്രീ വിദ്യാഭ്യാസ രംഗത്ത്
നിശ്ശബ്ദ വിപ്ളവം സാധ്യമാക്കിയത് ചരിത്രത്തിലുണ്ട്. സാമൂഹിക മാറ്റത്തിന്
കടമ്പകളുണ്ടാവും. അത് നേരിടാന്‍ പാര്‍ട്ടി സജ്ജമാണ്.
സമുദായ സംസ്കരണ വിഷയത്തില്‍ ലീഗിന് ശ്രദ്ധ പോരെന്ന ആക്ഷേപത്തോട് എങ്ങനെ
പ്രതികരിക്കുന്നു?
ഇക്കാര്യത്തില്‍ ലീഗ് എക്കാലത്തും ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. പക്ഷേ,
അതിന് വാര്‍ത്താ പ്രാധാന്യം ഉണ്ടാകാറില്ലെന്നതാണ് വസ്തുത.
മതസംഘടനകളുമായും വിദ്യാഭ്യാസ ഏജന്‍സികളുമായുമൊക്കെ സഹകരിച്ചാണ് ഇത്തരം
പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രസംഗവും പ്രവൃത്തിയും സമയവും
സമ്പത്തും
ഇതിനായി ചെലവഴിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ക്കിംഗ് കമ്മിറ്റിയിലെ പ്രധാന
അജണ്ട തന്നെ \'സാമൂഹിക തിന്മക്കെതിരെ പ്രതിരോധ സംഗമം\' എന്നതായിരുന്നു.
മദ്യം, വിവാഹ ധൂര്‍ത്ത്, ആഭരണ ഭ്രമം, സ്ത്രീധനം, മദ്യപാനം
തുടങ്ങിയവയുണ്ടാക്കുന്ന കുടുംബഛിദ്രത അതീവ ഗുരുതരമാണ്. കല്യാണത്തലേന്ന്
മദ്യം വിളമ്പുന്നതിലേക്കുവരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇത്
പറയുമ്പോള്‍ തന്നെ ബഹുജന സംഘടനയായ മുസ്ലിം ലീഗില്‍ എല്ലാവരും ഒരുപോലെ
സംസ്കരിക്കപ്പെട്ടവരല്ലെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്. മതസംഘടനകളുടെ
അടിത്തറ ഉദാഹരണമാക്കി ഇക്കാര്യത്തില്‍ ലീഗിനെ വിമര്‍ശിക്കുന്നത്
ശരിയല്ല.
ജീര്‍ണത പേറുന്ന ഇത്തരം സംഘങ്ങളെ പാര്‍ട്ടിയോട് പിണക്കേണ്ടെന്ന് കരുതി
ഇത്തരം പ്രവൃത്തികള്‍ക്കു നേരെ കണ്ണടക്കുന്ന പ്രവണത പല പ്രദേശങ്ങളിലും
ലീഗ് നേതൃത്വത്തിനുണ്ടല്ലോ?
നേതൃത്വത്തിലുള്ളവര്‍ ഇക്കാര്യത്തില്‍ മാതൃക കാണിക്കേണ്ടതുണ്ട്.
പഴയകാലത്ത് പരസ്യമായി മദ്യപിച്ചവര്‍ വരെ പല പ്രദേശങ്ങളിലും ലീഗ്
നേതൃത്വത്തിലുണ്ടായിരുന്നു. ഇവരെ പ്രാദേശിക സാഹചര്യത്തില്‍ ഒഴിവാക്കാന്‍
കഴിയാത്ത സ്ഥിതിയുമുണ്ടായിരുന്നു. ഇതിനൊക്കെ മാറ്റം വന്നു. ഒരു
പ്രദേശത്ത് പൊതുയോഗത്തിന് പോയ ഞാന്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഒരു
വാക്ക്
പോലും സംസാരിക്കാതെ ഇറങ്ങിപ്പോന്നിട്ടുണ്ട്. ഉത്തരവാദപ്പെട്ട
സ്ഥാനങ്ങളില്‍ ഇത്തരക്കാരെ പ്രതിഷ്ഠിക്കാന്‍ അനുവദിക്കില്ല.
സമ്പന്നര്‍ ധാരാളമുണ്ടായിട്ടും ലീഗിന്റെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക്
ഏകോപനമുണ്ടാവാത്തത് എന്തുകൊണ്ടാണ്?
റിലീഫ് പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകൃത സ്വഭാവത്തിലാവുന്നതാണ്
സമൂഹത്തിന് നേട്ടമെന്നതാണ് ഞങ്ങള്‍ പഠിച്ച പാഠം. ഏകോപനമുണ്ടാക്കുന്നത്
സമൂഹത്തിന് നഷ്ടക്കച്ചവടമാണ്. ഇപ്പോള്‍ ഗള്‍ഫിലുള്ളവരുമായൊക്കെ
സഹകരിച്ച്
പ്രാദേശിക തലങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍
അതേപോലെ തുടരാനാണ് തീരുമാനം. ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററുകള്‍
വ്യാപകമാവുന്നുണ്ട്. പ്രാദേശിക റിലീഫ് പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കാന്‍
മുകളില്‍ സംവിധാനമുണ്ടാക്കും. തീരദേശ മേഖലയിലാണ് ഇത്തരം
പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും
ബോധ്യമായിട്ടുണ്ട്.
യുവത്വം നിസ്സംഗമാവുന്ന അവസ്ഥയുണ്ടല്ലോ?
പുതിയ തലമുറയുടെ പ്രവണതയാണിത്. ടെക്നോളജിയുടെ വികാസത്തോടൊപ്പം
മെറ്റീരിയലിസ്റിക് സമീപനവും വളരുന്നുണ്ട്. ആശയങ്ങളോടും ആദര്‍ശങ്ങളോടും
പ്രതിബദ്ധത പുലര്‍ത്താത്ത സമീപനമാണിത്. ആഗോളതലത്തില്‍ തന്നെയുള്ള
പ്രതിഭാസമാണിത്. ഇതിന്റെ നിരര്‍ഥകത യുവസമൂഹത്തെ ബോധ്യപ്പെടുത്താന്‍
എല്ലാവരും രംഗത്തുവരണം. മത രംഗത്തുമുണ്ട് യുവാക്കളുടെ ഈ നിസ്സംഗത.
ഗുരുതരമായ ഈ വിഷയത്തില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്.
സംഘടനകള്‍ തമ്മിലെ വിഷയാധിഷ്ഠിത സഹകരണ മേഖലയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്

പ്രശ്നവും. യുവാക്കളുടെ ധാര്‍മിക അധഃപതനം ഇതിന്റെ പരിണതിയാണ്.
മദ്യാസക്തി
വര്‍ധിക്കുന്നു. എസ്.ടി.ഡി ബൂത്തുകള്‍ പോലെയാണ് സര്‍ക്കാര്‍ ബാറുകള്‍
അനുവദിക്കുന്നത്. ഇതിലെന്താണിത്ര കുഴപ്പമെന്ന് ചിന്തിക്കുന്ന
സര്‍ക്കാര്‍
ഭരിക്കുമ്പോള്‍ അത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.
രണ്ടാം തലമുറയില്‍ താങ്കള്‍ക്ക് പ്രതീക്ഷയുണ്ടോ?
യുവജനങ്ങളില്‍ പ്രതീക്ഷയുണ്ട്. റിയാലിറ്റി ഉള്‍ക്കൊള്ളുന്ന സമൂഹം
രൂപംകൊള്ളും. സംഘടിത തൊഴിലാളി വര്‍ഗത്തിലാണ് മാര്‍ക്സിയന്‍ ചിന്താഗതി
സ്വാധീനം ചെലുത്തിയത്. അന്ന് ഇസ്ലാമും കമ്യൂണിസവുമായിരുന്നു ആദര്‍ശ
സംഘട്ടനത്തില്‍ ഏര്‍പ്പെട്ടത്. കമ്യൂണിസ്റ് യുഗം അവസാനിച്ചു. ഇപ്പോള്‍
പാശ്ചാത്യ കടന്നുകയറ്റമാണ് ദൃശ്യമാവുന്നത്. അധികം താമസിയാതെ ഇതും
അവസാനിക്കും. റിയാലിറ്റിയിലേക്ക് കാര്യങ്ങള്‍ തിരിച്ചുവരും.
പ്രകൃതിദത്തമായ വീക്ഷണം മതവിശ്വാസത്തിലൂന്നിയത് തന്നെയാണ്.
കൈക്കടത്തലുകള്‍ മാറ്റിവെച്ചാല്‍ ഏകദൈവത്വവും പ്രവാചക പാതയും തന്നെയാണ്
പ്രൃതിദത്തമായത്. ഇതില്‍ വിശ്വസിക്കാത്ത ന്യൂനപക്ഷമുണ്ടാവും. അതും
പ്രകൃതിദത്തമാണ്. ഈ പോക്ക് സ്ഥായിയായ എന്തിലേക്കോ ആണെന്ന് ഞാന്‍
വിചാരിക്കുന്നു. യൂറോപ്പും അമേരിക്കയും മാറിക്കൊണ്ടിരിക്കുന്നു. എന്നും
അവര്‍ പണക്കാരായിരിക്കണമെന്നില്ല. സമ്പദ്ഘടനയും മാറ്റത്തിന് വിധേയമാണ്.
പ്രകൃതിദത്തമായത് മാത്രം ബാക്കിയാവും. അത് വിജയിക്കുകയും ചെയ്യും.
(15.5.2010-ന് നടത്തിയ അഭിമുഖം)
പ്രബോധനം വാരിക(5.6.2010)
--

Saturday, October 15, 2011

സംഘ്പരിവാര്‍ തീര്‍ത്ത ചോരച്ചാലുകള്‍

കെ.കെ. ആലിക്കോയ


ലാഹോര്‍, അമൃത്‌സര്‍ (1947),
ജബല്‍പ്പൂര്‍ (1961),
റൂര്‍ക്കല, കല്‍ക്കത്ത, ജംഷെഡ്പൂര്‍ (1964),
ഹാതിയ, റാഞ്ചി (1967),
ഔറംഗബാദ്, കരീംഗഞ്ച് (1968),
അഹ്‌മദാബാദ് (1969),
ഭീവണ്ടി, ഗുല്‍ഗാവ്, മഹാദ് (1970),
നോനാരി, സജ്നി (1972),
വാരാണസി (1977),
ഹൈദരാബാദ് (1978),
ജംഷെഡ്‌പൂര്‍ (1979),
മൊറാദാബാദ് (1980),
ബീഹാര്‍ ഷെരിഫ് (1981),
മീററ്റ്, ബറോഡ (1982),
മാലൂര്‍, ഹസാരിബാഗ്, ഹൈദരാബാദ് (1983),
ഭീവണ്ടി (1984),
അഹ്‌മദാബാദ് (1985 & 1986),
മീററ്റ് (1987),
ഇന്‍ഡോര്‍, ഭദ്രക് (1989),
അഹ്‌മദാബാദ്, കാണ്‍പൂര്‍, ജൈപൂര്‍, ജോധ്പൂര്‍, ലഖ്നൌ, ആഗ്ര, ദല്‍ഹി, ഹൈലക്കണ്ടി, ബീഹാര്‍, മഹാരാഷ്ട്ര, പട്ന, കോണ്‍പൂര്‍, ഹസന്‍, മാണ്ഡ്യ, മൈസൂര്‍, മടിക്കേരി, ഹൈദരാബാദ് (1990),
ഗുജറാത്തിന്റെ പലഭാഗങ്ങള്‍, ബറോഡ, ബനാറസ് (1991),
ഭോപ്പാല്‍ (1992),
സീതാമഡി, സൂറത്ത്, ബോംബെ, ചിത്രദുര്‍ഗ്ഗ, റാന്‍ഖണ്ഡി, പാല്‍മോ, മദ്രാസ്, ഹൈദരാബാദ് (1985),
കാണ്‍പൂര്‍, അജ്മീര്‍, മൊറാദാബാദ്, ഹൈദറാബാദ്, ബര്‍ദോളി, സന്‍ജേലി, നളന്ദ, മുന്‍ഗര്‍, അഹ്‌വ, ദംഗ്, സൂറത്ത്കല്‍ (1998),
മനോഹര്‍പൂര്‍, അഹ്‌മദാബാദ്, ഹര്‍ദ, ഔറംഗബാദ്, സൂറത്ത് (1999),
കോലാപ്പൂര്‍, നളന്ദ, ബീവര്‍, ജംനര്‍, അമ്രവാണി, അഹ്‌മദാബാദ് (2001),
ഗുജറാത്ത്, കേദല്‍, ദിവാനി, (2002),
ഗുജറാത്ത്, ബീഹാര്‍, ഒറീസ, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് (2003),
മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആസാം (2004),
ചതീസ്ഘഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര (2005),
അലീഘര്‍, മഹാരാഷ്ട്ര, വഡോദര, ഉത്തര്‍പ്രദേശ്, കര്‍ണാടക (2006),
ഒറീസ 2007 &2008)
(സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം. പി.ജയരാജന്‍)

Friday, October 7, 2011

അമുസ്‌ലിം തീവ്രവാദം വിമര്‍ശനാതീതം

കെ.കെ. ആലിക്കോയ

നോര്‍വേയെ നടുക്കിയ ഇരട്ട ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 76 പെരാണ്‌. 93 പേര്‍ മരിച്ചെന്ന് നേരത്തെ പറഞ്ഞത് തെറ്റായിരുന്നുവെന്നും പോലീസ് ഇപ്പോള്‍ പറയുന്നു. തീവ്രവലതുപക്ഷ ക്രിസ്ത്യന്‍ തീവ്രവാദി ബ്രെയ്‌വിക്കാണ്‌ കൊലനടത്തിയത്. എന്നാല്‍ താനൊറ്റയ്ക്കല്ലേന്നും ചില തീവ്രവാദ ഗ്രൂപ്പുകള്‍ തന്നെ റിക്രൂട്ട് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടണില്‍ ഇസ്‌ലാം മതം വ്യാപിക്കുന്നതിന്നനുകൂലമായ നിലപാടെടുത്തുവെന്നതാണ്‌ ചില നേതാക്കന്‍മാര്‍ക്കും ഭരണാധികാരികള്‍ക്കുമെതിരില്‍ അദ്ദേഹം ഉന്നയിച്ചിരിക്കുന്ന കുറ്റം. 

മതവര്‍ഗ്ഗീയത, വംശീയത, അസഹിഷ്ണുത, പരമതവിദ്വേഷം, താനും തന്റെ മതവും മാത്രമാണ്‌ ശരിയെന്നും അതുമാത്രം മതിയെന്നുമുള്ള ചിന്ത... ഇങ്ങനെ പലതും ബ്രെയ്‌വിക്കിന്നെതിരില്‍ ഉന്നയിക്കാവുന്നതാണ്‌. ശക്തമായ വിമര്‍ശനം ഇതിന്നെതിരെ നടക്കേണ്ടതുമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും നാം കാണുന്നില്ല. പാകിസ്താനിലെയോ ഇറാനിലെയോ വിവരമില്ലാത്ത ഒരു മുല്ല ആരുടെയെങ്കിലും മുഖത്തൊന്നു കനപ്പിച്ചു നോക്കിയിട്ടുണ്ടെന്ന വാര്‍ത്ത വന്നാല്‍ കേട്ടപാതി കേള്‍ക്കാത്തപാതി കോളങ്ങെളുഴുതി ആഘോഷിക്കാറുള്ള നമ്മുടെ നാട്ടിലെ അള്‍ട്രാ സെകുലറിസ്റ്റുകള്‍ ഇപ്പോള്‍ മൌനത്തിലാണ്‌. കാരണം മറ്റൊന്നുമല്ല; പ്രതിസ്ഥാനത്തുള്ളത് ഒരു മുസ്‌ലിമല്ല എന്നത് തന്നെയാണ്‌.

നോര്‍വെയില്‍ കൊലനടത്തിയത് ഒരു മുസ്‌ലിം തീവ്രവാദി ആയിരുന്നുവെങ്കില്‍ കാണാമായിരുന്നു പുകില്‍. അവിടെയൊഴുകിയ ഓരോതുള്ളി ചോരയുടെ പേരിലും ​ഇവിടെ ചിലര്‍ കണ്ണുനീര്‍ വാര്‍ക്കുന്നത് കാണാമായിരുന്നു. അക്രമത്ത അപലപിക്കാന്‍ അവര്‍ക്ക് നീളമേറിയ നിരവധി നാക്കുകള്‍ ഉണ്ടാകുമായിരുന്നു. അവിടെയുയര്‍ന്ന രോദനം അവര്‍ നമ്മെ കേള്‍പ്പിക്കുമായിരുന്നു. അക്രമത്തെയും അതിന്നു പ്രേരിപ്പിക്കുന്ന വികാരത്തെയും അവര്‍ അപലപിക്കുമായിരുന്നു. ഖുര്‍ആനിനും പ്രവാചകനുമെതിരില്‍ കുറെയേറെ വാറോലകള്‍ ഇതിങ്കം പുറത്തിറങ്ങുമായിരുന്നു. പക്ഷെ, ഇപ്പോള്‍ ഒന്നും നടക്കുന്നില്ല. അവരുടെ ശൈലിയനുസരിച്ച് ഈ കൊലപാതകം കാരണമായി വിമര്‍ശിക്കേണ്ടത് ക്രൈസ്തവമതത്തെയാണ്‌; അധിക്ഷേപിക്കേണ്ടത് യേശുവിനെയും ബൈബിളിനെയുമാണ്‌. ഇതൊന്നും സാമ്രാജ്യത്ത മേലാളന്മാര്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളല്ല. ഇസ്‌ലാമിനിട്ടു കൊട്ടുന്നത് പോലെയല്ല ക്രൈസ്തവതയ്ക്കിട്ടു കൊട്ടുന്നത്. കളിമാറും. തങ്ങള്‍ സാമ്രാജ്യത്ത ദാസന്മാരാണെന്ന് ഈ നടപടികളിലൂടെ അവര്‍ തെളിയിച്ചിരിക്കുന്നു.

നബിയുടെ ഉപദേശങ്ങള്‍

Anvar Vadakkangara writes:
ആറാം നൂറ്റാണ്ടില്‍ ജീവിച്ച കാട്ടറബിയെന്ന് വിമര്‍ശകര്‍ ആക്ഷേപിക്കുന്ന, മഹാനായ മുഹമ്മദ് നബി മനുഷ്യസമൂഹത്തിനു നല്‍കിയ ഉപദേശങ്ങള്‍ കാണുക:

* മതം ഗുണകാഷയാകുന്നു.
* മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
* കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
* വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
* വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
* ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
* നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
* നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
* നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
* മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
* നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
* ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം..
* ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
* പരസ്പരം കരാറുകള്‍ പലിക്കണം.
* അതിഥികളെ ആദരിക്കണം.
* അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
* ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
* തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
* വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
* അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
* ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
* മര്‍ദ്ദിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
* നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
* ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹമോചനം.
* നിങ്ങള്‍ കഴിയുന്നതും വിവഹമോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവസിംഹാസനം പോലും വിറക്കും
* സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
* ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖപ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
* ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗരാജ്യത്തേക്കടുപ്പിക്കും.
* അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
* സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
* ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവകോപം മാതാപിതാക്കളുടെ കോപത്തിലാണ്.
* ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബബന്ധം ചേര്‍ക്കുന്നതിനുമാണ്.
* മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
* കോപം വന്നാല്‍ മൌനം പാലിക്കുക.
* നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
* മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
* നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
* നിങ്ങള്‍ക്ക് ലച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദികേടാണ്.
* മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
* ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചുവച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
* തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും
* ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
* മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
* പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
* പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
* മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
* സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
* പ്രഭാതപ്രാര്‍ത്ഥന കഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.

നബിയെ കാണാന്‍

നബിയെ കാണാന്‍ ടിക്കറ്റ് കൊടുക്കുന്നത് കാന്തപുരം. ഒരു മുസ്‌ലിയാരുടെ പ്രഭാഷണത്തില്‍ നിന്ന്: 
http://www.youtube.com/watch?v=I3P2Ev3D6Xk&NR=1

ഇസ്‌ലാംവിരോധികളുടെ സ്ത്രീസ്നേഹം


ഒമ്പതു പേരെ വിധവകളാക്കിക്കൊണ്ടാണ്‌ മുഹമ്മദ് നബി കാലയവനികക്കുള്ളില്‍ മറഞ്ഞത്. അദ്ദേഹത്തിന്റെ മരണവേളയില്‍ അവരുടെ പ്രായം ഇപ്രകാരമായിരുന്നു: ആയിശ: 19, ജുവൈരിയ: 19, സഫിയ: 20, ഹഫ്സ: 26, ഉമ്മുസലമ: 31, ഉമ്മുഹബീബ: 39, സൈനബ് ബിന്ത് ജഹ്ഷ്: 43, മൈമൂന: 54, സൌദ:79. ഇവര്‍ പുനര്‍വിവാഹം നടത്താന്‍ പാടില്ലെന്നാണ്‌ അല്ലാഹുവിന്റെ ഉത്തരവ്. (ഖുര്‍ആന്‍ 33/53) അതിനു പകരമായി വിശ്വാസികളുടെ മാതാക്കള്‍ എന്ന അതിമഹത്തായ പദവിയും ആദരവും ഇസ്‌ലാമവര്‍ക്ക് നല്‍കിയിട്ടുമുണ്ട്.

എങ്കിലും ഈയുത്തരവ് നമ്മുടെ നാട്ടിലുള്ള സ്ത്രീ സ്നേഹികളെ വല്ലാതെ വേദനിപ്പിച്ചിരിക്കുന്നു. എത്ര പറഞ്ഞിട്ടും കരഞ്ഞിട്ടും പ്രതിഷേധിച്ചിട്ടും അവരുടെ സങ്കടം തീരുന്നില്ല. മാത്രമല്ല, ഇസ്‌ലാമിനെ വിമര്‍ശിക്കാനുള്ള ഒരായുധമായി അവരിതു ഉപയോഗിക്കുകയും ചെയ്യുന്നു. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇസ്‌ലാമിന്റെ ചരിത്രത്തില്‍ വിവാഹം നിഷേധിക്കപ്പെട്ട സ്ത്രീകളുടെ എണ്ണം ഒമ്പതാണ്‌. പത്താമതൊരു സ്ത്രീയോട് വിവാഹം അരുതെന്ന് ഇസ്‌ലാം പറഞ്ഞിട്ടില്ല. മറിച്ച് അതിന്നു പ്രോല്‍സാഹവും പ്രേരണയും നല്‍കുകയാണ്‌ ചെയ്തിട്ടുള്ളത്.

പ്രവാചകന്റെ വിധവകള്‍ ഈ ലോകത്തോട് വിടപറഞ്ഞിട്ട് പതിമൂന്നു നൂറ്റാണ്ടിലേറെക്കാലം കഴിഞ്ഞു. എന്നാലും ഇവരുടെ പ്രതിഷേധം കാണുമ്പോള്‍ നമുക്കു തോന്നുക, ഈ ഒമ്പതു പേരും ഇപ്പോഴും വൈധവ്യദുഖഃവും പേറി, അറേബ്യയുടെ ഏതോ ചേരിയില്‍ നരകയാതന അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണ്‌.

ഇനി നമുക്ക് നമ്മുടെ ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കാം. വിവാഹം നിഷേധിക്കപ്പെട്ട നിരവധി സ്ത്രീകളെ അവിടെ നമുക്ക് കാണാന്‍ കഴിയും. അമ്മമാര്‍, സ്വാമിനിമാര്‍, കന്യാസ്ത്രീകള്‍ തുടങ്ങി പല പേരിലും അവരറിയപ്പെടുന്നു. വിധവകള്‍ക്ക് വിവഹം നിഷേധിക്കുന്നവരുമുണ്ട്. അഥവാ കോടിക്കണക്കിനു സ്ത്രീകള്‍ക്കാണ്‌ മറ്റു ചില മതങ്ങള്‍, പല കാരണങ്ങള്‍ പറഞ്ഞ്, വിവാഹം നിഷേധിച്ചിട്ടുള്ളത്. ആ അവിവാഹിതകളെ നമുക്ക് നാട്ടില്‍ എവിടെ നോക്കിയാലും കാണാനും കഴിയും. എന്നിട്ടും ഈ പ്രതിഷേധക്കാരുടെ ദൃഷ്ടിയില്‍ അവര്‍ പെടുന്നില്ല. അതിവരെ സങ്കടപ്പെടുത്തുന്നുമില്ല. ആ സമൂഹങ്ങള്‍ക്കെതിരെ പ്രതിഷേധവുമില്ല. എന്നാലോ പ്രവാചകന്റെ ഒമ്പതു വിധവകള്‍ ഇവരുടെ ദൃഷ്ടിയില്‍ നിന്നു മായുന്നേയില്ല. എന്നു മാത്രമല്ല ഇപ്പോഴും അതിവരെ സങ്കടപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിന്റെ ബഹിര്‍സ്ഫുരണമാണല്ലോ വിമര്‍ശനവും പ്രതിഷേധവും.

എനിക്കു മനസ്സിലാകാഞ്ഞിട്ടു ചോദിക്കുകയാണ്‌: ഇതിന്നിവരെ പ്രേരിപ്പിക്കുന്നത് സ്ത്രീസ്നേഹം തന്നെയാണോ? അതല്ല ഇസ്‌ലാംവിരോധമോ?

തീവ്രവാദിവേട്ടക്കൊടുവില്‍ പരിഹാസ്യരായത് പൊലീസ്


'തീവ്രവാദിവേട്ട'ക്കൊടുവില്‍ പരിഹാസ്യരായത് പൊലീസ്
Published on Tue, 06/07/2011 - 09:03
പാലക്കാട്: മതപണ്ഡിതനും രണ്ട് വിദ്യാര്‍ഥികളുമടങ്ങുന്ന തബ്‌ലീഗ് പ്രവര്‍ത്തകരെ പള്ളിയില്‍നിന്ന് പിടികൂടി 24 മണിക്കൂര്‍ ചോദ്യം ചെയ്തുള്ള 'തീവ്രവാദിവേട്ട' പൊലീസിനെ പരിഹാസ്യരാക്കി. സംശയകരമായി ഒന്നും കണ്ടെത്താനാവാതെ പിടികൂടിയവരെ നിരുപാധികം വിട്ടയച്ചപ്പോള്‍ 'രാജ്യദ്രോഹികള്‍'ക്കെതിരെ പൊലീസ്‌സ്‌റ്റേഷന് മുന്നില്‍ സംഘ്പരിവാര്‍ പ്രതിഷേധം ഇരമ്പുകയായിരുന്നു.
മുതലമട ഇടുക്കുപാറ ബദരിയ്യ ജുമാമസ്ജിദില്‍ നിന്ന് ചോദ്യം ചെയ്യാനായി 21 തബ്‌ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തപ്പോള്‍ പൊലീസിലെ ഒരുവിഭാഗം വാര്‍ത്ത പുറത്തുവിട്ടത് കേരളത്തില്‍ പുതിയ തീവ്രവാദ ക്യാമ്പ് കണ്ടെത്തിയെന്ന രീതിയിലാണ്. നിരോധിത സംഘടനയായ സിമിയുടെ ഉന്നത നേതാക്കളായ സെയ്ദ് അബ്ദുറഹ്മാന്‍ ഉമരി, സെയ്ദ് മുഹമ്മദ് ബുഹാര എന്നിവര്‍ മുതലമടയില്‍ അറസ്റ്റിലായെന്നും വാഗമണ്ണിലേതു പോലെ ഇവര്‍ 19 പേര്‍ക്ക് ക്ലാസെടുക്കവേയാണ് പിടിയിലായതെന്നും പ്രചാരണമുണ്ടായി.
എന്നാല്‍, എന്താണ് സംഭവിക്കുന്നതെന്ന് പോലും വിദ്യാര്‍ഥികളടക്കമുള്ള തബ്‌ലീഗ് പ്രവര്‍ത്തകരില്‍ ഭൂരിഭാഗത്തിനും മനസ്സിലായില്ല. മതപ്രബോധനവുമായി തങ്ങള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിച്ചിട്ടുണ്ടെന്നും ഇത്തരമൊരു അനുഭവം ആദ്യമാണെന്നുമാണ് ഇവര്‍ പൊലീസിനോട് തന്നെ പറഞ്ഞത്. രണ്ടോ മൂന്നോ ദിവസം പള്ളികളില്‍ താമസിച്ച് മതപ്രബോധനം നടത്തുന്ന പതിവുണ്ട്. ഞായറാഴ്ച ഉച്ചക്കാണ് ഇടുക്കുപാറയിലെത്തിയത്. ഉച്ചക്ക് ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിനിടെയായിരുന്നു പൊലീസ് റെയ്ഡ്. പളളിയിലുണ്ടായിരുന്ന 21 പേരും പൊലീസിനോട് സഹകരിച്ചു.
പിടിയിലായവരുടെ പക്കല്‍ നിന്ന് തീവ്രവാദബന്ധമുള്ള ലഘുലേഖകള്‍ കണ്ടെത്തിയെന്നും പൊലീസ് അവകാശപ്പെട്ടിരുന്നു. കൊല്ലങ്കോട് എസ്.ഐ ശ്രീധരന്റെ നേതൃത്വത്തിലുളള മലയാളികളായ പൊലീസുകാരാണ് റെയ്ഡിനും പിടിച്ചെടുക്കലുകള്‍ക്കും നേതൃത്വം നല്‍കിയത്.
തീവ്രവാദരേഖകളെന്ന് ആരോപിച്ചവ തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത ഹദീസുകളും ഖുര്‍ആനുമാണെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയപ്പോള്‍ മാത്രമാണ് വ്യക്തമായത്. പിടികൂടിയവരുടെ കൂട്ടത്തിലുള്ള അബ്ദുറഹ്മാന്‍ കോയമ്പത്തൂര്‍ കര്‍പകം കോളജിലെ അവസാന വര്‍ഷ ബി.എസ്‌സി വിദ്യാര്‍ഥിയാണെന്നും മുഹമ്മദ് യാസിന്‍ കോയമ്പത്തൂരില്‍ ബയോടെക്‌നോളജി വിദ്യാര്‍ഥിയാണെന്നും വ്യക്തമായി.
21 പേരെക്കുറിച്ചും തമിഴ്‌നാട്ടില്‍ അന്വേഷണം നടത്തിയപ്പോഴും ഇവര്‍ തബ്‌ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന വിവരമാണ് കേരളാ പൊലീസിന് ലഭിച്ചത്. അതേസമയം, തമിഴ്‌നാട്ടിലെയും കേരളത്തിലേയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സംയുക്തമായി നല്‍കിയ സൂചനകളെത്തുടര്‍ന്നായിരുന്നു റെയ്‌ഡെന്ന് പൊലീസ് പറയുന്നുണ്ട്. ഇവ തമ്മില്‍ പൊരുത്തപ്പെടുന്നില്ല. പിടികൂടിയവരില്‍ ഒരാള്‍ നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകനായിരുന്നുവെന്നതല്ലാതെ കാര്യമായ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചില്ല. അപ്പോഴേക്കും പൊലീസിന്റെ 'തീവ്രവാദിവേട്ട'ക്ക് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.ജി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ കൊല്ലങ്കോട് സ്‌റ്റേഷന് മുന്നില്‍ പ്രകടനം നടന്നു.
നാണം കെടാതിരിക്കാന്‍ വേണ്ടി പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കാനെന്ന് പറഞ്ഞ് പൊലീസ് വാനില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. പിന്നീട് മീനാക്ഷിപുരം ചെക്‌പോസ്റ്റ് വഴി 21 പേരെയും അതിര്‍ത്തി കടത്തി വിട്ടതോടെ വന്‍ 'തീവ്രവാദിവേട്ട'ക്ക് അവസാനമാകുകയും ചെയ്തു.
http://www.madhyamam.com/news/85711/110607

miracle of ADAM and JESUS

The Qur’an contains many fabulous miracles, one of them is the numeric miracle of ADAM and JESUS peace be upon them …


References to 'ADAM' in QUR’AN (Chapter Numbers in brackets)

1. And he taught Adam all the names (2)

2. He said Adam! Inform them of their names (2)

3. Prostrate yourselves before Adam (2)

4. O Adam! Dwell thou and thy wife in the Garden. (2)

5. Then Adam received Words from his Lord (2)

6. Indeed! God chose Adam (3)

7. Verily, the likeness of Jesus before Allah is the likeness of Adam (3)

8. Recite to them the truth of the story of the two sons of Adam (5)

9. Then We bade the angels bow down to Adam (7)

10. O Adam! Dwell thou and thy wife in the Garden (7)

11. O Children of Adam! We have bestowed raiment upon you (7)

12. O Children of Adam! Let not Satan deceive you (7)

13. O Children of Adam! Look to your adornment at every place of worship (7)

14. O Children of Adam! If there come to you Messengers (7)

15. And (remember) when thy Lord brought forth from the Children of Adam (7)

16. Prostrate to Adam (17)

17. Verily We have honored the Children of Adam (17)

18. Prostrate to Adam (18)

19. of the offspring of Adam (19)

20. And indeed We made a covenant with Adam before (20)

21. Prostrate yourselves to Adam (20)

22. O Adam! Verily, this is an enemy to you and to your wife (20)

23. O Adam! Shall I lead you to the Tree of Eternity (20)

24. Thus did Adam disobey his Lord, so he went astray (20)

25. Did I not ordain for you, O Children of Adam, that you should not worship Satan (36)


References to ‘JESUS’in QUR’AN

1. We gave Jesus the son of Mary Clear Signs (2)

2. and that given to Moses and Jesus, and that given to (all) prophets from their Lord (2)

3. to Jesus the son of Mary We gave clear (Signs) (2)

4. Allah giveth thee glad tidings of a word from Him, whose name is the Messiah, Jesus (3)

5. Then when Jesus came to know of their disbelief (3)

6. O Jesus! I will take you and raise you to Myself (3)

7. Verily, the likeness of Jesus before Allah is the likeness of Adam (3)

8. and that given to Moses and Jesus, and that given to (all) prophets from their Lord (3)

9. And because of their saying : We killed the Messiah Jesus son of Mary (4)

10. we sent inspiration to Abraham, Isma'il, Isaac, Jacob and the Tribes, to Jesus (4)

11. The Messiah, Jesus son of Mary, was only a messenger of Allah (4)

12. We sent Jesus the son of Mary, confirming the Law that had come before him (5)

13. by the tongue of David and of Jesus the son of Mary (5)

14. O Jesus , son of Mary! Remember My favour unto thee and unto thy mother (5)

15. O Jesus the son of Mary! can thy Lord send down to us a table spread (5)

16. Jesus, son of Mary, said: O Allah, our Lord (5)

17. O Jesus, son of Mary! Didst thou say unto mankind: Worship me and my mother (5)

18. And Zachariah and John and Jesus and Elias (6)

19. Such is Jesus, son of Mary (19)

20. and from Noah, Abraham, Moses, and Jesus (33)

21. that which We commended unto Abraham and Moses and Jesus (42)

22. When Jesus came with Clear Signs (43)

23. We sent after them Jesus the son of Mary (57)

24. And remember Jesus the son of Mary (61)

25. As said Jesus the son of Mary to the Disciples (61)


From the above table we have to demonstrate three amazing conclusions:
Allah Almighty says: (Verily, the likeness of Jesus before Allah is the likeness of Adam){Sûrat Al-Imrân -The Family of Imran –verse 59}.
The first: is that the word Jesusis repeated in the Qur’an 25 times the same as the wordAdam!!!! The second: number of times the word Adam was mentioned from the beginning of the Qur’an up to this crucial verse is 7 times, and the number of times Jesus was mentioned from the beginning of the Qur’an up to this verse is also 7 times. The third: is that the word Adam is mentioned for the 19th time in the Qur’an and also the word Jesusis mentioned for the 19th time in chapter with the name Mary [Sûrat Maryam] which is the chapter number 19 in the holy Qur’an.
All of these conclusions are considered to be a coincidence or a miracle?!!!!!
Indeed it is a miracle because Allah Almighty made a challenge to all mankind and jinn by saying: (Say: "If the mankind and the jinns were together to produce the like of this Qur'an, they could not produce the like thereof, even if they helped one another."){Sûrat Al-Isrâ’-The Journey by Night -verse88}.
--------------------
By: Abduldaem Al-Kaheel
www.kaheel7.com/eng
http://www.kaheel7.com/eng/index.php/picture-a-verse/448-miracle-of-adam-and-jesus

കുഴപ്പം കണ്ടുപിടിക്കുക

ഇരുപതു വര്‍ഷം മുമ്പു നടന്ന ഒരു സംഭവം പറയാം. 
കോഴിക്കോട് ജില്ലയിലെ ഒരു തോട്ടം. അതിന്റെ മേല്‍നോട്ടം വഹിക്കുന്നവനാണ്‌ മാമു. അയാള്‍ക്ക് കൊല്ലം വരെ ഒന്നു പോകണം. അതിനു നാലുദിവസത്തെ ലീവ് വേണം. മുതലാളിയെ സമീപിച്ചപ്പോള്‍ ഒരു നിബന്ധനയോടെ ലീവനുവദിച്ചു. 'നിനക്ക് വിശ്വാസമുള്ള ഒരാളെ തോട്ടത്തില്‍ നിറുത്തിയിട്ട് നീ പോയ്ക്കോ'.

മാമുവിനു എന്നെ വിശ്വാസമായിരുന്നു. എനിക്കും സമ്മതം. പകരക്കാരനെ കിട്ടിയാല്‍ എപ്പോള്‍ വേണമെങ്കിലും പോകാന്‍ മാമുവിനു അനുവാദം കിട്ടിയിട്ടുണ്ട്. അങ്ങനെ ഒരു ശനിയാഴ്ച വൈകുന്നേരം മാമു കൊല്ലത്തേക്കു പുറപ്പെട്ടു. പോകുമ്പോള്‍ എന്നോട് പറഞ്ഞു 'ഞാന്‍ ഞായറാഴ്ച കാലത്താണ്‌ പോയത്' എന്നേ മുതലാളിയോട് പറയാവൂ എന്ന്. ഞാന്‍ ശക്തമായി എതിര്‍ത്തെങ്കിലും മാമു സമ്മതിച്ചില്ല.

അന്നു രാത്രി ഏതാണ്ട് 10 മണി സമയം. അപ്പോഴുണ്ട് ഒരാള്‍ ഓടിക്കിതച്ചു കയറിവരുന്നു. കിതപ്പിനിടയില്‍ അയാള്‍ പറഞ്ഞു: മാമു അയച്ചിട്ടാണ്‌ ഞാന്‍ വരുന്നത്. അവന്‍ എപ്പോഴാണ്‌ കൊല്ലത്തേക്ക് പോയതെന്നു മുതലാളി ചോദിച്ചാല്‍ 'ശനിയാഴ്ച വൈകുന്നേരം പോയെ'ന്നു പറയാന്‍ പറഞ്ഞു. എനിക്ക് നേരമില്ല ഞാന്‍ പോവുകയാണ്‌.
അയാള്‍ പോവുകയും ചെയ്തു.

നാലുനാള്‍ കഴിഞ്ഞു മാമു തിരിച്ചെത്തി. മേല്‍ ദൂതിനെക്കുറിച്ച് ഞാന്‍ അന്വേഷിച്ചു. അപ്പോള്‍ മാമു പറയുകയാണ്‌: ശനിയാഴ്ച വൈകുന്നേരം ബസ് കാത്തു നില്‍ക്കുമ്പോള്‍ മുതലാളിയുടെ അനുജന്‍ ആ വഴിക്കു കാറില്‍ വന്നു. എന്നെ കണ്ടു. കാര്‍ നിറുത്തി. അതിലാണ്‌ കോഴിക്കോട്ടേക്ക് പോയത്.
മുതലാളിയും അനുജനും ഒരു വീട്ടിലാണ്‌ താമസം. അതിനാല്‍, ഞാന്‍ എപ്പോഴാണ്‌ യാത്രതിരിച്ചതെന്ന കാര്യം അനുജനില്‍ നിന്നു മുതലാളി അറിയാനിടയാവുമെന്നു ഞാന്‍ ഊഹിച്ചു. അദ്ദേഹം തോട്ടത്തില്‍ വരുമ്പോള്‍, 'മാമു ഞായറാഴ്ച രാവിലെയാണ്‌ പോയതെ'ന്ന് നീ കള്ളം പറയുകയും കൈയോടെ പിടികൂടപ്പെടുകയും ചെയ്യുമോ എന്ന് ഞാന്‍ ആശങ്കിക്കുകയും ചെയ്തു. അതിന്നു പരിഹാരം കാണാന്‍ വേണ്ടിയാണ്‌ ഞാന്‍ സുഹൃത്തിനെ തോട്ടത്തിലേക്കയച്ചത്. യാത്ര അവസാനിപ്പിച്ചാലോ എന്നു പോലും ഞന്‍ ആലോചിച്ചു പോയിരുന്നു. അപ്പോഴാണ്‌ അവനെ കണ്ടു മുട്ടിയത്. ഇല്ലായിരുന്നുവെങ്കില്‍ നിന്നെ വിവരമറിയിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. നിന്നെ വിവരമറിയിക്കാതെ എനിക്കു പോകാനും പറ്റുമായിരുന്നില്ല.

അന്ന് മൊബൈലുണ്ടായിരുന്നില്ലെന്നു മാത്രമല്ല, ആ തോട്ടത്തില്‍ ലാന്‍ഡ് ഫോണ്‍ കണക്‌ഷന്‍ പോലുമുണ്ടായിരുന്നില്ല.

ഈ കഥ മുമ്പില്‍ വച്ചുകൊണ്ട് നമുക്ക് രണ്ടു രീതിയില്‍ ചിന്തിക്കാം.
ഒന്ന്: സാങ്കേതികവിദ്യകളുടെ അപര്യപ്തതയാണ്‌ കുഴപ്പമായത്.
രണ്ട്: കള്ളം പറയാനുള്ള പ്രവണതയാണ്‌ കുഴപ്പമായത്.

കണ്ണാടി തല്ലിയുടയ്ക്കുന്നവര്‍


മുഖം മോശമായതിന്നു കണ്ണാടിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മുഖം നന്നാക്കുക അഥവാ പ്രതിച്ഛായ നന്നാക്കുക - അതു മാത്രമാണു പരിഹാരം. കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ കണ്ടപ്പോള്‍ ഇങ്ങനെ ചിന്തിക്കാനാണു തോന്നിയത്. വാര്‍ത്താമാധ്യമങ്ങള്‍ സമൂഹത്തിന്റെ നേര്‍ചിത്രം നമുക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു. സമൂഹത്തിലെ പലരുടെയും നന്മകളും തിന്മകളും, മേന്മകളും പോരായ്മകളും, യോഗ്യതകളും അയോഗ്യതകളും നാട്ടുകാരറിയാന്‍ ഇത് ഇടവരുത്തുന്നു. ഇതു പക്ഷേ പലര്‍ക്കും രസിക്കുന്നില്ല. വാര്‍ത്തയുടെ മറുവശം പറഞ്ഞു പിടിച്ചു നില്‍ക്കാന്‍ ശോഭനമായ ഒരു മറുവശം അത്തരക്കര്‍ക്കു കാണുകയുമില്ല. പിന്നെ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം നടത്തുകയാണു എളുപ്പമെന്ന് അവര്‍ ചിന്തിക്കുന്നുണ്ടാകാം. ചില വാര്‍ത്തകള്‍ കാരണമായാകാം ചിലപ്പോള്‍ ഇതു സംഭവിക്കുന്നത്. എന്നാല്‍ മറ്റു ചിലപ്പോള്‍ ഏതെങ്കിലും ഒരു പ്രത്യേക വാര്‍ത്തയുടെ പേരിലാവണമെന്നില്ല. മൊത്തത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഒന്നു വിരട്ടി നിറുത്താമെന്നു ചിലര്‍ക്കു തോന്നിയിരിക്കാം.

എല്ലാം ക്വട്ടേഷന്‍ സംഘങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ നാട്ടില്‍ ഇനി അവരോടോ അവരെ ഏര്‍പ്പാടാക്കാന്‍ ഇടയുള്ളവരോടോ സമ്മതം വാങ്ങാതെ ഒന്നും ചെയ്യാന്‍ നിവൃത്തിയില്ലെന്നായിരിക്കുന്നു. തികച്ചും അദൃശ്യവും അപ്രതീക്ഷിതവുമായ മാര്‍ഗ്ഗത്തിലാണല്ലോ അവരുടെ ആക്രമണം നടക്കുക. കൈവെട്ടാന്‍, കാലുവെട്ടാന്‍, നട്ടെല്ലൊടിക്കാന്‍, ജീവനെടുക്കാന്‍ അങ്ങനെ ഓരോന്നിനും കൃത്യമായ നിരക്കുകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. നിശ്ചിത തുകയും കൂട്ടത്തില്‍ ഇരയുടെ ഫോട്ടോയും അത്യാവശ്യ വിവരങ്ങളും നല്‍കിയാല്‍ മതി. ബാക്കിയെല്ലാം അവര്‍ നോക്കിക്കൊള്ളും. ഇരയെ വധിക്കാന്‍ മാത്രമല്ല; വധശ്രമമാണെന്നു തോന്നാത്ത വിധം മാത്രം കൈകാര്യം ചെയ്യാനും അവര്‍ പരിശീലനം നേടിയിരിക്കുന്നു.

നാട്ടിലെ ക്രമസമാധാനം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ളവരുടെ മൂക്കിനു മുമ്പിലാണ്‌ ഇതൊക്കെ നടന്നുകൊണ്ടിരിക്കുന്നത്. കുറ്റവാളികളെ അന്വേഷിച്ചു കണ്ടെത്താനുള്ള കഴിവുള്ളതോടൊപ്പം തന്നെ അതിസമര്‍ത്ഥമായി കണ്ണടക്കാനും കഴിവുള്ളവരാണ്‌ തങ്ങളെന്നു നമ്മുടെ പോലീസ് പലവുരു തെളിയിച്ചിട്ടുണ്ടല്ലോ. പക്ഷേ, അവര്‍ വെറുതെ കണ്ണടക്കുകയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അവിടെയുമുണ്ട് ചില നിരക്കുകള്‍. കാക്കിയുടുപ്പിട്ടവരില്‍ ചിലരും ചിലപ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങളെപ്പോലെ പെരുമാറുന്നു.

മാധ്യമപ്രവര്‍ത്തകരും കുറ്റവിമുക്തരാണെന്നു ധരിക്കരുത്. പണം വാങ്ങി ന്യൂസും സ്റ്റോറിയും പടച്ചുവിടുന്നവര്‍ക്കു നമ്മുടെ നാട്ടില്‍ ഒരു കുറവുമില്ല. ചില വാര്‍ത്തകള്‍ ചില പത്രങ്ങളില്‍ വരുകയില്ല. ഇതിന്റെ കാരണങ്ങളിലൊന്നു പത്രത്തിന്റെ ചായ്‌വും നിലപാടുമാകാം. എന്നാല്‍, അതുമാത്രമല്ല കാരണം. പ്രാദേശിക ലേഖകന്മാര്‍ മുതല്‍ പത്രമുതലാളിമാര്‍ വരെയുള്ളവരില്‍ ആരെയെങ്കിലും കാണേണ്ടതു പോലെ കണ്ടാല്‍ വാര്‍ത്തകള്‍ ജനിക്കുകയോ മരിക്കുകയോ എന്തു വേണമെങ്കിലും ചെയ്യും. ജനിച്ചവയ്ക്ക് പരിണാമവും സംഭവിക്കാം. ഇതും പരസ്യമായ മറ്റൊരു രഹസ്യം തന്നെ.

അവിഹിതമാര്‍ഗ്ഗത്തില്‍ ധനവും അധികാരവും മറ്റും കൈക്കലാക്കാന്‍ കൊതിക്കുന്നവര്‍ എല്ലാവരെയും ഉപയോഗപ്പെടുത്തുന്നു; അവരെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ അവിശുദ്ധകൂട്ടുകെട്ടുകള്‍ രൂപപ്പെടുകയാണ്‌. പല തരം ദുസ്വഭാവങ്ങളുടെ പിടിയിലമര്‍ന്ന ഒരു സമൂഹത്തിന്റെ സഹജമായ ഒരു ലക്‌ഷണം മാത്രമാണ്‌ ക്വട്ടേഷന്‍ സംഘങ്ങളിലൂടെ പ്രകടമായിക്കൊണ്ടിരിക്കുന്നത്; ബാക്കി ലക്‌ഷണങ്ങള്‍ മറ്റുള്ളവരിലൂടെയും പ്രകടമാകുന്നുണ്ടല്ലോ. ധാര്‍മ്മികതയുടെയും നൈതികതയുടെയും കണ്ണാടിയില്‍ സമൂഹം അതിന്റെ മുഖം നോക്കാന്‍ തയ്യാറാവണം. എന്നിട്ടു പോരായ്‌മകള്‍ പരിഹരിക്കണം. എന്നാലോ, ആ കണ്ണാടി തല്ലിയുടയ്ക്കാനാണ്‌ എല്ലാവര്‍ക്കും താല്‍പ്പര്യം.

ആദാമിന്റെ മകന്‍ അബു

സലിം കുമാര്‍ മികച്ച നടനുള്ള ദേശീയ അവര്‍ഡ് നേടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍. ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലെ 'അഭിനയ'ത്തിലൂടെയാണ്‌ സലിം കുമാര്‍ ഈ നേട്ടം കൈവരിച്ചതെന്നു മാധ്യമങ്ങള്‍ പറയുന്നു; എന്നാല്‍ അദ്ദേഹം ഇതു നിഷേധിച്ചിരിക്കുന്നു. അദ്ദേഹം പറയുന്നത് ആ പടത്തിനല്‍ ഒരു സീനില്‍ പോലും താന്‍ അഭിനയിച്ചിട്ടില്ലെന്നാണ്‌. പിന്നെങ്ങനെ അഭിനയത്തിനുള്ള അവാര്‍ഡ് കിട്ടി? സലിം കുമാര്‍ തന്നെ മറുപടി നല്‍കുന്നു: ഞാന്‍ ആദാമിന്റെ മകന്‍ അബുവായി ജീവിക്കുകയായിരുന്നു. അതേ, അതാണ്‌ വേണ്ടത്. അപ്പോഴാണ്‌ അവാര്‍ഡ് കിട്ടുക.

പ്രതിഫലം വാങ്ങാതെയാണ്‌ ഈ പടത്തില്‍ അദ്ദേഹം അഭിനയിച്ചത്. എന്നാല്‍, കഥയിലെ അബു ഹജ്ജിനായി സ്വരുക്കൂട്ടിയ 1600 രൂപയുടെ നാണയങ്ങളും അതു സൂക്ഷിച്ച പെട്ടിയും ഈ പടത്തിന്റെ ഓര്‍മ്മയ്ക്കായി സലിം കുമാര്‍ സ്വന്തമാക്കുകയും സൂക്ഷിച്ചുവരുകയും ചെയ്യുന്നു. താന്‍ അബുവായി ജീവിക്കുകയായിരുന്നുവെന്ന സലിം കുമാറിന്റെ അവകാശവാദം പ്രത്യക്ഷരം ശരിയാണെന്ന് ഈ സംഭവം നമ്മെ തെര്യപ്പെടുത്തുന്നു.

ഈ കഥാപാത്രം സലിം കുമാറിനെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സാക്‌ഷ്യപ്പെടുത്തുന്നത് കാണുക: 40 ദിവസം ഞാന്‍ ആദാമിന്റെ മകന്‍ അബുവായി ജീവിക്കുകയായിരുന്നു. ഇസ്‌ലാമിന്റെ നന്മകളെ മാത്രമല്ല; ഒപ്പം ഈ ലോകത്തിന്റെ മുഴുവന്‍ നന്മകളെയുമാണ്‌ ഈ സിനിമ വെളിച്ചത്ത് നിറുത്തുന്നത്.

മാത്രമല്ല; ഈ സിനിമയില്‍ 'അഭിനയി'ക്കുമ്പോള്‍ സലിം കുമാറിനെ സ്വാധീനിച്ച മറ്റൊന്ന് ഹജ്ജ് ചെയ്യാനുള്ള തീവ്രവികാരമാണ്‌. ഹജ്ജ് ചെയ്യാനുള്ള വിശ്വാസിയുടെ ആഗ്രഹത്തിന്റെ തീവ്രത അദ്ദേഹം ആവാഹിച്ചെടുക്കുകയായിരുന്നുവെന്നാണ്‌ മനസ്സിലാകുന്നത്. സംവിധായകന്‍ സലിം അഹ്‌മദിനോട് അദ്ദേഹം അന്വേഷിച്ചുവത്രെ: തനിക്ക് ഹജ്ജ് ചെയ്യാന്‍ പറ്റുമോ എന്ന്. ഏതായാലും സലിം കുമാര്‍ ഒരു തീരുമാനമെടുത്തിരിക്കുന്നു. ഇത്തവണ തന്റെ പ്രതിനിധിയായി ഒരാളെ ഹജ്ജിനയക്കുമെന്ന്. അയാള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ വേണ്ടിവരുന്ന സാമ്പത്തികച്ചെലവുകള്‍ താന്‍ വഹിച്ചുകൊള്ളാമെന്ന് സലിം കുമാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. അര്‍ഹനായ ആളെ കണ്ടെത്താന്‍ മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീറിനെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഹജ്ജ് ചെയ്യാന്‍ കൊതിയുള്ള, എന്നാല്‍ സാമ്പത്തിക ശേഷി ഇല്ലാത്തതു മൂലം അത് സാധിക്കാതെ പോകുന്ന, ആദാമിന്റെ മകന്‍ അബുവിനെപ്പോലുള്ള, ഒരു ഹതഭാഗ്യനെ, മഹാഭാഗ്യവാനാക്കി മാറ്റാനുള്ള സലിം കുമാറിന്റെ തീരുമാനം അഭിനന്ദനാര്‍ഹമാണ്‌. ഒപ്പം മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമമാതൃകയും.

പരിസ്ഥിതി സ്നേഹം, ഈ പടം ഉയര്‍ത്തിക്കാണിക്കുന്ന മറ്റൊരു നന്മയാണെന്നു സംവിദായകന്‍ സലിം അഹ്‌മദ് പറയുന്നു. ഹജ്ജിനു പോകാന്‍ പണം കണ്ടെത്താന്‍ വേണ്ടിയാണെങ്കിലും, വീട്ടുമുറ്റത്തുള്ള മരം മുറിക്കുമ്പോള്‍ അബു തേങ്ങുകയാണ്‌. ഈ മരത്തില്‍ ഒരു കിളിക്കൂടെങ്കിലുമുണ്ടെങ്കില്‍, അതു മുറിക്കുന്നത് പാതകമാവില്ലേ? 'ഭൂമിയുടെ അവകാശികളെ'ക്കുറിച്ച് നമ്മെ ചിന്തിപ്പിച്ച എഴുത്തുകാരനാണ്‌ വൈക്കം മുഹമ്മദ് ബഷീര്‍. ഒരു ചെടിയില്‍ നിന്ന്, അനാവശ്യമായി ഒരില നുള്ളുന്നതു പോലും ഇസ്‌ലാമിന്റെ പ്രവാചകന്‍ വെറുത്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചരിത്രത്തില്‍ കാണാം. നമ്മുടെ ജീവിതത്തില്‍ നന്മതിന്മകളില്ലാത്ത ഒരു മേഖലയുമില്ല. നമ്മുടെ വാക്കുകളില്‍ നന്മയും തിന്മയുമുണ്ട്; മാത്രമല്ല മൌനത്തിലുമുണ്ടത്. നമ്മുടെ കര്‍മ്മത്തില്‍ മാത്രമല്ല; നിഷ്ക്രിയത്വത്തിലും നന്മതിന്മകളുണ്ട്. നമ്മുടെ മനസ്സില്‍ നമയെക്കുറിച്ചുള്ള ചിന്തയുടെ വിത്തുപാകാന്‍ ഒരു സിനിമയ്ക്ക് സാധിക്കുന്നുവെങ്കില്‍ ആ സിനിമ ഒരു സല്‍ക്കര്‍മ്മമാണ്‌.

അരക്ഷിതരായ രക്ഷിതാക്കള്‍


'ഗുരുവായൂരിലെ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ച വൃദ്ധദമ്പദികള്‍ ജീവനൊടുക്കി. മൂന്നു ദിവസം മുമ്പാണ്‌ റൂമെടുത്തത്. വാര്‍ദ്ധക്യത്തില്‍ സംരക്ഷിക്കാനാളില്ലാത്തതാണ്‌ മരണം വരിക്കാന്‍ കാരണമെന്ന് ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിരിക്കുന്നു. ശവമടക്കു ചെലവിനായി 6500 രൂപ ആത്മഹത്യാകുറിപ്പിനൊപ്പം വച്ചിട്ടുണ്ട്.' (manorama online)

ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍, ഇതെഴുതും വരെ, ലഭിച്ചിട്ടില്ല. എങ്കിലും ഒരുകാര്യം തീര്‍ച്ചയാണ്‌; നമ്മുടെ നാട്ടില്‍ ഇതുപോലുള്ള സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്‌. വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ നോക്കാനാളില്ലാതാകുന്ന അവസ്ഥ. അതുമൂലം നടക്കുന്ന ആത്മഹത്യകള്‍. ഇനി മറ്റൊരു കൂട്ടരുണ്ട്. നോക്കാനാളു/കളു/ള്ളവര്‍. എന്നാല്‍ നോക്കാനുള്ള സന്നദ്ധത നോക്കേണ്ടവര്‍ക്കില്ലാത്തതുമൂലം അവഗണിക്കപ്പെടുന്നവര്‍. സ്വന്തം വീട്ടില്‍ നിന്ന് ആട്ടിയിറക്കപ്പെടുന്നവര്‍. അതേ, ജന്മംനല്‍കി വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ അവരുടെ അവശതയുടെ ഘട്ടത്തില്‍ ആട്ടിയിറക്കുന്ന മക്കള്‍. അതിന്റെ തോത് ഏറിക്കൊണ്ടിരിക്കുന്ന ഈ യുഗത്തെ നാം 'പരിഷ്കൃതയുഗമെ'ന്നു വിളിക്കുന്നു.

ദയാവധം പോലുള്ള നിഷേധാത്മകമായ പരിഹാരങ്ങളല്ല നമുക്കാവശ്യം. നിര്‍മ്മാണാത്മകമായ എന്തു പരിഹാരമാണിതിന്നു കണ്ടെത്താന്‍ കഴിയുക?

അവനവന്റെ മാതാപിതാക്കളെ അവനവന്‍ സംരക്ഷിക്കുക എന്നതാണ്‌ മാന്യവും ലളിതവുമായ പരിഹാരമാര്‍ഗ്ഗം. അതിനു സന്നദ്ധതയില്ലാത്തവരുടെ/ സാധിക്കാത്തവരുടെ മാതാപിതാക്കളെ ആരു സംരക്ഷിക്കും? ബന്ധുക്കളാരുമില്ലാത്ത വൃദ്ധരെ ആരു സംരക്ഷിക്കും? അതേപോലെ സമൂഹത്തിലെ അവശരായ മറ്റംഗങ്ങളെ ആരു സംരക്ഷിക്കും? ഇതൊരു സാമൂഹിക പ്രശ്നമായി കണക്കാക്കണം. കൂട്ടായി ചിന്തിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യണം.

പൂവ്, പൂമ്പാറ്റ, ദൈവം


പൂവിനെയും പൂമ്പാറ്റയെയും ഇഷ്ടപ്പെടുന്നത് കുട്ടികള്‍ മാത്രമല്ല. എന്നാല്‍, അവയുടെ ദൃശ്യഭംഗി ആസ്വദിക്കുന്നതിന്നപ്പുറം നമ്മിലെത്ര പേര്‍ക്ക് അതൊരു ചിന്താവിഷയമാകാറുണ്ട്?

പൂവും പൂമ്പാറ്റയും നല്‍കുന്ന പാഠമെന്താണെന്നു നോക്കാം:
സസ്യത്തിന്റെ നിലനില്‍പ്പിനു വിത്തുല്‍പ്പാദനം ആവശ്യമാണ്‌. ചിലതില്‍ പരപരാഗണത്തിലൂടെയാണ്‌ വിത്തുല്‍പ്പാദനത്തിനു കളമൊരുങ്ങുന്നത്. ഇത്തരം ചെടികളുല്‍പ്പാദിപ്പിക്കുന്ന പൂക്കള്‍ പ്രാണികളെ ആകര്‍ഷിക്കാന്‍ പോന്നവയായിരിക്കും. പ്രാണികള്‍ക്ക് അവയില്‍നിന്ന് ആഹാരം ലഭിക്കുകയും ചെയ്യും. അതിനുവേണ്ടിയാണല്ലോ അവ പൂക്കളില്‍ ചെല്ലുന്നതു തന്നെ. അല്ലാതെ പരാഗണം, വിത്തുല്‍പ്പാദനം, സസ്യവംശത്തിന്റെ നിലനല്‍പ്പ് ഇവയൊന്നും ഒരു പ്രാണിക്കറിയാവുന്ന കാര്യങ്ങളല്ലെ. അതിനെ പറഞ്ഞു പഠിപ്പിക്കാമെന്നു വച്ചാലും സാദ്ധ്യവുമല്ലല്ലോ.

ഇനി ചെടിയുടെ കാര്യമോ?
തനിക്കു വംശം നിലനിറുത്തണം,
അതിനു പരാഗണം നടക്കണം,
അതിനു പ്രാണിയെ ആശ്രയിക്കണം,
അതിനു പൂവിനു നല്ല ആകര്‍ഷകത്വം വേണം,
കൂട്ടത്തില്‍ പ്രാണിക്ക് ഇഷ്ടപ്പെടുന്ന ആഹാരം നല്‍കണം,
ഇന്നിടത്ത് ആഹാരവും ഇന്നിടത്ത് പരാഗവസ്തുവും വച്ചാലാണ്‌ പരാഗണം നടക്കുക
ഇവയൊന്നും ചെടിക്കും നിശ്ചയമുള്ള കാര്യങ്ങളല്ല. എന്നിട്ടും ഇവയത്രയും മുറതെറ്റാതെ നടന്നു വരുന്നു; ഇതിന്റെ ആസൂത്രണത്തില്‍ ചെടിക്കോ പ്രാണികള്‍ക്കോ ഒരു പങ്കുമില്ലെങ്കിലും!

ആഹാരം നല്‍കിക്കൊള്ളാമെന്നു ചെടിയും, പരാഗണം നടത്തിത്തരാമെന്നു പ്രാണിയും സമ്മതിക്കുന്ന ഒരു ഉടമ്പടി ഇവതമ്മില്‍ ഉണ്ടായിട്ടുമില്ല. പക്ഷെ, കാലാകാലങ്ങളായി അവ സഹകരിച്ചുവരുന്നു.

എങ്കില്‍ ഇതാസൂത്രണം ചെയ്തതാരാണ്‌?
ഇവയെ സഹകരിപ്പിച്ചതാരാണ്‌?
നല്ല ആസൂത്രണപാടവമുള്ള ഒരു ബുദ്ധി ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടില്ലേ?
ഇല്ലെന്നെങ്ങനെ പറയും?
ആ അസ്തിത്വത്തിനു താന്‍ ആസൂത്രണം ചെയ്യുന്നത് നടപ്പില്‍ വരുത്താനുള്ള കഴിവും അധികാരവും ഉണ്ടായിരിക്കണം. ഇല്ലാതെ തന്റെ പദ്ധതികളെങ്ങനെ നടപ്പില്‍ വരുത്തുന്നു?

ചുരുക്കത്തില്‍ സര്‍വശക്തനും സര്‍വജ്ഞനുമായ അപാരബുദ്ധിയുടെയും ആസൂത്രണപാടവത്തിന്റെയും ഉടമയായ താനിച്ഛിക്കുന്നതെന്തും നടപ്പില്‍വരുത്താന്‍ ശക്തിയും അധികാരവുമുള്ള
ഒരു ദൈവത്തെ കണ്ടെത്താന്‍ പൂവും പൂമ്പാറ്റയും നമ്മെ സഹായിക്കുന്നുണ്ട്. ആ ദൃശ്യവിരുന്ന് ആസ്വദിക്കുന്നതിനപ്പുറം, അവ നല്‍കുന്ന പാഠത്തെപ്പറ്റി അല്‍പ്പനേരം ചിന്തിക്കാന്‍ നാം തയ്യാറായാവണമെന്നു മാത്രം.

ആതിഥ്യമര്യാദ

ഈയിടെ ഒരു സുഹൃത്തിന്റെ ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. സാമാന്യം വലിയ ഒരു ചടങ്ങ്. നല്ല ഭക്ഷണം. പക്ഷെ, അത് ക്യൂ നിന്നു വാങ്ങണം. എന്നിട്ട് ഒരു കസേര കിട്ടിയാല്‍ അതിലിരുന്നും ഇല്ലെങ്കില്‍ രണ്ടുകാലില്‍ നിന്നും കഴിക്കണം. കുടിക്കാന്‍ വെള്ളമാവശ്യമുള്ളവര്‍ക്കു മറ്റൊരിടത്ത് ക്യൂ നിന്ന് വേണമെങ്കില്‍ വാങ്ങാവുന്നതാണ്‌. അത് ഇരിക്കുന്ന കസേരയുടെ ചുവട്ടിലോ മറ്റോ സൂക്ഷിക്കുകയും എടുത്ത് കുടിക്കുകയും ചെയ്യാം. ഇത്രമാത്രം അസൌകര്യമുണ്ടായിട്ടും ആളുകള്‍ അവിടെനിന്നു ഭക്ഷണം കഴിച്ചത് നാട്ടില്‍ ക്ഷാമവും പട്ടിണിയുമുള്ളതുകൊണ്ടല്ല. ക്ഷണിച്ചുവരുത്തിയ ആളുകളെ ഇങ്ങനെ അപമാനിക്കുന്നതില്‍ പ്രതിഷേധമില്ലാത്തതുകൊണ്ടുമല്ല. ഇങ്ങോട്ട് അമാന്യമായി പെരുമാറുന്നവനോട് അങ്ങോട്ട് വളരെ മാന്യമായി പെരുമാറുകയെന്ന ഉദാര നയം ആളുകള്‍ സ്വീകരിച്ചതുമല്ല. മറിച്ച്, ഇതാണ്‌ ഇന്നത്തെ നാട്ടുനടപ്പ് എന്നു ജനം ധരിച്ചിരിക്കുന്നു. അതുകൊണ്ട് ഇഷ്ടമില്ലാഞ്ഞിട്ടും ആരെയും ചോദ്യം ചെയ്യാന്‍ മുതിരാതെ ജനം സഹിക്കുന്നു. ഞാന്‍ സുഹൃത്തിനോട് പറഞ്ഞു: 'ആളുകളെ വിളിച്ചുവരുത്തി ഇപ്രകാരം അപമാനിക്കരുത്. അതിഥിയെ ആദരിക്കാനാണ്‌ പ്രവാചകന്‍ പഠിപ്പിച്ചത്. ഇവിടെ നിങ്ങള്‍ അവരെ നിന്ദിക്കുകയാണ്‌ ചെയ്യുന്നത്.'
അദ്ദേഹം തന്റെ ചെയ്തിയെ ന്യായീകരിച്ചത് ഇന്നത്തെ നാട്ടുനടപ്പിന്റെ പേരിലായിരുന്നു. കാലാകാലങ്ങളില്‍ വരാനിരിക്കുന്ന നാട്ടുനടപ്പിനെക്കുറിച്ചൊന്നും ഒരു വിചിന്തനവും നടത്താതെ 'നിങ്ങള്‍ അതിഥികളെ ആദരിക്കണം' എന്നു പഠിപ്പിച്ച പ്രവാചകനു തെറ്റു പറ്റിയോ? അല്ലെങ്കില്‍ ഇക്കാലത്തെ ആദരവ് ഇതാണോ?

എന്‍ഡോസള്‍ഫാന്‍: ലാഭമോ നഷ്ടമോ?


കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അഞ്ചു കോടി രൂപ നഷ്ടപരിഹാരം നല്‍കുന്നു. നാനൂറു പേര്‍ മരിക്കുകയും നാലായിരത്തില്‍പരമാളുകള്‍ മരിച്ചുജീവിക്കുകയും ചെയ്യുന്ന കൊടുംദുരന്തത്തിനു പകരമായി കണക്കാക്കുമ്പോള്‍ അഞ്ചു കോടി വെറും നക്കാപ്പിച്ച മാത്രം. മരിച്ച നാനൂറു പേപേരുടെ കുടുംബങ്ങള്‍ക്കിതു വിതരണം ചെയ്താല്‍ 125,000 വീതമാണ്‌ ഒരോ കുടുംബത്തിനും ലഭിക്കുക! ദുരന്തത്തിന്റെ ഉത്തരവാദികള്‍ ഇത്രയും നിസ്സാരതുക നഷ്ടപരിഹാരമായി നല്‍കുന്നത് ഇരകളെ പരിഹസിക്കുന്നതിന്നു തുല്യമാണ്‌.

ഇവരുടെ നഷ്ടത്തിനു പരിഹാരം നല്‍കുക മനുഷ്യസാദ്ധ്യമല്ലാത്ത കാര്യമാണ്‌. എന്നാലും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മരണപ്പെട്ടവരുടെ കുടുംബത്തിനു പത്തു ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണം. നാല്‍പതു കോടി ഇതിനു വേണ്ടിവരും. മരിച്ചുജീവിക്കുന്നവര്‍ക്കും അവരവരുടെ അവസ്ഥ പരിഗണിച്ച് നഷ്ടപരിഹാരം നല്‍കണം. മാത്രമല്ല, ആവശ്യമനുസരിച്ചു പുനരധിവാസസൌകര്യവും ലഭ്യമാക്കണം. ഇതിനാവശ്യമായി വരുന്ന തുക വളരെ വളരെ ഭീമമായിരിക്കും.

മനുഷ്യന്റെ ജീവന്നോ അവന്റെ ജീവിക്കാനുള്ള അവകാശത്തിന്നോ അവന്റെ വേദനകള്‍ക്കോ വിലകല്‍പ്പിക്കാന്‍ കഴിയാത്ത, സാമ്പത്തിക ലാഭനഷ്ടങ്ങളുടെ കണക്കു മാത്രം മനസ്സിലാകുന്നവര്‍ ഉത്തരം പറയട്ടെ: എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള വിഷങ്ങളുടെ ഉപയോഗം വരുത്തിവയ്ക്കുന്നത് ലാഭമോ നഷ്ടമോ?

ദൈവത്തിനു പൊക്കാന്‍ കഴിയാത്ത കല്ല്‌


ദൈവത്തിനു പൊക്കാന്‍ കഴിയാത്ത ഒരു കല്ല്‌ സൃഷ്ടിക്കാന്‍ ദൈവവത്തിനു കഴിയുമോ എന്നത് ജബ്ബാറിന്റെ ബില്യന്‍ ഡോളര്‍ ക്വസ്റ്റ്യനാണ്‌. പലയിടത്തും ആ ചോദ്യം ചോദിക്കുകയും യെസ് ഓര്‍ നോ, ഏത് ഉത്തരം പറഞ്ഞാലും ദൈവം സര്‍വശക്തനല്ലെന്നു തെളിയുമെന്നുന്ന് വീമ്പ് പറയുകയും ചെയ്തിട്ടുണ്ട്.

ഇതേ പോലെ ആന്തരിക വൈരുദ്ധ്യം മൂലം ദുര്‍ബലമായ ചോദ്യങ്ങള്‍ ഇനിയും സാദ്ധ്യമാണ്‌:

* ദൈവത്തിനു ഭേദമാക്കാന്‍ കഴിയാത്ത ഒരു രോഗം സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ?

കഴിയില്ലെന്നു പറഞ്ഞാല്‍ ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും. കഴിയുമെന്ന് പറഞ്ഞാലോ? അപ്പോഴും രക്ഷയില്ല; ദൈവത്തിനു ഭേദമാകാന്‍ കഴിയാത്ത രോഗമുണ്ടെന്നു വരുമ്പോഴും ദൈവം സര്‍വശക്തന്‍ അല്ലെന്നു തന്നെ വരും.

* ദൈവത്തെ തന്നെ നശിപ്പിക്കാന്‍ കെല്‍പ്പുള്ള ഒരു ശത്രുവിനെ സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവം പോലും ചിന്നിച്ചിതറിപ്പോകും വിധമുള്ള ഒരു പൊട്ടിത്തെറി സൃഷ്ടിക്കന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* നരകത്തില്‍ അകപ്പെട്ടു പോയ തങ്ങളുടെ ബന്ധുക്കളെ രക്ഷപ്പെടുത്തി സ്വര്‍ഗ്ഗത്തില്‍ കൊണ്ടുവന്ന് തങ്ങളുടെ കൂടെ താമസിപ്പിക്കാനുള്ള കഴിവ് സ്വര്‍ഗ്ഗാവകാശികള്‍ക്ക് നല്‍കന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* നരകത്തിലെ തീ അണയ്ക്കാനുള്ള കഴിവു നരകാവകാശികള്‍ക്കു നല്‍കാന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* നരകത്തെയും നരാകാവകാശികളെയും മൊത്തം കരിച്ചു ചാമ്പലാക്കാനുള്ള കഴിവു നരകത്തിലെ തീയ്ക്കു നല്‍കാന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്കു ശേഷം ഒരു നബിയെക്കൂടി അയക്കാന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു മരിക്കാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* തന്റെ മരണാനന്തരം സ്വയം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ദൈവത്തിനു കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു തോല്‍ക്കാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു രോഗിയാകാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു പട്ടിണി കിടക്കാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* രോഗാവസ്ഥയില്‍, തന്നെ ചികില്‍സിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാക്കിവയ്ക്കാന്‍ ദൈവത്തിനു കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* തന്നെ തോല്‍പ്പിച്ച് ലോകം മുഴുവന്‍ കൈപ്പിടിയിലൊതുക്കാനുള്ള കഴിവ് പിശാചിനു നല്‍കാന്‍ ദൈവത്തിനു കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു ഭ്രാന്തനാകാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* തന്നെപ്പോലെ മറ്റൊരു ദൈവത്തെ സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവം ഉറങ്ങുമ്പോള്‍ ലോകത്തിന്റെ കാര്യങ്ങളൊക്കെ നോക്കിനടത്താനാവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാക്കിവയ്ക്കാന്‍ ദൈവത്തിനു കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു അന്ധനാകാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു പൊട്ടനാകാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു ആത്മഹത്യചെയ്യാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു ദുര്‍ബലനാകാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

എന്നിങ്ങനെ കുറെയേറെ വിഡ്ഢിച്ചോദ്യങ്ങള്‍ ജബ്ബാറിനും കമ്പനിക്കും നെയ്തുണ്ടാക്കാന്‍ സാധിക്കും. അവര്‍ ആ പണി തുടരട്ടെ. നമുക്ക് പ്രയോജനപ്രദമായ വല്ലതും ചെയ്യാം.
...........................................


ഇനി ജബ്ബാറിനോടു ചിലത് ചോദിക്കാം. യെസ് ഓര്‍ നോ ഉത്തരം പറയണം.

* പോക്കറ്റടിക്കുന്ന പതിവ്, താങ്കള്‍ ഉപേക്ഷിച്ചുവോ?

ഉണ്ടെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ജബ്ബാര്‍ പോക്കറ്റടിക്കാരനാണെന്നു തെളിയും.

Tuesday, October 4, 2011

Harun Yahya and the last messenger


Harun Yahya and the last messenger
By KK Alikoya
Muhammad (PBUH) is the last prophet and the last messenger. Hence neither any type of prophet nor messenger would come after him. This is the Muslim world’s belief. Even though, in the different phases of the history, someone appeared claiming themselves that each of them is a prophet or messenger (or both.) It is the fate of these kinds of people, to try to find proofs for their messenger-ship/ prophet-hood in the Quran and fail to prove it.

One of their proofs is the combination of Quran 3/81 and Quran 33/7. The Qadianis, Rashad Khalifa and Harun Yahya use this combination as the proof of their arguments, which we will discuss later.

These three sects are different in their stands on the finality of prophet-hood and messenger-ship. At first we examine the belief of the Qadianis : 1. Messenger and Prophet are two equal terms. 2. Muhammad is neither the last prophet nor the last messenger, in its general meaning. 3. But he is the last law-bringing prophet and messenger. 4. There is a chance to come prophet/s and messenger/s after Muhammad. 5. No new Scripture would be given after Quarn. 6. No new Law would be given after the law brought by Prophet Muhammad. 7. Mirza Ghulam Ahmad of Qadian is a prophet and a messenger who came after Prophet Muhammad. 8. He is the Mahdi foretold by Prophet Muhammad. 9. He is also the Messiah foretold by the prophet Muhammad. 10. And they do not expect any prophet or messenger after Mirza. (Ref: Many books by Qadianis)
Secondly, RK’s belief: 1. prophet and messenger are two different terms. 2. Prophet is a term for the Book-given. 3. All messengers do not bring books. 4. All prophets are messengers. 5. But all messengers are not prophets. 6. Muhammad is the last prophet. 7. No new Book would be given after Quarn. 8. Muhammad is not the last messenger. 9. There is a chance to come a messenger after Muhammad. 10. This messenger is foretold in the covenant in the Quran 3/81. 11. RK is that messenger of covenant. (http://www.submission.org/)
Thirdly, HY’s belief: 1. prophet and messenger are two different terms. 2. Prophet is a term for the Book-given. 3. All messengers do not bring books. 4. All prophets are messengers. 5. But all messengers are not prophets. 6. Muhammad is the last prophet. 7. No new Book would be given after Quarn. 8. Muhammad is not the last messenger. 9. There is a chance to come a messenger after Muhammad. 10. This messenger is foretold in the covenant in the Quran 3/81. 11. The messenger foretold by Jesus (Quran 61/6) is also the same messenger. 12. The name of this messenger would be Ahmad (As it is in Quran 61/6). 13. The Mahdi predicted by Prophet Muhammad is also the same messenger. 14. The Mahdi would not claim that he is Mahdi and a messenger.
HY writes: “One of the verses in the Qur’an pointing to the coming of Mahdi refers to “a messenger who will appear after Prophet Muhammad (may Allah bless him and grant him peace).

“Through this verse, Allah tells us that He has made a covenant with the prophets that they would believe in and help a messenger who will come after them:

“Remember when Allah made a covenant with the prophets: “Now that We have given you a share of the Book and Wisdom, and then a messenger comes to you confirming what is with you, you must believe in him and help him.” He asked, “Do you agree and undertake my commission on that condition?” They replied, “We agree.” He said, “Bear witness, then. I am with you as one of the witnesses.” (Surah Al ‘Imran, 81)

“The names of the prophets referred to in this verse, those reported to have made that covenant, are revealed in another verse:

“When We made a covenant with all the prophets—with you and with Nuh and Ibrahim and Musa and ‘Isa son of Maryam—We made a binding covenant with them. (Surat al-Ahzab, 7)

“It is revealed in the verse that a covenant has been made with Prophets “Noah, Abraham, Moses and Jesus” and with “Prophet Muhammad (may Allah bless him and grant him peace),” as the term “with you” implies.
“This revelation in the verse shows that “this messenger whose coming is described is not Prophet Muhammad (may Allah bless him and grant him peace), but is a messenger who will come after the Prophet (may Allah bless him and grant him peace).” And Allah knows best. This messenger, whom Allah reveals will come after Prophet Muhammad (may Allah bless him and grant him peace), may well be “Mahdi,” the glad tidings of whose coming are related also in the sayings of our Prophet (may Allah bless him and grant him peace). And Allah knows best.
“The way that the messenger whose coming has been promised has also received a promise of assistance from Jesus (pbuh), as reported in verse 7 of Surat al-Ahzab, further reinforces this view. That is because as we know, Prophet Jesus (pbuh) is reported in the hadith of the Prophet (may Allah bless him and grant him peace) as returning to Earth in the End Times and following and supporting Mahdi:

“And when Jesus son of Maryam said, “Tribe of Israel, I am the Messenger of Allah to you, confirming the Torah which came before me and giving you the good news of a messenger after me whose name is Ahmad.” When he brought them the clear signs, they said, “This is downright magic.” (Surat as-Saff, 6)

“Prophet Jesus (pbuh) imparts the tidings that this messenger who will come after him will be called “Ahmad.” Examination of the Qur’an as a whole shows that those verses referring to Prophet Muhammad (may Allah bless him and grant him peace) either use the name “Muhammad” or else just the term “prophet.” Nowhere in the Qur’an is the name “Ahmad” used for the Prophet (may Allah bless him and grant him peace). The name appears only once in the Qur’an, in a verse revealing the glad tidings of a messenger. This supports the idea that the name “Ahmad” refers to Mahdi who will come in the End Times, as well as our Prophet (may Allah bless him and grant him peace). And Allah knows best. In addition, as in the previous verse, the fact that it is Prophet Jesus (pbuh) who imparts the name of the messenger is another piece of evidence reinforcing this interpretation.” (Pages 76, 77 The Mahdi a Discendant porphet Abraham [PBUH] can be downloaded from:http://api.fmanager.net/api_v1/xmlapi.php?dev-t=EDCRFV&with=mod=file,id=30805)

Now we can examine the arguments of these three in the light of the Quran and the Sunnah.
The topic of the Quran 3/81 is a covenant of Allah with his prophets concerning the forthcoming of a messenger after them and the belief in him. Allah took this covenant from the prophets before Muhammad and enjoined all of them to believe in him. In this matter, all the Islamic scholars, ancient and modern are wonderfully unanimous. All prophets except Muhammad were sent to a particular nation, locality and time. The last coming prophet Muhammad has been sent to all nations, whole world and up to the end-time. So each and every nation has to believe in him. This wants to be understood by all of them and agreed up. The prophecy concerning Prophet Muhammad which found in the previous scriptures are reminders of this covenant. This is a Quranic verse which indicates the universality and uppermost position of Prophet Muhammad among all prophets. This verse was found by the three above mentioned fractions to misuse as a proof of their defective Risalah (messenger-ship) arguments.

If it was the message of this verse to indicate a messenger comes after Muhammad, this matter should have clearly stated by Islamic scholars including classical Mufassirs (Quran commentators.) and the Muslim world should have taught in the childhood lessons of their belief in the messenger-ship. They might have been expecting a messenger after Muhammad. But nothing happened like this in the history of Islam.

In this context, we have to examine their using of Quranic verse 33/7 to interpret the verse 3/81. And remember We took from the prophets their covenant as (We did) from thee: from Noah, Abraham, Moses and Jesus the son of Mary: we took from them a solemn covenant. (Quran 33/7)

Quran did not clarify that the covenant taken from the five prophets including Muhammad is the same covenant told in the verse 3/81. Prophet Muhammad did not explain thus. And none of the renowned Mufassirs has this opinion. If Allah had taken only one covenant form his prophets which stated in verse 3/81 we would have to believe that the covenant told in the verse 33/7 is the same as in the verse 3/81. On the contrary, The Quran states that Allah took different covenants and pledges from prophets. It is the only chance, which one among these covenants is apposite to the context of this verse, it is the covenant meant here. When Allah enjoined Muhammad to marry the divorcee of his adopted son, he hesitated to do it by fearing the censure of the public. See the verses 37, 38 and 39 of the same Chapter (33). And some indications concerning this matter and as the reminders to the responsibility of the prophet can be seen in verses one to six of this chapter. And in the eighth verse, it was indicated that this covenant is in order to question the prophets about their responsibilities. If Allah reminds him a covenant in this context what would be it? Nothing other than which indicates the responsibility of the prophet to obey each and every orders of Allah without fear and hesitation. And it is unsuitable to the context to indicate a covenant which would be obeyed by his future followers concerning a messenger or prophet would come after him. What a weak support found by the false messengers and prophets and their spokesmen!

If it was supposed that the covenant in the verse 3/81 was taken from Muhammad too, it is sure that at least one messenger has to come after him, and the Muslims have to believe in him. At the same time, there is a chance of emerging false prophets / false messengers behind this covenant, so, there must be a clause to help us to be cautious against it. In the absence of this clause this covenant would be incomplete and causing trouble.

An attribute to the messenger in the verse is the only indication in this way. The indication helps to identify the one who would be sent is that مُصَدِّقٌ لِّمَا مَعَكُمْ ‘confirming/fulfilling that which is with you’. What does it mean?

We have to search in the Quran for the answer: The Quran says that Prophet Muhammad is one who confirms and fulfills the former books. Concerning Jews and Christians the Quran says that Muhammad is the prophet and messenger written (predicted) in the Torah and the Gospel with them (See Quran 7/157) and they identified him as they identify their own children (See Quran 3/146). A messenger or prophet comes and fulfils prophesies in the Quran is to be believed by Muslims, and only he is the confirming the Book with us.

None can argue that the Quran contains prophesy concerning me or someone else, which helps Muslims to identify him as their own children. So, HY compelled to point out some portents of the last-day in the Quran, and even something other than this too as the portents of a messenger Mahdi. According to RK he is the messenger of the covenant in Quran 3/81. (See the foot note to 3/81 in his Quran translation and commentary and Appendix 2 to the same.) And his own finding on the so-called interlocking of the magical number 19 in the Quran is to prove this claim, and he claims that he was appointed by the God to reveal the magic of 19. If Allah proposed to do so He might have revealed it through the Quran itself or through Prophet Muhammad, especially the miracle of the Quran, which leads people to belief, is very important at all times.

According to RK the matter of miracle is different. By the experiment using his own formula of 19, he reached at the stage of questioning the reliability of the existing Quran. In his Quran translation he removed two verses (128 and 129) from the chapter 9, charging these two are inserted false verses. (See appendix 29 to his Quran translation.http://www.submission.org/Q-T.html ) There might be a chance of his being of an instrument in the hands of someone who wish to ruin the reliability of the Quran.

The name of Mahdi is not mentioned in the Quran, so there is no chance to search for his portents in it as do HY in his some works. Prophet Muhammad told that he is Muhammad and Ahmad.(Bukhari, Muslim) so, the Messenger Ahmad predicted by Jesus is none other than the Prophet Muhammad himself. This is the view of all classical Quran commentators. And name of Mahdi also would Ahmad or Muhammad, according to traditions.



Nabi and Rasul

Rasul (Messenger) and Nabi, (Prophet) are two words in the terminology of Islam. Muslim scholars discussed much on whether any difference in between these two or not. Some of them give Messengers a position above the Prophets. ‘All messengers are prophets, but all prophets are not messengers’ this is their formula. While some others give the prophets a position above the messengers, ‘All prophets are messengers, but all messengers are not prophets’, and this is their formula. But none of them could establish their arguments with clear-cut evidence.

RK and HY agree that Muhammad is the last prophet, but they agree him not as the last messenger. According to RK and HY only the new-book-given is a prophet, we have to examine this in the light of the Quran. It says: It is not righteousness that you turn your faces to the East or the West, but truly righteous is he who believes in ALLAH, the Last Day, the angels, the Book and the Prophets, …… (2/177) while we read at 2/285: This Messenger of OURS (Muhammad) believes in that which has been revealed to him from his Lord, and so do the believers; all of them believe in ALLAH, in HIS angels, in HIS Books, and in HIS Messengers, …..
In both verses Quran teach the main elements of belief in Islam, four elements are stated in the both quoted portions. 2/177 enjoins us to believe in the prophets as the fourth element, while 2/285 enjoins to believe in the messengers as the fourth. This clearly explains that these two terms bear the same meaning, one who sent by the Allah, with or without a new Book or Law.

All those who sent by Allah is not equal, some of them are more important. Quran says: These messengers have WE exalted some of them above others; among them there are those to whom ALLAH spoke and some of them HE exalted in degrees of rank and WE gave Jesus son of Mary clear proofs and strengthened him with the spirit of holiness. (2/253)
See one more verse: And thy Lord knows best those that are in the heavens and the earth. And WE exalted some of the Prophets over others and to David WE gave a Book. (17/55)

In these two verses Quran reveals the same thing. All of Allah’s prophets and messengers are not equal, but Allah exalted some of them above than others. This is not the matter I like to focus here. But in the first verse Quaran used the term messengers while in the second the term prophets, and states the same thing. In the first verse: Moses (to whom Allah spoke), and Jesus mentioned, both are book-given. While in the second verse David is mentioned, he also a book-given. In both verses Allah has shown examples for prophets as well as messengers only the book-givens. If the argument of RK and HY was correct, Allah should have not shown Moses and Jesus as the example for messengers.

The argument of RK and HY that is only the book-given can be called a prophet and others are only messengers cannot be proved by the Quran. Quran introducing messengers and says they are given books: It says: Verily, WE sent Our Messengers with manifest Signs and sent down with them the Book and the Balance that nation may act with justice; and WE sent down iron, wherein is material for violent warfare and diverse uses for mankind, and that ALLAH may know those who help HIM and HIS Messengers without having seen Him. Surely, ALLAH is Powerful, Mighty. (57/25)
One more verse: And if they accuse thee of lying, even so were accused of lying Messengers before thee who came with clear Signs and Books of wisdom and the illuminating Book. (3/184)
Here, messengers are introduced, as bringers of the Books.

Harun the brother of Prophet Moses also called a prophet, while he was not given any book by Allah. The Book Torah was given to Moses, not to Harun. In an article in his website RK questioned this view, by indicating Quran 37/117. And WE gave them (Moses and Harun) the Book that made everything clear; RK says that both Moses and Harun was given the book. But, those-who-given-book-to-them is a common term in the Quran, which points out the people of the Books. If we consider all the book-givens are prophets the number of prophets would be many billions. Really they have been not given books, but they are the followers of a book-given prophet and messenger. So the Quran can say ‘And WE gave them (Moses and Harun) the Book’, if it was not personally given to Harun too.

Quran says about the leaders of the Jews: Surely, WE sent down the Torah wherein guidance and light was. By it did the Prophets, who were obedient to US, judge for the Jews, as did the godly people and those learned in the Law, because they were required to preserve the Book of ALLAH, and because they were guardians over it. (5/47) Allah sent down the Torah, and then all prophets judged with it, and the Godly people and the learned also did so, and that is agreed by this verse here. So according to the argument of RK and HY a question arises that what did do all messengers came to that community? By what did they judge the people? According the view of RK and HY, messengers are more in number than prophets. Our answer is this: It is clear that the messengers and prophets are the same, so, Allah used only the word prophet here and meant all sent by Him.

Muhammad is the last as the prophet and the messenger

The Quran 33/40 states that Muhammad is the last prophet. See 17 different translation of the 33rd chapter of the Quran to the English at http://www.islamawakened.com/quran/33/, seven of the translators clearly state that the meaning of the Arabic term ‘Khaatham annabiyyin’ is ‘the last or final of all prophets’, while the others translate it as the ‘seal of the prophets. The most famous of them, Abdullah Yusuf Ali translated it into ‘the seal of the prophets’, then he commented it, the term means ‘the last of the prophets’. Rashad Kalifa is one among who translated ‘the last prophet, in his Quran translation. And HY also translated it in the same manner in one of his works. "… Muhammad is the Messenger of Allah and the Final Seal of the Prophets." (Surat al-Ahzab: 40), the Prophet Muhammad (saas) was sent to mankind as the last prophet. (See introduction to ‘THE PROPHET MUHAMMAD (SAAS))

The Qadianis agree neither this meaning nor this interpretation. They have their own interpretation that Muhammad is the seal of prophets, and prophets and messengers will come after him ‘bearing the seal of Muhammad’, but, without new books or new laws. If you ask them the proof thereof they do not answer you clearly from Quarn or Sunnah, but you may get explanations by their own logics. While all the classical commentators, such as Imams Ibn Katheer, Razi, Thabri, Qurtubi, Shaukani, and Zamakhshari etc. explained this term as equivalent to ‘the last and final of all prophets, and there would be no prophet or messenger after him till the destruction of this world’.

We came to know from the above mentioned facts that Muhammad is believed by all Muslims as the last prophet and the last messenger. And the prophet Muhammad himself clearly stated it as follows: My similitude in relation to the prophets who came before me like a man erected a building, adorned it and completed it, but he left the place of a brick vacant, in the corner. People looked around the building and marveled at its beauty, but wondered why a brick was missing? I am the brick and I am Khatham annabiyyin (the last of the Prophets.) (Bukhari, Ahmad) Please note that the term ‘Khatham annabiyyin’ in this tradition cannot be translated other than to ‘last of the prophets’.
RK removed ‘Wa Ash-hadu anna Muhammada-rrasulu-llah’ the second part of the Kalimathu –sshahadah, and he does not believe in hadiths. But HY is a member of Ahlu ssunnah wal-jama’ah, a follower of Quarn and Hadiths. We can read about the finality of messenger-ship in Hadith: The Messenger-ship and Prophet-hood has come to an end. There shall be neither Messenger nor Prophet after me. (Tirmidhi, Ahmad)
Sallallahu ‘ala Muhammad Sallallahu ‘alaihi va sallam
alikoyakk@ymail.com