Friday, November 25, 2011

Mulla Periyar Dam issue




1.         On 29-10-1886 a lease indenture for 999 years was made between Maharaja of Travancore and Secretary of State for Indiafor Periyar irrigation works by another agreement in 1970, Tamil Nadu was permitted to generate power also.

2.         The Mullaperiyar Dam was constructed during 1887-1895 across Periyar River in the then Travancore state (now Kerala) territory after said indenture. The Periyar Dam with full reservoir level of 152 ft. provides for diversion of water from the reservoir through a tunnel to Vaigai basin in Tamil Nadu for irrigation benefits in 68558 ha. 

3          In 1979, reports appeared in Kerala Press about the safety of Mulla Periyar Dam.   On 25th November, 1979 Chairman, CWC held discussions at Thirvananthapuram regarding strengthening Periyar dam with officers of Irrigation and Electricity, Deptt. of Kerala and PWD of Tamil Nadu.  In the meeting, emergency measures to be completed before next monsoon (1980), medium term measures and long-term measures for strengthening of Periyar Dam were decided.  One of the emergency measures was to keep the shutters of spillway raised fully to lower the reservoir level to 136 ft. 

4.         A second meeting under the Chairmanship of Chairman, CWC was held on 29th April 1980 at New Delhi and it was opined that after the completion of emergency and medium term measures in the form of cable anchoring, the water level in the reservoir can be restored up to 145 ft.

5.         As per the Memorandum on the Rehabilitation of Mulla Periyar Dam prepared by CWC and forwarded to Tamil Nadu on 25th March, 1986, emergency measures were implemented.  In the aforesaid Memo, CWC gave its recommendation about peak flood and size of additional vents to be added in the spillway for implementing remaining emergency measure of providing additional spilling capacity.  It also gave its recommendation about the design details of concrete backing on the downstream face of the dam.  Besides this, CWC suggested The Government of Tamil Nadu to examine the possibility of raising the top of RCC parapet by another two feet apart from few other suggestions.              It was opined in the forwarding note that after completion of the proposed strengthening measures, provision of other additional vents and implementation of other suggestions, Periyar dam would be competent to hold water upto FRL of 152 ft.

6.         The matter became subjudice with several petitions in the Kerala and Tamil Nadu High Courts. All these cases were transferred to the Supreme Court which heard the matter and desired in its order dated 28.4.2000 that Hon’ble Minister (WR) may convene a meeting of the Chief Ministers of both the states of Kerala and Tamil Nadu to amicably resolve the issue.  .

7.        Hon’ble Minister (WR) convened the Inter-State meeting on 19.5.2000 and as decided in the meeting, an Expert Committee under Member (D&R), CWC with representatives from both States was constituted in June 2000 to study the safety of the dam with respect to strengthening of dam carried out by The Government of Tamil Nadu on the advice of Central Water Commission and advise regarding raising of water level in the reservoir beyond 136 ft as a result of strengthening of dam.

8.     The Committee in its report of March, 2001 opined that with the strengthening measures implemented, the water level can be raised from 136 ft. to 142 ft. without endangering safety of the dam. Further raising of water level to 152 ft. will be considered after balance strengthening measures are implemented.

9.                  In the case of Transfer Petition (Civil) No. 779-783/1998 Dr. Subramanian Swamy Vs Tamil Nadu, the Report of the Expert Committee was filed in the Hon’ble Supreme Court on 31.8.2001 and also sent to the State Governments of Kerala and Tamil Nadu. 

10        In writ Petition ( C) No. 386 of 2001 (Mulla Periyar Environmental Protection Forum Vs Union of India and Ors) the Supreme Court in its Judgement dated 27.2.2006, permitted the Government of Tamil Nadu to raise the water level of Mulla Periyar dam from 136 ft. to 142 ft. and take up  the remaining strengthening measures.

11.      Consequent to the aforesaid orders of the Supreme Court of India, the Kerala Government passed the Kerala Irrigation and Water Conservation (Amendment) Act 2006 which received the assent of the Governor   on 18th March 2006 which prohibited the raising of water level beyond 136 ft. in the Mulla Periyar Dam as Mullaperiyar Dam was placed under the Schedule of ‘Endangered Dams’.

12.     The Government of Tamil Nadu filed a suit No. 3 of 2006 - State of Tamil Nadu v/s State of Kerala and Union of India in the Hon’ble Supreme Court on 31.3.2006 praying for -

(i)                 Declaration of Kerala Irrigation and Water Conservation (Amendment) Act 2006 passed by Kerala Legislature as unconstitutional in its application to and effect on Mulla Periyar Dam.
(ii)               Pass a decree of permanent injunction restraining Kerala from application and enforcing impunged legislation enforcing with or obstructing Tamil Nadu from increasing the water level to 142 feet and from carrying out the repair works as per judgment of Supreme Court dated 27th February 2006.

13.      A Review Petition filed by the State of Kerala on 3.4.2006 was dismissed by the Supreme Court on 27.7.2006. 

14.      In the matter referred to in para 13 above, the Hon’ble Supreme Court has passed an order on 25.9.2006 stating “the two State Governments independently or with the intervention of the Union of India may try to sort out the dispute, if possible.

15.      The Hon’ble Union Minister (WR) convened an inter-State meeting of the Chief Ministers of States of Tamil Nadu & Kerala on Mulla periyar dam issue on 29.11.2006 at New Delhi.  Hon’ble Union Minister (WR) further discussed matter with the Minister (WR/PW) from the States of Tamil Nadu & Kerala on18.12.2006. The States of Tamil Nadu and Kerala reiterated their respective stand in the meetings and no consensus could be reached regarding a solution acceptable to both States. The matter is now subjudice.

16.              Subsequently, Hon’ble Chief Minister of Tamil Nadu met Hon’ble Prime Minister on 18.12.2007 and Hon’ble Prime Minister suggested him to have a meeting with Hon’ble Chief Minister of Kerala on Mulla Periyar issue.  Hon’ble Chief Minister of Tamil Nadu met Hon’ble Chief Minister of Kerala on 19.12.2007 in presence of Hon’ble Union Minister of Water Resources.  Further a letter dated 20.12.2007  was  received from the Hon’ble Chief Minister of Tamil Nadu  mentioning that in the above meeting, Hon’ble Chief Minister of Tamil Nadu suggested to oversee the seepage measurement of the dam by engineers not belonging to either of the two States through CWC and Hon’ble Chief Minister of Kerala  agreed to consider them.

17.       Later, the Govt. of Tamil Nadu forwarded a letter dt 22/1/08 of Hon’ble Chief Minister of Kerala addressed to Hon’ble Chief Minister of Tamil Nadu wherein it is mentioned that in the meeting dt 19/12/2007 he suggested a joint mechanism to monitor the seepage. The Govt. of Tamil Nadu also enclosed a letter dated 4/2/2008 from Hon’ble Chief Minister of Tamil Nadu addressed to Hon’ble Chief Minister of Kerala wherein it is mentioned that joint monitoring was not discussed in the meeting.

18.     CWC was requested to suggest a suitable mechanism for monitoring the seepage and possible structure of the Committee to monitor it. They suggested a nine- member Committee headed by a Chief Engineer, Central Water Commission having representatives from both States for Monitoring the seepage of Mulla Periyar Dam.   The composition of the Committee along with terms of reference was sent to Chief Secretary,  Government of Tamil Nadu and Kerala vide letter dated 28.4.2008 for  their concurrence / suggestions.

19.       The Government of Tamil Nadu vide its letter dated 17.6.2008 has sent its comments on the proposed Monitoring Committee stating that the present proposal of the Government of India to constitute a Committee comprising officers from CWC, Tamil Nadu Government and Kerala Government to measure the seepage in Mulla Periyar Dam is not in conformity with the discussion held in the meeting dated 19.12.2007 and proposal will lead to more and more complications and thus not acceptable to Govt. of Tamil Nadu. The Govt. of Kerala vide letter dt 24.2.2009 informed that the stand taken by the Govt. of Tamil Nadu for neutral agency of experts excluding those form Kerala and Tamil Nadu is not acceptable to them.

20.      In the meanwhile, Govt. of Kerala has got done hydrological review studies from a professor of IIT, Delhi and has since filed the said hydrological studies report in the Hon’ble Supreme Court on 15.07.08 in connection with Suit No.3 of 2006 filed by the Government of Tamil Nadu. It has been concluded in the report that the Mulla Periyar dam is hydrologic ally unsafe for passing the estimated Probable Maximum Flood (2, 91,275 cusec / 8,248 cusec) with the existing spillway capacity. Comments of Hydrological Studies Organisation, CWC on the report were forwarded to the Govt. Advocate as per instructions of MoWR vide CWC letter dated 13.10.08. CWC has commented that the difference in the adopted values of Design Rainfall (Storm) depth, Time distribution of rainfall, Unit hydrograph & Infiltration rate have resulted in estimation of higher flood peak (PMF) and the said studies by the IIT Professor  does  not appear to be well founded.

21.      Meanwhile the Government of Kerala constituted a Committee in May 2009 which submitted its report in June, 2009. The Committee suggested mapping of the underwater area, installation of highly sensitive computer operated Seismograph and construction of a new Dam downstream of existing dam. The Committee has also opined that the dam has reached such a deteriorated condition that no amount of rectification work could salvage it to a safe and healthy condition.  Keeping in view this report, Minister (WR) advised Chairman, CWC in July, 2009 to constitute a team of officers to visit the dam and assess the present condition of the Mulla Periyar dam and look into the issues raised in the report of the above Expert Committee. The team had proposed a visit to the dam from 22-25 July, 2009 and the conveniences of the Government of Kerala and Tamil Nadu for the visit were sought. The Government of Tamil Nadu agreed to the proposed visit but the Government of Kerala requested for postponement of the proposed visit because of torrential rains. Thereafter, the visit could not materialize.

22.        Thereafter, Secretary (WR) convened a meeting on the Mulla Periyar Dam on 31.7.2009. The meeting was attended among others by Principal Secretary, PWD, Tamil Nadu and Additional Chief Secretary, WRD, Kerala. In the meeting the representative of Kerala informed that the Kerala Govt. visualizes construction of new dam as the only feasible solution and they have started survey and investigation for a new dam at an alternate site downstream of the existing dam and they may also consider the construction of a new dam at their own cost. Representative of Kerala stated in the meeting that the Govt. of Kerala also recognizes the established uses of water from the dam by Tamil Nadu as per the existing agreement between the two States and will continue the same after the construction of a new dam. In the said meeting the representative of Govt. of Tamil Nadu informed that the Govt. of Tamil Nadu would examine the proposal of the Govt. of Kerala for new Dam after the same is formally received from them. In view of this, Hon’ble Minister (WR) vide DO dated 26.08.2009  requested Hon’ble Chief Minister, Kerala to send the proposal in this regard to the Govt. of Tamil Nadu for their consideration.

23.       Later, Govt. of Tamil Nadu vide letter dated 14.9.09 mentioned that as regards the decision that has emerged in the meeting, to examine the proposal of the Kerala Government for the construction of a new dam by Tamil Nadu Government, the Government of Tamil Nadu had already communicated to the Government of India as well as to the Government of Kerala that there is no need for construction of a new dam by the Kerala Government, as the existing dam after it is strengthened, functions like a new dam. They also  mentioned that Hon’ble Chief Minister of Tamil Nadu in his letter dated 13.07.09 to  Hon’ble Chief Minister of Kerala had mentioned that Kerala Govt. may not raise the issue of new dam any more.
           
24.       The Govt. of Kerala vide letter dated 26.9.2009 sent comments on the minutes of the meeting dated 31.7.2009 mentioning that the statement “The Govt. of Kerala also recognizes the established use of water from the dam by the Tamil Nadu as per the existing agreement between the two States and continue the same after the construction of new dam” is not acceptable.  What was mentioned in the meeting was that Kerala is willing to give water to Tamil Nadu.
                                                                                        
25.   Further, Hon’ble Supreme Court heard the issues related to Mulla Periyar Dam on 10.11.2009 and passed the order that,
“As the case involves the resolution of said questions, the suit may be placed before the Hon’ble Chief Justice of India for necessary directions for placing it before a constitution Bench.
                                                         
The contesting parties shall maintain status quo in respect of Mulla Periyar Dam as existing today.  However, order of status quo will not be an impediment for the plaintiff (State of Tamil Nadu) to carry out maintenance and repairs for proper upkeep of the said Dam.”


26.        The case was heard by five judges on 18.2.2010 and the Court directed Central Govt. to constitute an empowered Committee in this regard which would hear the parties to the suit on all issues that will be  raised before them, and furnish a report, as far as possible, with in six months from their constitution. 

27        Following the order of Hon’ble Supreme Court dated 29.02.2010, Centre (MoWR) has constituted an Empowered Committee vide Notification dated the 30th April, 2010.   The Committee started its functioning and was to submit its report within six months period.  Further, Supreme Court vide its order dated 20th September, 2010 has extended the term of Committee by a further period of six months.  Therefore, implementing the said directions of the Supreme Court, the Central Government extends, the terms of Empowered Committee for a further period of six months w.e.f. 30th October, 2010 vide Notification dated the 28th October, 2010.



Sorce: http://mowr.gov.in/index3.asp?subsublinkid=751&langid=1&sslid=733

അബ്ദുല്‍കലാം, താങ്കള്‍ക്ക് എങ്ങനെ ഉറപ്പുനല്‍കാന്‍ കഴിയും? സുഗതകുമാരി


കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെപ്പറ്റി യാതൊരു ഭീതിക്കും അവകാശമില്ലെന്ന് നമ്മുടെ ബഹുമാന്യനായ മുന്‍രാഷ്ട്രപതി അബ്ദുല്‍കലാം പ്രവചിച്ചിരിക്കുന്നത് വായിച്ചപ്പോള്‍ വ്യസനംതോന്നി. മറ്റൊരു സാധാരണ ശാസ്ത്രജ്ഞനെപ്പോലെയല്ലല്ലോ നമ്മുടെ പ്രിയപ്പെട്ട അബ്ദുല്‍കലാം. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് പൂര്‍ണമായ വില കല്പിച്ചുകൊണ്ടുതന്നെ ഞാനെന്റെ സംശയങ്ങള്‍ അറിയിക്കുകയാണ്.

ആണവ മാലിന്യച്ചോര്‍ച്ച ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കാന്‍ ആര്‍ക്കാണു സാധിക്കുക? അമേരിക്കയ്ക്കും റഷ്യയ്ക്കും ജപ്പാനും സാധിക്കാത്ത സുരക്ഷാസംവിധാനം നമ്മുടെ രാജ്യത്തിന് ഉറപ്പാക്കാന്‍ സാധിക്കുമോ? ഒരാപത്തുണ്ടായിപ്പോയാല്‍ ലക്ഷക്കണക്കിനു ജനങ്ങളെ അതിദ്രുതം ഒഴിപ്പിച്ച് മറ്റിടങ്ങളില്‍ പാര്‍പ്പിക്കാനുള്ള എന്തു സംവിധാനമാണ് നമ്മുടെ ഗവണ്‍മെന്റുകള്‍ക്കുള്ളത്?

ശരി. യാതൊരുവിധ നിര്‍മാണത്തകരാറുമില്ലാതെ പ്ലാന്റ് പ്രവര്‍ത്തിച്ചുകൊള്ളും എന്നിരിക്കട്ടെ. എന്നാല്‍, ഒരു സുനാമിയുണ്ടാവില്ല എന്ന് ഉറപ്പുനല്‍കാന്‍ ഏതു ശാസ്ത്രശക്തിക്ക് സാധിക്കും?

ഒരിക്കലും കൂടംകുളത്ത് ഒരു ഭൂമികുലുക്കമുണ്ടാവില്ല എന്നു പ്രവചിക്കാന്‍ ഏതു ശാസ്ത്രജ്ഞര്‍ക്ക് സാധിക്കും!

ഒരു തീവ്രവാദി ആക്രമണം ഒരിക്കലും ഉണ്ടാവില്ല എന്നു വാക്കുനല്‍കാന്‍ ബഹുമാന്യനായ കലാമിനു കഴിയുമോ? സര്‍വവിധവും സുരക്ഷാസജ്ജമായ അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു കൊച്ചുവിമാനം പറത്തിവന്ന് താഴ്ത്തിയിടിച്ച് ആയിരക്കണക്കിനു നിരപരാധികളെ കൂട്ടക്കൊല ചെയ്യാനുള്ള സാഹസികതയും ക്രൂരതയും ശാസ്ത്രവൈദഗ്ധ്യവും തീവ്രവാദഗ്രൂപ്പുകള്‍ക്കുണ്ട്. അതു തടയാനുള്ള എന്തു ശക്തിയുണ്ട് കൂടംകുളത്തിന്?

ഭൂകമ്പങ്ങളുടെ നാടാണ് ജപ്പാന്‍. എത്രയധികം സുരക്ഷാ ക്രമീകരണങ്ങള്‍ സശ്രദ്ധം പാലിച്ചുകൊണ്ടായിരിക്കും അവിടെ ആണവനിലയങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ടാവുക! എന്നാലും ഒറ്റ ഭൂകമ്പത്തിന്, തുടര്‍ന്നുണ്ടായ സുനാമിക്ക് ആ സുരക്ഷാ മാര്‍ഗങ്ങളെയെല്ലാം തകര്‍ത്തെറിയാന്‍ സാധിച്ചു. ഫുക്കിഷിമ അപകടത്തിനുശേഷം ലോകമെങ്ങും അണുശക്തി നിലയങ്ങള്‍ക്കെതിരായി ജനകീയാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പുതുതായി ആണവ നിലയങ്ങള്‍ പാടില്ല എന്ന സമ്മര്‍ദവും വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ പല ദശവര്‍ഷങ്ങളായി അമേരിക്ക, ഫ്രാന്‍സ് മുതലായ രാഷ്ട്രങ്ങള്‍ ആണവപദ്ധതികള്‍ ആരംഭിച്ചിട്ടില്ല. ഫുക്കുഷിമ ലോകമെങ്ങുമുള്ള ജനങ്ങളുടെ കണ്ണുകള്‍ തുറപ്പിച്ചിരിക്കുന്നു. അവിടെ അപകടമുണ്ടായപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിച്ചത് 100 കി.മീ. ചുറ്റളവിലുള്ള ജനങ്ങളെയാണ്. എന്നാലും തിരമാലകളിലൂടെ നൂറുകണക്കിനു മൈലുകള്‍ സഞ്ചരിച്ച് മറ്റുതീരങ്ങളിലും ആണവ തിരമാലകള്‍ ചെന്നുതൊടുകയാണ് എന്നോര്‍ക്കുക. പരിഹാരമില്ലാത്ത, ഭീകരമായ ആപത്തുകളാണിവ.

ഞാന്‍ വളരെ പഴയ ചില രംഗങ്ങള്‍ ഓര്‍മിക്കുകയാണ്. കേരളത്തിനും വേണം ഒരു ആണവനിലയം എന്ന് അന്നത്തെ സര്‍ക്കാറിനു തോന്നിയതനുസരിച്ച് ഭൂതത്താന്‍കെട്ട്, പെരിങ്ങോം എന്നീ സ്ഥലങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഭൂതത്താന്‍കെട്ട് ജനസമ്മര്‍ദംമൂലം മുന്നോട്ടു നീങ്ങിയില്ല. പെരിങ്ങോം പദ്ധതി നടപ്പിലാക്കിയേ മതിയാവൂ എന്ന് സര്‍ക്കാറിന് നിര്‍ബന്ധമായിരുന്നു. ഞങ്ങള്‍ കുറച്ചുപേര്‍ പതിവുപോലെ, ഈ 'വികസനത്തെ' എതിര്‍ക്കാന്‍ ഇറങ്ങി. പെരിങ്ങോമില്‍ ആയിരക്കണക്കിനു ജനങ്ങള്‍ തടിച്ചുകൂടിയ ഒരു യോഗത്തില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുവാന്‍ എനിക്കു ഭാഗ്യമുണ്ടായി.

''കേരളത്തിന്റെ ഈ മണ്ണില്‍ ആണവ നിലയം ഞങ്ങള്‍ അനുവദിക്കുകയില്ല'' എന്നായിരുന്നു പ്രതിജ്ഞാവാചകം. നട്ടുച്ചവെയിലേറ്റുകൊണ്ടു നിന്ന് ആയിരമായിരം കണ്ഠങ്ങള്‍ ഇടിമുഴക്കംപോലെ മൂന്നുവട്ടം ആ പ്രതിജ്ഞ ഏറ്റു ചൊല്ലിയത് അഭിമാനത്തോടെ സ്മരിക്കുന്നു. എന്നാല്‍ ഇന്ന് തൊട്ടയലത്ത്, നമ്മുടെ സഹോദരങ്ങള്‍, ഇതേ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

കഠിനമായ ആശങ്ക തോന്നുന്നു. ജപ്പാനിലെ സുനാമിത്തിരകളുടെ നിശ്ശബ്ദഭീകരമായ ആ പെരുംവരവും വായപിളര്‍ന്നുള്ള സര്‍വവും വിഴുങ്ങലും നാം നേരിട്ടു കണ്ടുകഴിഞ്ഞു. ന്യൂയോര്‍ക്കിലെ അംബരചുംബികളുടെ മാറിടത്തിലേക്ക് ഇടിച്ചിറങ്ങി പൊട്ടിത്തെറിക്കുന്ന അഗ്‌നിഗോളങ്ങളെയും നാം കണ്ടു. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് ചെക്കോസ്ലാവാക്യയില്‍ എഴുത്തുകാരുടെ ഒരു സാംസ്‌കാരിക വിനിമയ പരിപാടിയില്‍ അംഗമായിപ്പോയ ഞാന്‍ ഞങ്ങളുടെ യോഗത്തില്‍ ഒരു ചെറുപ്പക്കാരന്‍ കവി അയാളുടെ അമ്മയുടെ എഴുത്ത് ഉറക്കെ വായിച്ചു കേള്‍പ്പിച്ചതോര്‍ക്കുന്നു. നാട്ടിന്‍പുറത്തുനിന്ന് അമ്മ മകന് ഇങ്ങനെയെഴുതുന്നു: ''മകനേ, കഴിഞ്ഞമാസം നമ്മുടെ ഗ്രാമത്തില്‍ ഒരു കറുത്ത മഴ പെയ്തു. പേടിച്ച് ഞങ്ങളെല്ലാം വീടിനുള്ളില്‍ അടച്ചിരുന്നു. എന്നാല്‍ അതേത്തുടര്‍ന്ന് നമ്മുടെ പച്ചക്കറികള്‍ക്കെല്ലാം ഭ്രാന്തുപിടിച്ചപോലെ! ഓരോ ടൊമാറ്റോയും ഒരു മത്തങ്ങയ്‌ക്കൊപ്പമായി! കാബേജ് എടുത്താല്‍ പൊങ്ങാത്തവിധം ചീര്‍ത്തുവലുതായി. ഓരോ മുളകും തടിച്ചു വീര്‍ത്തുചുവന്നു. ഞങ്ങള്‍ക്കു പേടിയായി! എല്ലാം വെട്ടിപ്പറിച്ച് ആഴത്തില്‍ കുഴിവെട്ടിമൂടി. മകനെ, ചെര്‍ണോബില്‍ നമ്മുടെ നാട്ടില്‍ നിന്നും വളരെ ദൂരെയാണല്ലോ. പിന്നെയെന്താണിങ്ങനെ.''

അമ്മേ, ആണവ വികരണങ്ങള്‍ക്കു രാഷ്ട്രാതിര്‍ത്തികള്‍ അറിഞ്ഞകൂടാ. സുനാമിത്തിരകള്‍ക്കും അറിഞ്ഞുകൂടാ. ഭൂമികുലുക്കത്തിന് ഒട്ടും അറിഞ്ഞുകൂടാ. അറിയാവുന്നത് സ്വയം നശിച്ചും നശിപ്പിക്കാന്‍ പകയുമായി നടക്കുന്നവര്‍ക്ക്. അവര്‍ അറിഞ്ഞുകൊണ്ടു തന്നെ തകര്‍ക്കാനൊരുങ്ങിയാലോ?

ഭയപ്പെടുന്നത് എന്റെ തലമുറയെ ഓര്‍ത്തല്ല. കുട്ടികളെ ഓര്‍ത്താണ്. അവര്‍ക്കുവേണ്ടി നാം എന്തു കരുതിവെക്കുന്നു?കടിഞ്ഞാണിടാനാവാത്ത ഒരു ഭീകരശക്തിയെ അവര്‍ക്കു കൈമാറാമെന്നാണോ? പഴയതെല്ലാം അവിടെത്തന്നെയുണ്ട് എന്നറിയാം. പക്ഷേ, ഇനിയും പുതിയത് വേണമോ? വൈദ്യുതിക്കുവേണ്ടി ഇത്ര ഭയാനകമായൊരു സംവിധാനം വേണമോ? പ്രിയപ്പെട്ട കലാം, മുകളിലേക്കു നോക്കുക, അവിടെ സൂര്യന്‍ ജ്വലിച്ചുനില്പുണ്ട്. നമുക്കുവേണ്ടതെല്ലാം നല്‍കാനുള്ള ഊര്‍ജശക്തി അവിടെത്തന്നെയുണ്ട്. അത് കൂടുതല്‍ ശാസ്ത്രീയമായി ഫലവത്തായി ഉപയോഗിക്കാനുള്ള തീവ്രശ്രമമല്ലേ വേണ്ടത്?
(മാതൃഭൂമി 21.11.11)

Tuesday, November 22, 2011

മുല്ലപ്പെരിയാര്‍ വാട്ടര്‍ ബോംബ്

കെ.കെ. ആലിക്കോയ

 മുല്ലയാറും പെരിയാറും കൂട്ടിച്ചേര്‍ത്താണ്‌ മുല്ലപ്പെരിയാര്‍ എന്ന നാമമുണ്ടാക്കിയത്; ഈ രണ്ടു നദികള്‍ ചേര്‍ത്ത് ഡാമുണ്ടാക്കിയതുപോലെ. 1895 ലാണ്‌ മുല്ലപ്പെരിയാറിന്റെ നിര്‍മ്മാണം. തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ടിക്കല്‍ , രാമനാഥപുരം, ശിവഗംഗ ജില്ലകളിലെ ജലക്ഷാമം പരിഹരിക്കുന്നതിന്നു വേണ്ടിയായിരുന്നു അത്.  ജലസംഭരണിയില്‍ നിന്ന് തമിഴ്നാട്ടിലെ വൈകൈ നദിയിലേക്കാണ്‌ തുരങ്കം വഴി ജലമൊഴുക്കുന്നത്. അവര്‍ വൈദ്ധ്യുതോല്പാദനവും നടത്തുന്നുണ്ട്.


ഇടുക്കി അന്ന് തിരുവിതാംകൂര്‍ രാജവംശത്തിന്റെ കീഴിലായിരുന്നു. വിശാഖം തിരുനാളായിരുന്നു രാജാവ്. അണകെട്ടാന്‍ രജാവിനു സമ്മതമായിരുന്നില്ല. ബ്രിട്ടീഷുകാരുടെ കടുത്ത സമ്മര്‍ദ്ധത്തിനു വഴങ്ങിയാണ്‌ അദ്ദേഹമതിന്‌ സമ്മതം നല്കിയത്. 999 വര്‍ഷത്തേക്കാണ്‌ കരാര്‍. ഏക്കറിന്ന് 5 രൂപ വീതം  40,000 രൂപ തിരുവിതാംകൂറിനു പാട്ടം ലഭീക്കുമായിരുന്നു.


അഞ്ചോ ആറോ പതിറ്റാണ്ടു മാത്രമാണ്‌ ഒരണക്കെട്ടിന്റെ ഗ്യാരണ്ടി. മുല്ലപ്പെരിയാറിനാകട്ടെ അതിന്റെ ഇരട്ടി പ്രായമായിരിക്കുന്നു. 1979 ലുണ്ടായ ഭൂകമ്പത്തില്‍ ഡാമിനു ചോര്‍ച്ച കണ്ടെത്തിയതിനാല്‍ അന്നു മുതല്‍ കേരളം സുരക്ഷയ്ക്കുവേണ്ടി മുറവിളി കൂട്ടിവരുന്നു. അത്  പൊളിച്ചുപണിയണമെന്നാണ്‌ കേരളത്തിന്റെ ആവശ്യം.  എന്നാല്‍ സംഭരിക്കാവുന്ന ജലത്തിന്റെ അളവ് കൂട്ടണമെന്ന് തമിഴ്നാട് നിരന്തരം ആവശ്യപ്പെട്ടു വരുന്നു.


ഇടുക്കി, കോട്ടയം, ആലപ്പുഴ, എരണാകുളം ജില്ലകളിലായി താമസിക്കുന്ന ദശലക്ഷക്കണക്കിന്‌ മനുഷ്യരുടെ ജീവനും ആ ഭൂപ്രദേശങ്ങളും സംരക്ഷിക്കുകയാണ്‌ കേരളത്തിന്റെ ഉന്നം. ഈ തര്‍ക്കത്തില്‍ കേരളവും തമിഴ്നാടും തമ്മില്‍ നിയമപോരാട്ടവും നടന്നിട്ടുണ്ട്. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, വിധി കേരളത്തിനെതിരായിരുന്നു. ഇതിനെ മറികടക്കാന്‍ വേണ്ടി കേരളം ഒരു ബില്‍ പാസാക്കിയെങ്കിലും അതിനെ ഭരണഘടനാവിരുദ്ധമെന്നാണ്‌ സുപ്രീം കോടതി വിശേഷിപ്പിച്ചത്.  നിലനില്പിനുവേണ്ടിയാണ്‌ കേരളം പൊരുതുന്നത്. സുപ്രീം കോടതിയെ അതു ബോദ്ധ്യപ്പെടുത്താന്‍ നമ്മുടെ ബ്യൂറോക്രാറ്റുകള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും........



 ഇപ്പോള്‍ ഇടക്കിടെ ഭൂകമ്പം നടക്കുന്ന പ്രദേശമാണല്ലോ ഇടുക്കി. ഇത് കേരളത്തിന്റെ ഉറക്കം കെടുത്താന്‍ പോന്നതാണ്‌. റിക്ടര്‍ സ്കെയിലില്‍ ആറ്‌ ഡിഗ്രി അടയാളപ്പെടുത്തുന്ന ഭൂകമ്പം താങ്ങാനുള്ള ശേഷി ഡാമിനില്ലെന്നാണ്‌ വിദഗ്ദാഭിപ്രായം.  ഡാം തകര്‍ന്നാല്‍ -അങ്ങനെ സംഭവിക്കാതിരിക്കട്ടെ- ഒരു മണിക്കൂറിനകം കേരള ജനതയിലെ ദശലക്ഷങ്ങളും അവരുടെ സകലസമ്പത്തുക്കളും അവരുടെ നാടുതന്നെയും അറബിക്കടലിലേക്കൊഴിപ്പോകുമെന്നാണ്‌ ആശങ്കിക്കപ്പെടുന്നത്.

Sunday, November 20, 2011

‘പ്രതികാരം ചെയ്യാന്‍ മലേഗാവുകാര്‍ക്ക് സമയമില്ല’

‘പ്രതികാരം ചെയ്യാന്‍ മലേഗാവുകാര്‍ക്ക് സമയമില്ല’

2006ല്‍ 37 പേരുടെ മരണത്തിനിടയാക്കിയ മാലെഗാവ് സ്‌ഫോടനത്തിലെ പ്രതികളെ ഇപ്പോള്‍ നിരപരാധികളെന്ന് കണ്ടെത്തി വിട്ടയിച്ചിരിക്കയാണ്. കോടതി വെറുതെ വിട്ടുവെങ്കിലും അവര്‍ക്ക് ജയിലില്‍ നഷ്ടപ്പെട്ടത് തങ്ങളുടെ ജീവിതത്തിലെ സുപ്രധാനമായ അഞ്ച് വര്‍ഷമാണ്. മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ ഈ ചെറിയ പട്ടണം ഇപ്പോള്‍ എല്ലാം മറന്ന് സന്തോഷിക്കുകയാണ്. തങ്ങളുടെ കൂട്ടുകാര്‍ നിരപരാധികളായി തിരിച്ചെത്തിയതില്‍ സന്തോഷിക്കുകയാണിവര്‍.
ഉമ്മീദ്.കോം എക്‌സിക്യൂട്ടീവ് എഡിറ്ററും നോബിള്‍ എജുക്കേഷന്‍ ആന്‍ഡ് സൊസൈറ്റിയുടെ ചെയര്‍മാനുമായ ആയ അലീം ഫൈസിയുമായി റഡിഫ്‌ന്യൂസ് പ്രതിനിധി വിക്കി നഞ്ചപ്പ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗം. മലെഗാവ് കേസിനെക്കുറിച്ച് വിശദമായി പഠിച്ച വ്യക്തികൂടിയാണ് അലീം ഫൈസി.
നിരപരാധിത്വം തെളിഞ്ഞ് ഇവരെ കോടതി വിട്ടയച്ചത് ഇവിടെയുളള ജനങ്ങള്‍ എങ്ങനെ കാണുന്നു?
എല്ലാവര്‍ക്കും സന്തോഷമുളള കാര്യമാണെങ്കിലും ഇത് ഞങ്ങള്‍ പ്രതീക്ഷച്ചതാണ്. ഇതിന് പിന്നിലും രാഷ്ട്രീയമുണ്ട്.
കഴിഞ്ഞ 200 ദിവസങ്ങളില്‍ ഇവിടെയുണ്ടായ നിരാഹാര സത്യാഗ്രഹം കാര്യങ്ങള്‍ എളുപ്പമാകാന്‍ എത്രത്തോളം സഹായിച്ചുട്ടുണ്ട്?
ഫൈസി 200 അല്ല. 202 ദിവസം നീണ്ട് നില്‍ക്കുന്ന ഈ സമരം ഈ യുവാക്കളെ കോടതി വിട്ടയച്ചപ്പോഴാണ് അവസാനിച്ചത്.
2006 ലെ മാലെഗാവ് സ്‌ഫോടനത്തെക്കുറിച്ചുള്ള എ.ടി.എസ് അന്വേഷണത്തില്‍ ഒരു സത്യസന്ധതയും കാണിച്ചില്ല എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
ഒരു സത്യസന്ധതയും കാണിച്ചില്ല എന്ന് മാത്രമല്ല സാഹിദ് അന്‍സാരി എന്ന പേരിലുളള ഒരാളെ ബോംബ് ഉണ്ടാക്കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു അന്വേഷണം നടക്കുമ്പോഴുണ്ടായ ഇത് പോലുളള അനിഷ്ട സംഭവങ്ങള്‍ ഇതിനെ സാധൂകരിക്കുന്നു.
തീവ്രവാദികള്‍ മാലെഗാവും അവിടുത്തെ ജനങ്ങെളെയും ലക്ഷ്യമിട്ടതിന്റെ പിന്നിലെന്താണ് ഉദ്ദേശം?
ഹൈദരാബാദിലെ മെക്കാ മസ്ജിദ് സ്ഫോടനത്തിലും ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം പ്രതികളും ഇരകളും മുസ്ലിങ്ങള്‍ തന്നെയാണ് എന്നതാണ്. സംഭവസമയത്ത് ഉറ്റവരെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ മരിച്ചതും മുസ്‌ലിങ്ങള്‍ തന്നെ. ഇന്ത്യയില്‍ കൂടുതല്‍ മുസ്‌ലിങ്ങള്‍ തിങ്ങിപാര്‍ക്കുന്നിടങ്ങളില്‍ അവര്‍ക്ക് ആധിപത്യം വരുമ്പോഴാണ് ഇത്തരം സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നതും അവരെ മോശമായി ചിത്രീകരിക്കുന്നതും.
മുന്‍പ് മുസ്‌ലിങ്ങള്‍ക്കെതിരെ വര്‍ഗീയകലാപങ്ങളായിരുന്നു, ഇന്ന് സ്‌ഫോടനങ്ങളാണ്. മറ്റുളളവര്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കുന്നത് മുസ്‌ലിങ്ങളെ ഒറ്റപ്പെടുത്താനും അവരുടെ സാമ്പത്തിക വളര്‍ച്ച തളര്‍ത്താനും വേണ്ടിയാണ്.
ഇതിന്റെ കാരണം കണ്ടുപിടിക്കാന്‍ നിങ്ങള്‍ക്ക് മുസ്‌ലിം രാഷ്ട്രീയ നേതാക്കളുടെ സഹായം എത്രത്തോളം ലഭിച്ചിട്ടുണ്ട്?
രാഷ്ട്രീയക്കാര്‍ക്ക് വ്യത്യസ്ഥമായ നിലപാടാണ്. ഈ നിരപരാധികളായ പ്രതികളെ കുറിച്ച് ഇന്ന് രാഷ്ട്രീയക്കാര്‍ ഒരുപാട് സംസാരിക്കുന്നെണ്ടെങ്കിലും ഇവര്‍ ജയിലിരുന്നപ്പോള്‍ ഇവര്‍ മിക്കവരും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിരുന്നില്ല.
നിരപരാധികളെ ശിക്ഷിക്കപ്പെട്ട ഇത്തരം കേസുകള്‍ മുസ്‌ലിങ്ങളില്‍ പ്രതികാരദാഹം ഉണ്ടാക്കാന്‍ സാധ്യതയുണ്ടോ?
അതിനുളള സാധ്യതയില്ല. അതുമാത്രമല്ല മാലെഗാവിലെ ജനങ്ങള്‍ ഇക്കാലമത്രയും സ്‌നേഹത്തോടെയും സമാധാനത്തോടെയാണ് ജീവിച്ചത്. ഇനിയങ്ങോട്ടും ഇതുണ്ടാകും. ഇവിടെ കൂടുതലും വസ്ത്ര വ്യാപാരികളാണ്. ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമിച്ചാല്‍ മാത്രമേ വ്യാപാരം പോലും നടക്കുകയുളളൂ. ഇവിടെ വര്‍ഗ്ഗീയാന്തരീക്ഷം സൃഷ്ടിച്ചത് പോലും പോലീസുകാരാണ്.
മാലെഗാവില്‍ ഇന്ന് ഹിന്ദു മുസ്‌ലിം യോജിപ്പുണ്ട് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
നല്ല യോജിപ്പുണ്ട്. കാരണം ഈയിടെ പോലീസ് ഇവിടെയുളള കുറച്ച് മുസ്‌ലിങ്ങളെ കളളക്കേസില്‍ പ്രതിയാക്കിയപ്പോള്‍ സഹായത്തിനെത്തിയത് ഇവിടെയുളള ഹിന്ദുക്കളാണ്. വര്‍ഷങ്ങള്‍ക്ക മുമ്പെ ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോളിവിടെ എല്ലാം സമാധാനപരമാണ്.
നിങ്ങളുടെ ഈ ധാരണ ശരിയാവണമെന്നുണ്ടോ?
രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഇറച്ചിക്കടക്കാര്‍ ഹൈവേയില്‍ ഉപേക്ഷിച്ച പശുക്കളെ തീവ്രവാധവുമായി ബന്ധപ്പെടുത്താന്‍ ഇവിടെയുളള ചില രാഷ്ട്രീയക്കാര്‍ ശ്രമിച്ചിരുന്നു. പക്ഷെ അന്ന് പോലീസിന്റെ സമയോജിതമായ ഇടപടല്‍ കാരണം മുസ്‌ലിങ്ങളുടെ നിരപരാധിത്വം തെളിയിക്കാനായി.
ഇവിടെ ഹിന്ദുതീവ്രവാദികള്‍ മാത്രമാണ് മതസ്പര്‍ധയുണ്ടാക്കുന്നത് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
ഹിന്ദുതീവ്രവാദികള്‍ മാലെഗാവ് മാത്രമൊതുങ്ങുന്നതല്ല. അവര്‍ക്ക് കഴിയുന്നിടത്തൊക്കെ മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ച വിടാന്‍ ശ്രമിക്കുന്നവരാണ് . ഇവരോട് മമതയുളളവര്‍ ഹിന്ദുക്കളില്‍ തന്നെയുളളതും ദൗര്‍ഭാഗ്യം തന്നെയാണ്.
ഈ യുവാക്കളെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അവരുടെ കുടുംബങ്ങളുടെ പ്രതികരണം എന്തായിരുന്നു?
ഇവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് അവരുടെ കുട്ടികളെ കാണാന്‍ അവസരമുണ്ടായില്ല. അനുഭവിച്ച എല്ലാ മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും ഇപ്പോഴവര്‍ കരകയറി വരികയാണ്.
പ്രതികരിച്ചതും പ്രതിഷേധിച്ചതും നഷ്ടപരിഹാരത്തിനാണോ അല്ലെങ്കില്‍ യഥാര്‍ത്ഥ കുറ്റവാളികളെ ശിക്ഷിക്കപ്പെടാനാണോ?
രണ്ടിനും.
ഇന്നും എന്ത് കൊണ്ടാണ് മാലെഗാവ് ബദ്‌നാം(കുപ്രസിദ്ധിയുളള)ടൗണ്‍ എന്ന പേരിലറിയപ്പെടുന്നത്?
അലിഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ ഒരു ശാഖ മാലെഗാവ് വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഇവിടെയുളള ഹിന്ദു നേതാക്കള്‍ ഇതിനെ പിന്തുണച്ചിരുന്നു. പക്ഷെ ചില മുസ്‌ലിങ്ങള്‍ ഇതിനെതിര്‍ക്കുകയായിരുന്നു. നല്ല മാറ്റം വേണമെന്ന് ആഗ്രഹിക്കാത്ത ഇത്തരക്കാരാണ് പ്രശ്‌നക്കാര്‍.
എന്നാല്‍ പുറത്ത് കേള്‍ക്കുന്നത് പോലെയല്ല എല്ലാ കാര്യങ്ങളും മലെഗാവിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആദ്യം ഇവിടേക്ക് വരാന്‍ മടിക്കും. എന്നാല്‍ വന്നുകഴിഞ്ഞാല്‍ ഇവിടെ നിന്നും പോകാന്‍ അവര്‍ക്ക് പ്രയാസമാണ്. അങ്ങിനെയാണ് ഇവിടത്തുകാരില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹവും ബഹുമാനവും.
ഇത്തരം സന്ദര്‍ഭങ്ങള്‍ ചില മുസ്‌ലിങ്ങള്‍ മുതലെടുക്കാറില്ലേ,? യുവാക്കളെക്കൊണ്ട് ആയുധമെടുക്കാന്‍ പ്രേരിപ്പിക്കാറില്ലേ?
ചിലരിത് മുതലെടുക്കാന്‍ ശ്രമിക്കാറുണ്ട് എന്ന് ഞാനും കേട്ടിട്ടുണ്ട്. പക്ഷെ ഇതിന്ന് വ്യക്തമായ തെളിവുകളൊന്നും ഇല്ല. മാലേഗാവ് എന്ന ചെറിയ ടൗണില്‍ എല്ലാവരും പരിചിതരാണ്. എല്ലാവരും വ്യാപാരികളും ഇത്തരം കാര്യങ്ങള്‍ക്ക് സമയമില്ലാത്തവരുമാണ്. ആരെങ്കിലും ചാരപ്രവൃത്തി നടത്തിയാല്‍ അത് കണ്ട്പിടിക്കാന്‍ എളുപ്പവുമല്ല. പക്ഷെ അവരൊക്കെ പരാജിതരാകും.
മൊഴിമാറ്റം: ഹാഷിക് ബക്കര്‍
Source: http://www.doolnews.com/malegaon-innecents-talking-malayalam-news-827.html#.TshuhFw8fJ4.facebook

Wednesday, October 26, 2011

കൈവെട്ടിക്കളി



ശരിയാണ്‌ 
സോദരാ... 
കൈവെട്ട് കേസിലെ 
പ്രതി 
ആരായിരുന്നാലും 
അവനാണ്‌ തെമ്മാടി 
അവനാണ്‌ ഭീകരന്‍ 
രാജ്യത്തെ വെട്ടി 
തുണ്ടം തുണ്ടമാക്കുന്നവന്‍ 
................ 
എങ്കിലും 
പ്രതികരിക്കുന്നവന്‍ 
പ്രതികരിക്കേണ്ടവന്‍ 
നരനായിരിക്കണം 
നരസ്നേഹിയായിരിക്കണം 
പഴയ 
തലവെട്ടുകേസിലെ 
പ്രതിയാകരുത്...!! 
തല വെട്ടി 
കൈ വെട്ടി 
കാല്‌ വെട്ടി 
പന്ത് കളിച്ചവര്‍ 
പിന്നെയും വെട്ടാന്‍ 
വാളോങ്ങി നില്‍പ്പവര്‍ 
അവരുടെ 
തോളൊട്ടി നിന്നുകൊണ്ട് 
കൈവെട്ടിനെതിരെ 
പ്രതികരിക്കാന്‍..... 
ഇല്ലാ.... 
എനിക്കാവില്ല കൂട്ടരേ... 
........ 
പിന്നെയും 
മറ്റൊരു 
കൈവെട്ട് കഴിഞ്ഞു... 
അറിഞ്ഞില്ല 
ആരും പറഞ്ഞുമില്ല 
അവരോ, പഴയ 
തലവെട്ടുകേസിലെ 
പ്രതികള്‍!! 
പിന്നെയിതാ 
മറ്റൊരു തലവെട്ട് നടന്നു. 
ഇവരും 
പഴയ തലവെട്ട് കേസിലെ 
കൈവെട്ട് കേസിലെ 
കാല്‍ വെട്ട് കേസിലെ 
പ്രതികള്‍ 
ഇരുവരും 
പുതിയ 
തലവെട്ടിക്കളിയുടെ 
വേള്‍ഡ് കപ്പിന്‌ 
തുടക്കമിടാന്‍ 
ഊഴം കാത്ത് നില്‍ക്കുന്നവര്‍. 

ടി.കെ. ഹാരിസ് 
മാനന്തവാടി 


മാധ്യമങ്ങളും പൊലീസും മുസ്ലിംകളെ തീവ്രവാദികളാക്കി മുദ്രകുത്തുന്നു -കട്ജു


മാധ്യമങ്ങളും പൊലീസും മുസ്ലിംകളെ തീവ്രവാദികളാക്കി മുദ്രകുത്തുന്നു -കട്ജു

ന്യൂദല്‍ഹി: എല്ലാ ബോംബ് സ്ഫോടനങ്ങളുടെയും പിതൃത്വം മുസ്ലിംകളുടെ മേല്‍ ചാര്‍ത്താന്‍ മാധ്യമങ്ങളും പൊലീസും ആസൂത്രിത നീക്കം നടത്തിവരുന്നതായി മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ  മാര്‍കണ്ഡേയ കട്ജു. ഫോറന്‍സിക് അന്വേഷണത്തില്‍ ആവശ്യമായ പരിചയം ലഭിക്കാത്തതുമൂലമാണ് രാജ്യത്തെ പൊലീസിന് സ്ഫോടന കേസുകളില്‍ ഫലപ്രദമായ അന്വേഷണം സാധ്യമാകാത്തതെന്നും ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍െറ ഏതെങ്കിലും ഒരു ഭാഗത്ത് ബോംബ് സ്ഫോടനം നടന്നു എന്നു കേള്‍ക്കുമ്പോള്‍ മാധ്യമങ്ങള്‍ മുന്‍വിധി കലര്‍ന്ന തീര്‍പ്പില്‍ എത്തുന്ന പ്രവണതയാണുള്ളത്. ഇത് മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന് ഏറെ ദോഷകരമായി മാറുന്നു. ഏതെങ്കിലും ഒരു ഇ-മെയില്‍ സന്ദേശമോ മൊബൈല്‍ ഫോണ്‍ വഴിയുള്ള എസ്.എം.എസ് സന്ദേശമോ മാത്രം മുന്‍നിര്‍ത്തി എന്തടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ ഇങ്ങനെ തീര്‍പ്പ് കല്‍പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം മുന്‍വിധി സ്വീകരിക്കുമ്പോള്‍ യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാവുന്നു.  നിരപരാധികള്‍ വേട്ടയാടപ്പെടുന്ന സാഹചര്യം ഉണ്ടാകാതെ നോക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. കാര്യക്ഷമമായ പരിശീലനവും നവീന ഉപകരണങ്ങളും ഇല്ലാത്തതുമൂലം മിക്ക അന്വേഷണങ്ങളും ഇന്ത്യയില്‍ ശാസ്ത്രീയമാകുന്നില്ല. സംശയങ്ങളുടെ പുറത്തു നടക്കുന്ന അന്വേഷണമാണ് രാജ്യത്തു കൂടുതലും. ഇതിന്‍െറ പേരില്‍ എത്രയോ മുസ്ലിം ചെറുപ്പക്കാര്‍ അന്യായമായി ജയില്‍വാസവും ശിക്ഷയും അനുഭവിക്കേണ്ട സാഹചര്യമാണുള്ളതെന്നും കട്ജു പറഞ്ഞു.
ജനാധിപത്യ മാര്‍ഗത്തിലുള്ള സംവാദത്തിലൂടെ വേണം മാധ്യമങ്ങള്‍ സ്വയം നവീകരിക്കാന്‍. ഗുരുതര വീഴ്ച വരുത്തുന്ന മാധ്യമങ്ങള്‍ക്കു മേല്‍ കര്‍ശന നടപടി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Source: http://www.madhyamam.com/news/126962/111019

Tuesday, October 25, 2011

ഇന്റലക്ച്വല്‍ ജിഹാദിന്റെ കാണാപ്പുറങ്ങള്‍ / ജെ. ദേവിക



ഹമീദ് ചേന്ദമംഗല്ലൂരിന്റെ മാതൃഭൂമിയിലെ ലേഖനം മുസ്ലിം തീവ്രവാദത്തിന്റെ
'ഹിഡണ്‍ അജണ്ട'യെക്കുറിച്ചുള്ള ഭയം ജനിപ്പിക്കുന്നു. മുസ്ലിം
സ്വത്വരാഷ്ട്രീയത്തിന്റെ ദീര്‍ഘകാലമായുള്ള വിമര്‍ശകനായി അറിയപ്പെടുന്ന
ചേന്ദമംഗല്ലൂര്‍ ഉയര്‍ത്തിയ ഈ താക്കീതിനെ ഗൌരവത്തിലെടുക്കാന്‍ ഇടതു
ലിബറലുകളായ സുഹൃത്തുക്കള്‍ എന്നോടാവശ്യപ്പെട്ടിരുന്നു.
സെക്യുലര്‍ മാധ്യമത്തിലൂടെ റാഡിക്കല്‍ ഇസ്ലാമിന്റെ മേധാവിത്വം
സ്ഥാപിക്കാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ ഹിഡന്‍ അജണ്ടയെക്കുറിച്ച
വേവലാതികളാണ് ലേഖനത്തിന്റെ സാരം. സോളിഡാരിറ്റിയെന്ന അതിന്റെ യുവജന
(പുരുഷ) പ്രസ്ഥാനവും മാധ്യമമെന്ന വാരികയും ഉപയോഗിച്ച് കേരളത്തിലെ
റാഡിക്കല്‍ ആക്ടിവിസത്തിന്റെ സ്ഥലത്ത് അവര്‍ കയറിക്കൂടിയെന്ന് ഹമീദ്
വാദിക്കുന്നു. ഇസ്ലാമിക ഫെമിനിസത്തെക്കുറിച്ചും ഇസ്ലാമിക്
ഫെമിനിസ്റുകളായ
ആമിന വദൂദ്, ഫാത്തിമ മെര്‍സ്സിനി എന്നിവരെക്കുറിച്ചും മറ്റും അവര്‍
ഇപ്പോള്‍ നടത്തുന്ന ചര്‍ച്ചകള്‍ ഉദാരവും കൂടുതല്‍ ബഹുസ്വരവുമായ മുസ്ലിം
ലീഗിനെ മറികടിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള മറയായി ഉപയോഗിക്കുന്നത് ഹമീദ്
വേവലാതിയോടെ കാണുന്നു. പ്രത്യേകിച്ചും പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ജമാഅത്ത് ഇടപെടാന്‍ തുടങ്ങുന്ന പുതിയ
സാഹചര്യത്തില്‍. കേരളത്തിലെ റാഡിക്കല്‍ ബുദ്ധിജീവികള്‍ ഇത്
മനസ്സിലാക്കാതെ ഈ അജണ്ടയുടെ നടത്തിപ്പുകാരാവുന്നതായി അദ്ദേഹം
വാദിക്കുന്നു. മാധ്യമം വാരിക, ദലിത് ബുദ്ധിജീവികള്‍ക്ക് സ്ഥലം
നല്‍കുമ്പോഴും (ദലിതര്‍ക്ക് കൂടുതല്‍ രാഷ്ട്രീയ ഇടം നല്‍കുന്ന)
സി.പി.എമ്മില്‍ നിന്ന് വിരുദ്ധമായി, ഒരു സവര്‍ണ മുസ്ലിം ഭാഗത്തേക്ക്
ചായുന്നത് അവര്‍ കാണാതെ പോകുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു.
ഈ ലേഖനത്തിലെ ഭൂരിഭാഗവും അവഗണിക്കപ്പെടേണ്ടതും പ്രയോഗങ്ങള്‍ പലതും
നിരുത്തരവാദപരവുമാണ്. പദപ്രയോഗങ്ങളില്‍ പലതും ഹിന്ദു
ഫണ്ടമെന്റലിസ്റുകളുടേതിന് സമമാണ്. ജമാഅത്തിന്റെ ഒളിയജണ്ടകളെ
സൂചിപ്പിക്കാന്‍ ലേഖനത്തില്‍ പ്രയോഗിക്കുന്ന ഇന്റലക്ച്വല്‍ ജിഹാദ് എന്ന
പദം കേരളത്തിലെ മുസ്ലിം യുവാക്കളെ, അനുഷ്ഠാന മുസ്ലിംകളെയും
അല്ലാത്തവരെയും ലക്ഷ്യമിട്ട്, ഹിന്ദു വര്‍ഗീയവാദികള്‍ ഉയര്‍ത്തിയ ലൌ
ജിഹാദ് എന്ന പദ പ്രയോഗവുമായി സാമ്യമുള്ളതാണ്. ഇത്തരം പ്രയോഗങ്ങള്‍
മുസ്ലിം സമൂഹത്തിന്റെ അവസ്ഥയെ കൂടുതല്‍ ഭീഷണമാക്കുമെന്ന കാര്യം ലേഖകന്‍
ശ്രദ്ധിക്കുന്നില്ല. മകന്‍ ചത്താലും കുഴപ്പമില്ല മരുമകളുടെ കണ്ണീരു
കാണണമെന്ന മനോഭാവമുള്ള അമ്മായിയുടെ മനസ്ഥിതിയെയാണ് ഇത്
ഓര്‍മിപ്പിക്കുന്നത്. അതിനാല്‍ തന്നെയാണ് ഹിന്ദു വലതുപക്ഷം ഈ ലേഖനത്തെ
രണ്ടു കൈയും നീട്ടി സ്വീകരിച്ചത്.
ലേഖനത്തിലുടനീളം സ്വീകരിച്ചിരിക്കുന്ന യുക്തി ദുര്‍ബലമാണ്.
ഉദാഹരണത്തിന്,
മാധ്യമം ആഴ്ചപതിപ്പില്‍ എഴുതുന്ന റാഡിക്കല്‍ ബുദ്ധിജീവികള്‍ ജമാഅത്തെ
ഇസ്ലാമിയുടെ ഹിഡന്‍ അജണ്ടയെ ശക്തിപ്പെടുത്തുന്നുവെന്നത്
(ഇടതുപക്ഷത്തേക്ക് പക്ഷഭേദപരമായി ചായാത്തവരെയാണ് റാഡിക്കല്‍
ബുദ്ധിജീവികള്‍ എന്ന് ഹമീദ് ഉദ്ദേശിക്കുന്നത്). മാധ്യമത്തില്‍
എഴുതുന്നവര്‍, ജമാഅത്തിന് ഉണ്ടെന്ന് ലേഖകന്‍ വാദിക്കുന്ന യാഥാസ്ഥിതിക
അജണ്ടയെ പ്രോത്സാഹിപ്പിക്കുമെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. കാരണം
ദേശീയതയുമായി ബന്ധപ്പെട്ട ഭൂതകാലമുള്ള, എന്നാല്‍ തീര്‍ച്ചയായും
മതേതരവത്കരിക്കപ്പെട്ട മൃദുഹിന്ദുത്വ സംസ്കാരം അധീശവത്കരിക്കപ്പെട്ട
മാതൃഭൂമി വാരികയില്‍ എഴുതുന്നവര്‍ ഹിന്ദു സംസ്കാരത്തെ
പ്രോത്സാഹിപ്പിക്കുകയാണെന്ന് പറയാന്‍ കഴിയില്ലല്ലോ.
ജമാഅത്തിന്റെ മുഖംമൂടി രാഷ്ട്രീയത്തെ മാധ്യമം വാരികയിലെ എഴുത്തുകാര്‍
പിന്താങ്ങുന്നുവെന്ന് ഒരിക്കലും വാദിക്കാന്‍ പാടില്ല. യഥാര്‍ഥത്തില്‍
ജമാഅത്തിന്റെയും ദേശീയവാദികളുടെയും റാഡിക്കല്‍ ഇടതുപക്ഷത്തിന്റെയും
ഇടങ്ങള്‍ ഉപയോഗപ്പെടുത്തുന്നു എന്നത് ഒരിക്കലും അവരുടെ അജണ്ടകളുമായി
സന്ധിചെയ്യുന്നു എന്ന് പറയാനുള്ള ന്യായമല്ല. അങ്ങനെ പറയുന്നത് ഇത്തരം
എഴുത്തുകാര്‍ക്ക് കര്‍തൃത്വം (ഏജന്‍സി)നിഷേധിക്കുന്നതിന് തുല്യമാണ്.
എഴുത്തകാര്‍ അവരുടെ നിഷ്കളങ്കതയാല്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു
എന്നുള്ള വാദത്തെ മയപ്പെടുത്താനാണ് റാഡിക്കല്‍ ബുദ്ധജീവികള്‍ എന്ന്
ഹമീദ്
പ്രയോഗിക്കന്നതു തന്നെ. ഇതും കര്‍തൃത്വ നിഷേധം തന്നെ. മാധ്യമത്തില്‍
എഴുതുന്ന നമ്മളില്‍ പലരും മാധ്യമത്തിന്റെ, കേരള നവോഥാനത്തിന്റെ
ശില്‍പികളെക്കുറിച്ചും ലിംഗ സമീപനങ്ങളെക്കുറിച്ചും വിമര്‍ശം
ഉന്നയിച്ചവരാണ്. രണ്ടു വര്‍ഷം മുമ്പ് ലൈംഗിക തൊഴിലാളി നളിനി ജമീലയുടെ
ആത്മകഥയെക്കുറിച്ച് നവോത്ഥാന ബുദ്ധിജീവികളെ അണിനിരത്തി വിമര്‍ശനം
മാധ്യമം
ഉയര്‍ത്തിയപ്പോള്‍ അതിനെതിരെ റാഡിക്കല്‍ ബുദ്ധിജീവികള്‍ എന്ന് ഹമീദിന്റെ
ലേഖനത്തില്‍ പറയുന്ന വിഭാഗത്തില്‍പ്പെട്ട ഞങ്ങളില്‍ പലരും ശക്തിയായി
പ്രതികരിച്ചിരുന്നു. നളിനിയുടെ പുസ്തകത്തെ നിശിതമായി വിമര്‍ശിച്ച ചില
ലേഖനങ്ങളിലെ ജാതിപരമായ സ്വരങ്ങളെ വിമര്‍ശിച്ച് ഞാന്‍ തന്നെ
മാധ്യമത്തില്‍
ലേഖനം എഴുതിയിരുന്നു. നളിനി ജമീലയെ വിമര്‍ശിച്ചെഴുതിയ ലിബറല്‍
ഇടതുപക്ഷക്കാര്‍ മാധ്യമത്തിന്റെ യാഥാസ്ഥിതിക അജണ്ടയെ
പിന്തുണക്കുന്നുവെന്ന് പറയാന്‍ കഴിയില്ലല്ലോ. പിന്നെ എന്തുകൊണ്ടാണ്
മറ്റുള്ളവര്‍ അങ്ങനെയാകാമെന്ന് കരുതുന്നത്.
ലൌ ജിഹാദ് പ്രചാരണത്തിനു ശേഷമാണ്, പ്രത്യേകിച്ചും മാധ്യമങ്ങള്‍ ഒരു
വിമര്‍ശനവും ഉന്നയിക്കാതെ അതില്‍ പങ്കെടുത്തപ്പോള്‍, ഞാന്‍ വീണ്ടും
മാധ്യമത്തില്‍ എഴുതിത്തുടങ്ങിയത്. എഴുതാനും എഴുതാതിരിക്കാനുമുള്ള
ഞങ്ങളുടെ ബോധ്യത്തെ അന്ധതയോടെ സമീപിക്കുകയാണ് ഹമീദിലെ വല്യേട്ടന്‍
മനോഭാവം. ബുദ്ധിയുള്ള, രാഷ്ട്രീയ ബോധമുള്ള ആട്ടിടയനെ തേടുന്ന
കുഞ്ഞാടുകളായി ദയവായി, ഞങ്ങളെ കണക്കാക്കരുത്.
കേരളത്തിലെ മുസ്ലിം സ്ത്രീകളെക്കുറിച്ച ശ്രദ്ധേയമായ പഠനം പുറത്തിറക്കിയ
ഷംശാദ് ഹുസൈനെതിരായ ഹമീദിന്റെ ആക്രമണവും വ്യക്തമാണ്. ആ
പഠനത്തെക്കുറിച്ച്
വലുതായൊന്നും പരാമര്‍ശിക്കാതെയുള്ള വിമര്‍ശം സാമാന്യ മാന്യതപോലും
പുലര്‍ത്തുന്നില്ല. മുസ്ലിം സ്ത്രീകള്‍ക്ക് അവരുടേതായ സ്വത്വം
അനുവദിക്കുന്നത് തന്നെ ജമാഅത്തിന്റെ ഹിഡന്‍ അജണ്ടയെ പിന്താങ്ങുന്നതായി
ഹമീദ് സൂചിപ്പിക്കുന്നു. മുസ്ലിം ഫെമിനിസത്തെക്കുറിച്ച ഹമീദിന്റെ
നിലപാട്, അത് ജമാഅത്തിന്റെ ഹിഡന്‍ അജണ്ടയെ പിന്തുണക്കുന്നുവെന്ന്
വാദിക്കുന്നവരുടെ വാദത്തിന് തികച്ചും വിരുദ്ധമാണ്, വിലാപം മാത്രമാണ്.
മുസ്ലിം ഫെമിനസത്തെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന
ചര്‍ച്ച
മുസ്ലിം ലിബറലുകള്‍ ഉയര്‍ത്തിയതല്ല, ചിലര്‍ അതിനോട് അനുഭാവം
പുലര്‍ത്തിയിട്ടുണ്ടെങ്കിലും. ഷംശാദ് ഉള്‍പ്പെടെയുള്ള മുസ്ലിം വനിതാ
ബുദ്ധിജീവികള്‍ ഉയര്‍ത്തിയതാണ്. കേരളത്തിലെ മുസ്ലിം സ്ത്രീകളെക്കുറിച്ച
പുതിയ പരിപ്രേക്ഷ്യം ഉയര്‍ത്തുന്നതിനാണ് അവര്‍ ഇതിനെ ഉപയോഗിച്ചത്.
മുസ്ലിം ലിബറലുകള്‍ ഇതിനെ ഉപയോഗിച്ചത് മറ്റു കെടുതികളില്‍ നിന്നുള്ള
രക്ഷപ്പെടലായിട്ടാണ്.
ഹമീദിന്റെ ലേഖനത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം, ഇടതുപക്ഷവും
വലതുപക്ഷവും തമ്മിലുള്ള വ്യത്യാസങ്ങള്‍ അപ്രത്യക്ഷമായ, കേരളത്തിന്റെ
നിലവിലെ രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെട്ടതാണ്. ഭരണകൂടവും
പാര്‍ട്ടിയും ചേര്‍ന്ന് നടത്തുന്ന നവലിബറല്‍ അജണ്ട കിനാലൂരില്‍
വെളിവാക്കപ്പെട്ട സാഹചര്യം പ്രസ്തുത ലേഖനത്തിന്റെ ലക്ഷ്യത്തെക്കുറിച്ച
സൂചനകള്‍ നല്‍കുന്നുണ്ട്. സോളിഡാരിറ്റി പോലുള്ള സംഘടനകളെ
നവലിബറലിസത്തിനെതിരായ സമര രംഗത്തേക്ക് ഈ ബുദ്ധി ജീവികള്‍ കൊണ്ടുവരുന്നു,
അവര്‍ക്ക് സ്ഥലം നല്‍കുന്നു എന്നതാണ് ഹമീദിന്റെ പ്രധാന ആരോപണം.
ഇടതുപക്ഷം
മുമ്പൊന്നുമില്ലാത്തവിധം, ഒരു പ്രതികാര ബുദ്ധിയോടെ, വലതുപക്ഷത്തേക്ക്
മാറിക്കൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?
ഇടതുപക്ഷത്തിന്റെ ഉന്മാദ രോഗം ഭേദമാകുന്നതുവരെ നമ്മള്‍ കാത്തിരിക്കണോ?
അതോ യജമാനന്റെ വഴിയില്‍ ലയിക്കണോ? ദയനീയമെന്തെന്നാല്‍, ദലിതുകളെ
ശാക്തീകരിക്കുന്ന ഒരു ഇടതുപക്ഷ മിത്തിനെ ഹമീദ് നിര്‍മിക്കുകയാണ്. ദലിതരെ
സംബന്ധിച്ച ഇടതുപക്ഷത്തിന്റെ അവകാശവാദങ്ങള്‍ ലളിതമായ സ്ഥിതിവിവരത്തില്‍
തകരുന്നവയാണ്. സി.പി.എമ്മും സി.പി.ഐയും കോണ്‍ഗ്രസും പോലെ ജമാഅത്തും
സവര്‍ണമാണെന്ന് പറയാവുന്നതാണ്. കീഴ് ജാതിക്കാര്‍ക്ക് രക്ഷകര്‍ത്താക്കളെ
കണ്ടുപിടിക്കുന്നത് പോലെയാണ് ഈ വാദങ്ങള്‍. ഇവിടെ ഉദാര മുസ്ലിം
ലീഗിനെയല്ല
രക്ഷാകര്‍തൃ സമീപനമുള്ള നിയോ ലിബറല്‍ ഇടതിനെയാണ് ഹമീദ് താലോലിക്കുന്നത്.
ജമാഅത്തുമായി ബന്ധപ്പെട്ടവരുമായി ഇസ്ലാമിനെക്കുറിച്ച്
സംവദിക്കുന്നതിനെതിരെയുള്ളതാണ് പ്രസ്തുത ലേഖനത്തിലെ ഏറ്റവും വിഷം നിറഞ്ഞ
ഒളിയമ്പ്. ജമാഅത്ത് ബന്ധമുള്ള പുതിയ തലമുറയുമായി സംസാരിക്കുന്നത് മതേതര
കേരളത്തില്‍ നമ്മള്‍ നടത്തുന്ന ഏറ്റവും വലിയ പാപമായാണ് ഹമീദ്
വിലയിരുത്തുന്നത്. ഇസ്ലാമിക ഫണ്ടമന്റലിസത്തിന്റെ കുറുനരികള്‍
വിഹരിക്കുന്ന കാട്ടില്‍ പെട്ടുപോയ നിഷ്കളങ്കരായ കുഞ്ഞാടുകളായി
ഇത്തരക്കാരെ ഹമീദ് വീണ്ടും ചിത്രീകരിക്കുന്നു. കേരളത്തില്‍ ജനിക്കുകയും
വളരുകയും ചെയ്ത സ്ത്രീ എന്ന നിലയില്‍ എനിക്ക് കേരളത്തില്‍
ഇത്തരത്തിലുള്ള
‘ലിബറലുകളെ’ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. കേരളത്തില്‍ എവിടയാണ്
ഉദാരവാദികള്‍? പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ രാഷ്ട്രീയമായി
ഇടതും സാമൂഹികമായി വലതുമായ പുരോഗമനവാദികള്‍ എവിടെ? ‘ലളിതവും മലയാള
വേരുകളുമുള്ള’ ഒരു വസ്ത്ര രീതി ഇടതുപക്ഷ വനിതാ ആക്ടിവിസ്റുകള്‍ക്ക്
ഉണ്ട്
എന്നത് സത്യമാണ്. രാഷ്ട്രീയ മേഖലയുടെ എല്ലാ തലങ്ങളിലും ഉള്ള
സ്ത്രീകള്‍ക്ക് സ്വാതന്ത്യ്രം ആവശ്യപ്പെടുന്നതിന് ‘കൃത്യമായ’
കാരണങ്ങളുണ്ടായിരിക്കണം എന്നതും യാഥാര്‍ഥ്യമാണ്്. പഞ്ചായത്തുകളിലൂടെയും
മറ്റും പബ്ളിക് ആയ സ്ത്രീകള്‍ക്കും ഈ ന്യായീകരണം ആവശ്യമാണ്. ഇടതുപക്ഷ
ഫെമനിസ്റുകളുടെ ഈ നാട്യം ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുള്ളതാണ്. ലിംഗ
അസമത്വത്തിനെതിരെ വായ്തോരാതെ പ്രസംഗിക്കുകയും സ്ത്രീധനവും സ്ത്രീധന
പീഡനവും വീട്ടില്‍ വെച്ചുനടത്തുകയും ചെയ്യുന്നു അവര്‍. ലിംഗ സമത്വം
അട്ടിമറിക്കപ്പെടുകയാണിവിടെ. ഈ നാട്യത്തില്‍
കുടുങ്ങിക്കിടക്കുന്നേടത്തോളം ലിംഗ നീതിയെക്കുറിച്ച പ്രശ്നത്തെ,
പരിഹരിക്കേണ്ട ഒരു വിഷയമായി നമുക്ക് അഭിമുഖീകരിക്കാനാവില്ല.
ഇവിടത്തെ മുഖ്യധാര ഇടതുപക്ഷത്തിന്റെ ദര്‍ശനം ലിബറല്‍ ജനാധിപത്യവുമായോ
രാഷ്ട്രീയ പരിപ്രേക്ഷ്യങ്ങളുടെ ബഹുസ്വരതയുമായോ ഒത്തുപോകുന്നതല്ല എന്ന്
നമുക്കറിയാം. മതേതരത്വവത്കരിക്കപ്പെട്ട ഹിന്ദു കാഴ്ചപ്പാട് 1950 ലെ ഐക്യ
കേരള പ്രസ്ഥാനത്തിലും അതിനു ശേഷവും ഉണ്ടായിട്ടുണ്ടെന്ന് നമുക്ക്
വ്യക്തമാണ്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച ചോദ്യങ്ങളെ
വര്‍ഗത്തെക്കുറിച്ചും സാമൂഹിക വികസനത്തെക്കുറിച്ചുമുള്ള ചര്‍ച്ചയിലേക്ക്
വഴിതിരിച്ച് വിട്ടിരിക്കുന്നു. ഇടതുപക്ഷത്തെ വ്യക്തികളുമായി
സംസാരിക്കുന്ന നമ്മള്‍ ഇത് മനസ്സിലാക്കികൊണ്ടുതന്നെയാണ്
സംസാരിക്കുന്നത്.
ഇപ്പോള്‍ നടക്കുന്ന സ്ത്രീശാക്തീകരണവും ഫെമിനിസ്റുകള്‍ ഉയര്‍ത്തുന്ന
സ്ത്രീവിമോചനവും ഒന്നാണെന്ന ഒരു മിഥ്യാബോധവും ഒരു ഫെമിനിസ്റ് എന്ന
നിലയില്‍ എനിക്കില്ല. കേരളത്തിലെ സര്‍ക്കാര്‍വത്കരിക്കപ്പെട്ട
ഫെമിനിസത്തിന്റെ മിശിഹയായ തോമസ് ഐസക്ക് നമ്മള്‍ സ്ത്രീകളെയെല്ലാം
മോചിപ്പിക്കും എന്നും എനിക്ക് അഭിപ്രായമില്ല. എന്നിട്ടും കേരളത്തിലെ
ഇടതുപക്ഷത്തിലെ പലരുമായും ഞാന്‍ സംസാരിക്കുന്നു. അമിതമായ പ്രതീക്ഷ
വെക്കാതെ തന്നെ കേരളത്തിലെ ജമാഅത്തിലെ പുതു തലമുറയുമായി
സംസാരിക്കാതിരിക്കാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല; അവരുമായി പല
കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും, അവരുടെ പരിമിതികളെ
മനസിലാക്കുന്നുണ്ടെങ്കിലും. എല്ലാവിധ കേന്ദ്രീകരണവും കേഡര്‍ സംവിധാനവും
രഹസ്യ സ്വഭാവവും ഉണ്ടായിരിക്കെ, തന്നെ സി.പി.എം പൂര്‍ണമായി
ഏകതാനതയുള്ളതല്ലെന്നിരിക്കെ എന്തിനാണ് ജമാഅത്ത് ഏകതാനമാണെന്ന് ഞാന്‍
വിചാരിക്കുന്നത്. സി.പി.എമ്മിന്റേതു പോലുള്ള രീതികള്‍ ജമാഅത്തില്‍
ഉണ്ട്.
വര്‍ത്തമാനകാലത്തെ യാഥാര്‍ഥ്യങ്ങളെ എങ്ങനെ
നോക്കിക്കാണണമെന്നതിനെക്കുറിച്ച് ഒരു ആശയവും നല്‍കുന്നില്ല എന്നതാണ്
പ്രസ്തുത ലേഖനത്തെ അപകടകരമാക്കുന്നത്. അതിനുപകരം ഒരു തരം രക്ഷപ്പെടല്‍
നടത്തിയിരിക്കുകയാണ്. പുതിയ വഴിത്തിരിവുകളെ സംബന്ധിച്ച്
തൃപ്തിപ്പെടുത്തുകയല്ല മറിച്ച് നമ്മെ കൂടുതല്‍ നിസ്സഹായരും
അരക്ഷിതരാക്കുകയുമാണ് ഇത് ചെയ്യുന്നത്. ആഗോളവത്കരണം പ്രാദേശിക, ദേശീയ,
മത
സ്വത്വങ്ങളെ മാറ്റിമറിച്ചത് ഇവിടെ പരിഗണിക്കപ്പെടുന്നില്ല. ആഗോളവത്കരണ
ഫലമായുണ്ടായ ദാരിദ്യ്രത്തിന്റെ കുറവും കണ്‍സ്യൂമറിസത്തിന്റെ ഉത്ഭവവും
‘ആദര്‍ശ സഖാവിന്റെ’ ഇമേജിനെ ഉപഭോക്തൃ സിവില്‍ സൊസൈറ്റി
ആക്ടിവിസ്റിന്റേതാക്കിയിട്ടുണ്ട്. കേരള ഹിന്ദു ആഗോളവത്കരിക്കപ്പെടുകയും
കൂടുതല്‍ ആഗോള ഹിന്ദു അനുഷ്ഠാനങ്ങളെ സ്വീകരിക്കുകയും ചെയ്തത് മത സമാധന
അന്തരീക്ഷത്തില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ചേന്ദമംഗല്ലൂരും(മറ്റു ധാരാളം പേരും) വാദിക്കുന്നത് കേരളത്തിലെ
മുസ്ലിംകള്‍ രാഷ്ട്രീയപരമായും സാംസ്കാരികമായും സുരക്ഷിത 'കേരള
മുസ്ലി'മായി നിലനില്‍ക്കണം. പക്ഷേ അതസാധ്യമാണ്. ഒന്നാമതായി
ആഘോഷിക്കപ്പെടുന്ന കേരളീയ പൊതുമണ്ഡലം 'മതേതര'മായിത്തീര്‍ന്ന സവര്‍ണ
ഹിന്ദു സാംസ്കാരികതയുടെ ആധിപത്യസ്വഭാവത്തോടുകൂടിയുള്ളതാണെന്നത് എളുപ്പം
അവഗണിക്കാവുന്ന കാര്യമല്ല. ഇതെല്ലാം സത്യസന്ധമായി ചോദ്യം
ചെയ്യപ്പെടുകയും
ക്രിയാത്മകമായ ഒരു മാറ്റത്തിന് വേണ്ട പരിശ്രമങ്ങള്‍ക്ക്
മുന്‍കൈയെടുക്കുകയും വേണം. ഇത് ചെയ്യാത്തിടത്തോളം മുസ്ലിംകള്‍ക്കിടയിലെ
അവിശ്വാസം വളരുക തന്നെ ചെയ്യും. സത്യത്തില്‍ ആഗോളവത്കരണത്തിന്റെ നിരന്തര
ഭീഷണിയുടെ നിഴലിലാണ് 'കേരള മുസ്ലിം.' എന്തിന് ഒരു അന്താരാഷ്ട്ര
വിമാനത്താവളത്തിലൂടെ പോകുന്നത് തന്നെ ഒരു മുസ്ലിം വിശ്വാസിയെ
റാഡിക്കലാക്കി മാറ്റുന്നു. ആഗോളവത്കരിക്കപ്പെട്ട ഉപഭോഗസംസ്കാരത്തെയും
ആഗോളവത്കരിക്കപ്പെട്ട ഹിന്ദുയിസത്തെയും പോലെ ആഗോളവത്കരിക്കപ്പെട്ട
ഇസ്ലാമും അതിന്റേതായ അപകടങ്ങളെയും പ്രശ്നങ്ങളെയും ഉള്‍ക്കൊള്ളുന്നു.
ഒരിക്കല്‍ കൂടി, ചേന്ദമംഗല്ലൂര്‍ വിചാരിക്കുന്നത് പോലെ
ആഗോളവത്കരണത്തിന്റെ കാലത്ത് യുവ മുസ്ലിം വിശ്വാസികളുമായി
സംവദിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഞാന്‍ അജ്ഞയായതുകൊണ്ടല്ല.
യുദ്ധത്തിന്റേതായ പശ്ചാത്തലത്തില്‍ എല്ലാ സ്വത്വങ്ങളും അപകടകാരികളായി
അവതരിക്കപ്പെടും. എന്നാല്‍ ഇവയെല്ലാം കേടുവരാത്ത, പരമ്പരാഗത 'കേരള
മുസ്ലി'മിനോടുള്ള നൊസ്റാള്‍ജിയ ഉപയോഗിച്ച് ഇവരുടെ വിമര്‍ശനത്തിന്റെ
മൊത്തവിതരണക്കാരാവുന്നത് ഏതായാലും ശരിയല്ല.
സത്യത്തില്‍ യുവാക്കളുള്‍പ്പെട്ട ഈ സംവാദകരോട് ഇടപാടുകള്‍
നടത്താതിരിക്കുന്നത് അവരെ പൊതുമണ്ഡലത്തില്‍ നിന്ന് അകറ്റിനിര്‍ത്താനും
ആഗോളവത്കരിക്കപ്പെട്ട പാന്‍-ഇസ്ലാമിന്റെ അപകടങ്ങളിലേക്ക് ഉള്‍വലിയാനും
മാത്രമേ സഹായിക്കുകയുളളൂ എന്നാണ് ഞാന്‍ വിചാരിക്കുന്നത്. മുസ്ലിംകളില്‍
തന്നെ ജമാഅത്തിനുണ്ടായ മാറ്റത്തെക്കുറിച്ച് ഉത്കണ്ഠയുള്ളവരുണ്ട്. അവരുടെ
വായ മൂടിക്കെട്ടിയിട്ടില്ല, അവര്‍ ഇതെക്കുറിച്ച് സംസാരിക്കുകയും
ഞങ്ങളെപ്പോലുള്ളവര്‍ അവരുമായി ചര്‍ച്ചകള്‍ നടത്താനും ആഗ്രഹിക്കുന്നു.
കൂടാതെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള ജമാഅത്തിന്റെ ശ്രമങ്ങള്‍
മനോവിഭ്രാന്തികള്‍ക്കടിമപ്പെടാതെ ഗൌരവത്തോടെയും പൂര്‍ണ സത്യസന്ധയോടെയും
ചര്‍ച്ച ചെയ്യപ്പെടണം. പുതിയ മുസ്ലിം തലമുറയെ ആര്‍.എസ്.എസ്സുമായി തുലനം
ചെയ്യുന്നത് നിരുത്തരവാദപരവും നിലവാരമില്ലാത്തതുമായ വാദമാണ്.
'റാഡിക്കല്‍
ഇന്റലക്ച്വല്‍സ്' ആഗോള ഹിന്ദുവലതുപക്ഷത്തെ സൂക്ഷ്മാര്‍ഥത്തില്‍ ചോദ്യം
ചെയ്യാത്തതിന് കാരണം അവരുടെ മതത്തെക്കുറിച്ചുള്ള ഒരു ചോദ്യവും
ഉയര്‍ത്താന്‍ കഴിയാത്തതിനാലും അതിലുപരി ഇതുവരെ ശിക്ഷിക്കാന്‍ കഴിയാത്ത
ഹിന്ദുവലതുപക്ഷ ഭീകര പ്രവര്‍ത്തനങ്ങളുമായി ഇവര്‍
ബന്ധപ്പെട്ടിരിക്കുന്നതിനാലുമാണ്.
മറ്റ് വാക്കുകളില്‍, പൊതുമണ്ഡലത്തില്‍ നമുക്ക് ആവശ്യമുള്ളത് 'കേരളത്തിലെ
മുസ്ലിം ചോദ്യത്തെ' പരിഗണിക്കുമ്പോള്‍ മനോവിഭ്രാന്തിക്കടിമപ്പെട്ട്
മുന്‍ധാരണകളാല്‍ കാര്യങ്ങളെ സമീപിക്കുന്നവരെയല്ല, മറിച്ച് രൂപപ്പെടുന്ന
സമകാലിക യഥാര്‍ഥ്യങ്ങളെ നിര്‍ഭയമായി നോക്കുന്നവരെയാണ്. അതായത്
കാര്യങ്ങളെ
നിശ്ചയദാര്‍ഢ്യത്തോടെ വിശകലനം ചെയ്യുകയും പുതിയ സാംസ്കാരിക രാഷ്ട്രീയ
പ്രതിഭാസങ്ങളെ വിമര്‍ശനാത്മകമായി ഇടപെടുകയും ചെയ്യുന്നവരെ.
വ്യത്യാസങ്ങളെ
മൌലിക മാനുഷിക അവസ്ഥകളായി കണ്ടുകൊണ്ട് സ്ഥൈര്യത്തോടെ
സമീപിക്കേണ്ടതുണ്ട്,
ഹന്നാ ആരെന്‍റ്റ് നമ്മെ ഓര്‍മിപ്പിക്കുന്നത് പോലെ.
(Prabodhanam Weekly_7.8.2010)

സംഘടനകള്‍ പരസ്പരം തീവ്രവാദം ആരോപിക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കും - കുഞ്ഞാലിക്കുട്ടി


(മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി
സംസാരിക്കുന്നു.)

സംഘടനകള്‍ പരസ്പരം തീവ്രവാദം ആരോപിക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കും
അഭിമുഖം പി.കെ കുഞ്ഞാലിക്കുട്ടി / ഹാഷിം എളമരം
മുസ്ലിം സംഘടനകളുടെ ഐക്യത്തിന്റെ വിഷയത്തില്‍ സുസ്ഥിരമായ വല്ല അജണ്ടയും
മുസ്ലിം ലീഗിനുണ്ടോ?
സമുദായ ഐക്യം സ്ഥിരം അജണ്ടയാവണമെന്നും സ്ഥിരം ഐക്യവേദി തന്നെ വേണമെന്നും
മുസ്ലിം ലീഗിന് ആഗ്രഹമുണ്ട്. പക്ഷേ, പ്രായോഗികമായ ഒട്ടേറെ പരിമിതികള്‍
ഇക്കാര്യത്തിലുണ്ട്. ഇത് ഞങ്ങളുടെ കുഴപ്പം കൊണ്ടല്ല. മത
സംഘടനകള്‍ക്കിടയിലെ അടിസ്ഥാനപരമായ അഭിപ്രായ വ്യത്യാസമാണ് പ്രധാന
പ്രശ്നം.
വ്യത്യസ്ത വീക്ഷണങ്ങളും അഭിപ്രായങ്ങളുമുള്ള മത സംഘടനകളെയാണ്
ഐക്യപ്പെടുത്തേണ്ടത്. ഇതിനായി സജീവമായി പ്രവര്‍ത്തിച്ച
കാലമുണ്ടായിരുന്നു. ഭരണത്തിലുള്ളപ്പോള്‍ മന്ത്രിമാര്‍തന്നെ ഇതിനായി
രംഗത്തിറങ്ങിയിരുന്നു. വിദ്യാഭ്യാസ വിചക്ഷണരെയും മറ്റും
പങ്കാളികളാക്കുകയും ചെയ്തു. പക്ഷേ, അടിസ്ഥാനപരമായ അഭിപ്രായ
വ്യത്യാസങ്ങള്‍ക്ക് ചില ഘട്ടങ്ങളില്‍ മുന്‍തൂക്കം വരും. ഒരു
വിഷയത്തില്‍തന്നെ ശക്തമായ രണ്ടഭിപ്രായം ഉയരും. ഞങ്ങള്‍ക്കും
വ്യത്യസ്തമായ
അഭിപ്രായമാണുണ്ടാവുക. ഇങ്ങനെ പരസ്പരം ശാഠ്യം പിടിക്കുമ്പോള്‍ ഐക്യം
പൊളിയും. ഈ സാഹചര്യത്തിലാണ് വിഷയാധിഷ്ഠിത ഐക്യമെന്ന ചിന്ത ഉയര്‍ന്നത്.
അഭിപ്രായ ഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രധാന പ്രശ്നങ്ങളില്‍
സംഘടനകള്‍ക്ക് ഐക്യപ്പെടാനാവും.
ഇത് പറയുമ്പോള്‍ സംവരണം സംബന്ധിച്ച് ഇപ്പോഴുണ്ടായ കോടതി വിധി
അനുസ്മരിക്കേണ്ടതുണ്ട്. ഒരു കൂടിയാലോചനയും നടത്താതെ ഒരു കൂട്ടര്‍ കേസിന്
പോവുകയായിരുന്നു. കോടതി വിധിയാവട്ടെ ഗുരുതരമായ
പ്രത്യാഘാതമുണ്ടാക്കുന്നതുമായി. മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക്
വിദ്യാഭ്യാസ ആനുകൂല്യമെന്നത് യു.ഡി.എഫ് കൊണ്ടുവന്നതാണ്. ഇതിനെ ചോദ്യം
ചെയ്യേണ്ട കാര്യമില്ലായിരുന്നു. ഇക്കൂട്ടര്‍ സമുദായ
സ്പര്‍ധയുണ്ടാക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്തത്. സംവരണത്തെ
അടച്ചാക്ഷേപിക്കുന്ന തരത്തില്‍ കോടതിയുടെ വിധിന്യായം വന്നപ്പോള്‍
മുസ്ലിം
സംഘടനകള്‍ ശബ്ദമടക്കി. ഈവക കാര്യങ്ങളില്‍ ലീഗ് പോളിസിയാണ് ശരി. മള്‍ട്ടി
റിലീജിയന്‍ സൊസൈറ്റിയില്‍ സമന്വയത്തിലൂടെ മുന്നോട്ടുപോവണം. സംഘടനാപരമായ
പ്രചാരണത്തിന് വേണ്ടി ചിലര്‍ ചെയ്യുന്നത് സമുദായത്തിന്
ദോഷമുണ്ടാക്കുന്നുവെന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടുന്നത്.
കൂടിയാലോചനകളിലൂടെ
പ്രശ്നത്തെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ അതിന് ഫലമുണ്ടാകുമായിരുന്നു.
പ്രശ്നാധിഷ്ഠിത സഹകരണത്തിന്റെ പ്രസക്തിയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്.
സമുദായത്തെ ഭയത്തിലാഴ്ത്തിയ പ്രശ്നമായിരുന്നു മാറാട്. ചില കുബുദ്ധികള്‍
നടത്തിയ കൂട്ടക്കൊലയുടെ പാപഭാരം ഏറ്റേണ്ടിവന്നത് സമുദായമാണ്. മുസ്ലിം
സംഘടനകള്‍ ഒറ്റക്കെട്ടായി നിന്ന് ഹിന്ദു സംഘടനകളുമായുള്ള സംഭാഷണത്തിലൂടെ
ഇലക്കും മുള്ളിനും കേടില്ലാത്തവിധം പ്രശ്നം പരിഹരിക്കാനായത് മറ്റൊരു
ഉദാഹരണം.
ബഹുസ്വര സമൂഹത്തില്‍ സമന്വയത്തിലൂടെ മുന്നോട്ട് പോവണമെന്ന് താങ്കള്‍
പറഞ്ഞു. താങ്കളുടെ വീക്ഷണത്തില്‍ സമന്വയത്തിന്റെ പരിധി എവിടെ വരെയാണ്?
സമന്വയമെന്നത് കീഴടങ്ങലല്ല. വാക്കുകളിലൂടെ സ്പര്‍ധയുണ്ടാക്കിയാല്‍
ഒടുവില്‍ കീഴടങ്ങേണ്ടിവരും. ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന സ്ഥിതി
അന്തരീക്ഷത്തിലുണ്ട്. ഈ അവസ്ഥയില്‍ ഉശിരില്‍ വര്‍ത്തമാനം
പറഞ്ഞവര്‍ക്കൊക്കെ അവസാനം, ഞങ്ങളത് ഉദ്ദേശിച്ചിരുന്നില്ലെന്ന് കുറ്റബോധം
പ്രകടിപ്പിക്കേണ്ടിവന്നിട്ടുണ്ട്. വാക്കുകളില്‍ മിതത്വമുണ്ടാവണം.
നരേന്ദ്രന്‍ കമീഷന്‍ പാക്കേജിന്റെ അടിസ്ഥാനത്തില്‍ മുസ്ലിംകള്‍ക്ക്
മാത്രമായി ഏതാനും മേഖലകളില്‍ ഇപ്പോള്‍ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്.
ഇത് നിഷേധിക്കാനാവില്ല. സമന്വയത്തിലൂടെ മാത്രമാണ് ഇത് സാധ്യമായത്.
മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം കൊടുത്തത്
കീഴടങ്ങലായി കാണാനാവില്ല. വീക്ഷണ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍
തന്നെ ലൌ ജിഹാദിനെ എതിര്‍ത്ത് തോല്‍പിക്കാന്‍ നമുക്കായി. പൊതുസമൂഹത്തില്‍
നമ്മുടെ വാദഗതികള്‍ക്ക് സ്വീകാര്യതയുണ്ടായി. മിശ്രവിവാഹങ്ങള്‍ക്ക്
സമുദായങ്ങളെ പ്രതിക്കൂട്ടിലേറ്റാനാവില്ലെന്ന് ബോധ്യപ്പെട്ടു. നമ്മള്‍
സംഘടിതമായി എതിര്‍ത്തില്ലായിരുന്നുവെങ്കില്‍ സമുദായം പ്രതിസ്ഥാനത്ത്
നിര്‍ത്തപ്പെട്ടേനെ.
ഭരണം നഷ്ടപ്പെടുമ്പോള്‍ ഐക്യത്തെക്കുറിച്ച് പറയുന്ന ശക്തി
ഭരണത്തിലിരിക്കുമ്പോള്‍ മുസ്ലിം ലീഗിനുണ്ടാവുന്നില്ലെന്ന്
വിമര്‍ശനമുണ്ടല്ലോ?
കഴിഞ്ഞ കാലങ്ങളില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടാവാം. അതൊരു
പോരായ്മയായിത്തന്നെ കാണുന്നു. ഇനി അങ്ങനെ സംഭവിക്കില്ല.
തീവ്രവാദം ആരോപിച്ച് മുസ്ലിം സമുദായം വേട്ടയാടപ്പെടുമ്പോള്‍ മുസ്ലിം
സംഘടനകള്‍ തമ്മില്‍ തീവ്രവാദ ആരോപണം നടത്തുന്നതിനെക്കുറിച്ച് എന്താണ്
അഭിപ്രായം?
സമുദായത്തിലെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വ്യത്യസ്തമായ
കാഴ്ചപ്പാടുകളുണ്ടാവാം. എന്നാല്‍, തീവ്രവാദത്തെ എതിര്‍ക്കുന്നതില്‍
എല്ലാവരും ഒറ്റക്കെട്ടാണെന്നതാണ് വസ്തുത. പരസ്പരം തീവ്രവാദാരോപണം
നടത്തുന്നത് ആത്യന്തികമായി സമുദായത്തിന് തന്നെയാണ് ദോഷമുണ്ടാക്കുക.
ഓരോരുത്തരുടെയും ആവശ്യത്തിനായി \'തീവ്രവാദം\' ഉപയോഗിക്കുന്നത് ശരിയല്ല.
കിനാലൂരില്‍ നാല് വരിപ്പാതക്കെതിരെ സമരം ചെയ്തവരെ തീവ്രവാദികളാക്കി
ചിത്രീകരിച്ച സി.പി.എം നടപടിയെ മുസ്ലിം ലീഗ് ശക്തമായി
എതിര്‍ത്തിട്ടുണ്ട്.
തീവ്രവാദ വിഷയത്തില്‍ ലീഗ് സെക്രട്ടറി എം.കെ മുനീറും യൂത്ത് ലീഗ്
പ്രസിഡന്റ് കെ.എം ഷാജിയും സ്വീകരിക്കുന്ന നിലപാട് താങ്കളുടെ
കാഴ്ചപ്പാടിന് വിരുദ്ധമല്ലേ?
തീവ്രവാദത്തെ സമുദായം ശക്തമായി എതിര്‍ക്കുന്നത് ഭൂരിപക്ഷ സമുദായം
സ്വാഗതം
ചെയ്യും. ഇക്കാരണത്താല്‍തന്നെ ഫാഷിസം പത്തി താഴ്ത്തുകയും ചെയ്യും.
നമ്മള്‍ തീവ്രവാദത്തെ പിന്തുണക്കുന്നില്ലെന്നത് ഒരു സ്കൂള്‍ ഓഫ്
തോട്ടാണ്. തീവ്രവാദത്തെ എതിര്‍ക്കുമ്പോള്‍ \'ബാലന്‍സ്\'
ഉണ്ടാവേണ്ടതുണ്ട്. ഫാഷിസവും തീവ്രവാദവും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണ്.
ഇത് മറ്റൊരു സ്കൂള്‍ ഓഫ് തോട്ടും. ഈ കോണിലൂടെയാണ് മുസ്ലിം ലീഗിലെ വീക്ഷണ
വ്യത്യാസത്തെ നോക്കിക്കാണേണ്ടത്. പൊതുവേദികളിലെ പ്രസംഗങ്ങള്‍ രണ്ട്
തരത്തിലുണ്ടാവാമെങ്കിലും ലക്ഷ്യം ഒന്നാണ്. ഓരോ സംഘടനയും തീവ്രവാദത്തോട്
അനുരജ്ഞനമുണ്ടാക്കാതിരിക്കുമ്പോള്‍തന്നെ പരസ്പരം തീവ്രവാദം
ആരോപിക്കുന്നത് സമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും
മനസ്സിലാക്കണം.
ലീഗ് പ്രവര്‍ത്തകര്‍ തീവ്രവാദത്തിലേക്ക് പോവാതിരിക്കാന്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്?
എന്‍.ഡി.എഫിനും എസ്.ഡി.പി.ഐക്കുമെതിരെ ഉറച്ച നിലപാടാണ് ലീഗ്
സ്വീകരിച്ചിരിക്കുന്നത്. അവയില്‍ അംഗത്വമുള്ളവര്‍ക്ക് ലീഗില്‍
അംഗമാവാന്‍
കഴിയില്ല. പൊതുവേദികളില്‍ അവരെ എതിര്‍ക്കുമ്പോള്‍ ഞാന്‍ അവരുടെ പേര്
പറയാതിരിക്കാന്‍ കാരണം അതുപോലും അവര്‍ക്കനുകൂല
സാഹചര്യമൊരുക്കുമെന്നതിനാലാണ്. പി.ഡി.പിയുടെ കാര്യത്തിലും ഇതുതന്നെയാണ്
അവസ്ഥ. ഇത്തരം സംഘടനകള്‍ക്കെതിരെ ആഭ്യന്തര കാമ്പയിനാണ് പാര്‍ട്ടി
നടത്തുന്നത്. ഇല്ലെങ്കില്‍ ലീഗിന്റെ ശത്രുക്കള്‍ ഇവയെ പ്ളാറ്റ്ഫോമാക്കി
മാറ്റുമെന്നും ഓര്‍ക്കേണ്ടതുണ്ട്. ഇത്തരം സംഘടനയില്‍
പ്രവര്‍ത്തിക്കുന്നവരെ ലീഗില്‍ നുഴഞ്ഞുകയറാന്‍ അനുവദിക്കില്ല.
എസ്.ഡി.പി.ഐ യു.ഡി.എഫിലാണ് ഇടം കാണുന്നത്?
ഒരു ദാക്ഷിണ്യവുമില്ലാതെ അവരെ ഞങ്ങള്‍ എതിര്‍ക്കും. കണ്ണൂര്‍
ഉപതെരഞ്ഞെടുപ്പില്‍ ഞങ്ങളത് ബോധ്യപ്പെടുത്തിയതാണ്. അവര്‍ക്ക് ലക്ഷ്യബോധം
നഷ്ടപ്പെട്ടിരിക്കുന്നു. സഖ്യമുണ്ടാക്കാതെ കേരളത്തില്‍
നിലനില്‍പുണ്ടാവില്ല. അങ്ങനെ വരുമ്പോള്‍ അത്തരക്കാര്‍ക്ക് പ്രസക്തി
നഷ്ടപ്പെടും. പുതിയ രാഷ്ട്രീയ സംഘടനയുണ്ടാക്കുന്നവര്‍ക്കും ഇതൊരു
പാഠമാവേണ്ടതാണ്. ജമാഅത്തെ ഇസ്ലാമി എല്‍.ഡി.എഫിനെ അനുകൂലിക്കുന്നു.
സന്ദര്‍ഭം വന്നപ്പോഴൊക്കെ ഇടതുപക്ഷം തിരിഞ്ഞുകുത്തുകയും ചെയ്തു. മത
സംഘടനകള്‍ എല്‍.ഡി.എഫിനോട് അനുരജ്ഞനം ചെയ്യുന്നത് മണ്ടത്തരമാണ്.
സാമ്രാജ്യത്വ, ഫാഷിസ്റ് ഭീഷണി നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോള്‍ അന്ധമായ
മാര്‍ക്സിസ്റ് വിരോധം വെച്ചു പുലര്‍ത്തുന്നത് നിലനില്‍പിന്റെ
രാഷ്ട്രീയമല്ലേ?
സി.പി.എമ്മിനെ പിന്തുണക്കുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കുക.
ഇന്ത്യയില്‍ ഭരണത്തിലേറാന്‍ സാധ്യതയില്ലാത്തവര്‍ക്ക് അന്തര്‍ദേശീയ
കാര്യങ്ങളെക്കുറിച്ച് സുന്ദരമായി വര്‍ത്തമാനം പറയാം. ഇത്രയും കാലം
ഭരിച്ച
ബംഗാള്‍ എടുത്താലോ, ഏറ്റവുമധികം പ്രോ-അമേരിക്കന്‍ നിലപാടാണവിടെ.
അവിടത്തെ
ഓരോ പദ്ധതിയുടെയും വിശദാംശങ്ങള്‍ എന്റെ കൈവശമുണ്ട്. വെറും
വര്‍ത്തമാനങ്ങള്‍ക്കപ്പുറം ആത്മാര്‍ഥത അവര്‍ക്കില്ലെന്ന് വ്യക്തം. ഈ
വിഷയമൊഴിച്ചാല്‍ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും മത, ന്യൂനപക്ഷ
വിരുദ്ധമാണ്. ദൈവ വിശ്വാസത്തെ നിരുത്സാഹപ്പെടുത്തുന്ന ഇക്കൂട്ടര്‍ക്ക്
മത
സ്ഥാപനങ്ങളോടുതന്നെ അലര്‍ജിയാണ്. തൃക്കരിപ്പൂര്‍ മുതല്‍ നാദാപുരം വരെ
മാര്‍ക്സിസ്റ് പ്രവര്‍ത്തകര്‍ക്ക് വര്‍ഗീയ സമീപനമാണ്. ഇവിടങ്ങളില്‍
മുസ്ലിം സമുദായമാണ് അവരുടെ മുഖ്യ ശത്രു. വഖ്ഫ് ബോര്‍ഡിനോടും
പുഛമാണവര്‍ക്കെന്ന് തെളിഞ്ഞികഴിഞ്ഞു. പാഠ്യപദ്ധതിയോടുള്ള സമീപമാണ്
മറ്റൊന്ന്. കഴിഞ്ഞ് നാലു കൊല്ലത്തെ ഭരണത്തിലാണ് കേരളത്തില്‍ ഇത്രയധികം
മദ്യം വ്യാപിച്ചത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഇവരെ
പിന്തുണക്കുന്ന മത സംഘടനകള്‍ക്ക് ഒഴിഞ്ഞുമാറാനാവുമോ? മത സംഘടനകളിലെ യുവ
സമൂഹത്തില്‍ ഇടത് ശൈലി സ്വാധീനം ചെലുത്താനും അവരെ പിന്തുണക്കുന്ന സമീപനം
കാരണമായിട്ടുണ്ട്. മതരംഗത്ത് ശ്രദ്ധ ചെലുത്തുന്നതിനപ്പുറം ഭൌതിക
സംഘടനകളായി യുവസംഘടനകള്‍ മാറുന്നത് അപകടകരമാണ്.
ലീഗല്ലാതെ മറ്റൊരു രാഷ്ട്രീയ സംഘടനക്ക് മുസ്ലിം സമുദായത്തില്‍
ഇടമില്ലെന്നാണോ?
ആര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാം. പക്ഷേ, പ്രായോഗികമായി
സമുദായത്തിനത് ദോഷമാണുണ്ടാക്കുക. വോട്ടുകള്‍ ഭിന്നിച്ച് സമുദായ സ്വാധീനം
തന്നെ ഇല്ലാതാവും. ഉത്തരേന്ത്യയില്‍ നമ്മളത് കാണുന്നു. മുസ്ലിം ഭൂരിപക്ഷ
മണ്ഡലമായ അലീഗഢില്‍ ബി.ജെ.പിയാണ് വിജയിച്ചത്. മതേതര വോട്ടുകള്‍ ഇവിടെ
ഭിന്നിച്ചതാണ് കാരണം. മുസ്ലിം ലീഗിനെ ബി.ജെ.പിയേക്കാള്‍ മുഖ്യ ശത്രുവായി
കണ്ട മഅ്ദനിയുടെ പി.ഡി.പി സ്വയം നശിച്ചു. അദ്ദേഹത്തെ അനുകൂലിക്കാന്‍
ആരുമില്ലാതാവുകയും ചെയ്തു. ലീഗില്‍ പിളര്‍പ്പുണ്ടാക്കി മറ്റൊരു സംഘടന
ഉണ്ടാക്കിയപ്പോഴും ചിലരതിനെ പ്രോത്സാഹിപ്പിച്ചു. ഇതും ഫലം കണ്ടില്ലല്ലോ.
അതുകൊണ്ട് പാഴ്വേല ചെയ്യരുത്. പ്രയോജനമുണ്ടാവില്ല. മുസ്ലിം ലീഗ്
അത്രക്ക്
എസ്റാബ്ളിഷ്ഡാണ്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് എക്കാലവും സ്പേസ്
ഇല്ലെന്ന് പറയാനാവില്ല. സമീപ ഭാവിയില്‍ ഇല്ലെന്ന് തീര്‍ച്ച.
ഇസ്ലാമിക ശരീഅത്തിനെയും അധ്യാപനങ്ങളെയും എതിര്‍ക്കുന്നത് ജീവിതത്തിന്റെ
ഭാഗമാക്കിയ നിരീശ്വരവാദികളും അള്‍ട്രാ സെക്യുലരിസ്റുകളുമായവര്‍ക്ക്
മുസ്ലിം ലീഗ് വേദിയൊരുക്കുന്നത് ശരിയാണോ?
ഇത്തരക്കാരുടെ വീക്ഷണങ്ങളോട് ഒരിക്കലും യോജിക്കാനാവില്ല. ഇവരുടെ കാലം
കഴിഞ്ഞിരിക്കുന്നു. ഞാന്‍ ഫാറൂഖ് കോളേജില്‍ പഠിക്കുമ്പോള്‍ ചിലര്‍
യുക്തിവാദം ഒരു സ്റൈലായി കൊണ്ടുനടന്നിരുന്നു. ഇടതുപക്ഷം ഇതിനെ
പ്രോത്സാഹിപ്പിക്കുകയും ചെയ്തു. യുക്തിവാദ ശൈലിക്ക് ഇപ്പോള്‍
സ്ഥാനമില്ല.
പൊതുസമൂഹത്തില്‍ സ്പേസ് കിട്ടുന്നതിന് ആസൂത്രണം ചെയ്യുന്ന ഇവരുടെ
ഐഡിയോളജി അംഗീകരിക്കാനാവില്ല. ഇത്തരക്കാര്‍ക്ക് ലീഗ് വേദി സൃഷ്ടിച്ച്
കൊടുക്കുന്നതിനോട് യോജിക്കാനാവില്ല. ഇവരുടെ വാക്കുകള്‍
ശ്രദ്ധിക്കേണ്ടതാണെന്ന രീതിയില്‍ ലീഗ് പ്രവര്‍ത്തകര്‍
പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. ലീഗ് വേദികള്‍ അവരുടെ ഇടത് അനുകൂല ആശയ
പ്രചാരണത്തിന് ഉപയോഗിക്കാവതല്ല. അതിനെ കൌണ്ടര്‍ ചെയ്യാന്‍
മറ്റുള്ളവര്‍ക്കും അവസരമൊരുക്കുംവിധം സെമിനാറുകളിലും മറ്റും
പങ്കെടുപ്പിക്കുന്നത് മറ്റൊരു വിഷയം.
ദേശീയ രാഷ്ട്രീയത്തില്‍ യു.പി.എ സര്‍ക്കാറിന്റെ പല നയങ്ങളും ന്യൂനപക്ഷ
വിരുദ്ധമാണെന്നത് വസ്തുതയാണ്. ലീഗിന്റെ നിരുപാധിക പിന്തുണ ഇത്തരം
നയങ്ങളെ
എതിര്‍ക്കുന്നതിന് വിഘാതമാവുന്നില്ലേ?
സാമ്രാജ്യത്വ ശക്തികളോട് അറബ് രാജ്യങ്ങളുടെ നിലപാടെന്താണെന്ന്
പരിശോധിക്കേണ്ടതുണ്ട്. നമ്മുടെ അയല്‍ രാഷ്ട്രങ്ങളായ പാകിസ്താന്റെയും
ബംഗ്ളാദേശിന്റെയും ചൈനയുടെയും നിലപാടും ഇതിന് സമാനമാണെന്നിരിക്കെ
ഇന്ത്യക്ക് മാത്രം വ്യത്യസ്ത നിലപാട് വേണമെന്ന് ശഠിക്കാനാവുമോ? ഒരു
ബഹുമത
രാജ്യത്ത് അതിന്റെ പ്രായോഗികതലങ്ങളും വിലയിരുത്തേണ്ടതുണ്ട്. ഇന്ത്യ
പലപ്പോഴും മാന്യത പുലര്‍ത്തിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
ഇറാന്‍ വിഷയം തന്നെ ഉദാഹരണം. യു.പി.എ സര്‍ക്കാറിന്റെ നയങ്ങളില്‍
തിരുത്താവശ്യമില്ലെന്ന നിലപാട് ലീഗിനില്ല. ഇത്തരം നിലപാടുകള്‍
അന്തിമമായെടുത്ത് സച്ചാറും ഫാഷിസ്റ് വിരുദ്ധ സമീപനവുമൊന്നും
വിസ്മരിക്കാവതല്ല.
വ്യവസായ, രാഷ്ട്രീയ റിയല്‍ എസ്റേറ്റ് കൂട്ടുകെട്ട് സൃഷ്ടിക്കുന്ന
ഭീഷണിയെ
മുന്‍ വ്യവസായ മന്ത്രിയെന്ന നിലക്കുകൂടി താങ്കള്‍ എങ്ങനെ
വിലയിരുത്തുന്നു?
നമ്മള്‍ അവഗണിച്ച രംഗം തന്നെയാണ് വ്യവസായ മേഖലയെന്ന കാര്യത്തില്‍
സംശയമില്ല. ആളോഹരി വരുമാനത്തില്‍ കേരളം പിറകില്‍തന്നെയാണ്. ഗള്‍ഫ്
തൊഴിലവസരങ്ങള്‍ മാത്രമാണ് നമ്മുടെ രക്ഷ. ഏതുതരം വ്യവസായങ്ങളെയും
ആട്ടിപ്പായിക്കുകയെന്നത് സംസ്കാരമായി കൊണ്ടുനടന്ന സി.പി.എം തന്നെയാണ്
വ്യവസായ വളര്‍ച്ചക്ക് വിഘാതം സൃഷ്ടിച്ചത്. ഞങ്ങള്‍ കൊണ്ടുവന്ന \'ജിം\'
പരാജയപ്പെട്ടത് ഈ സമീപനം മൂലമായിരുന്നു. ഇപ്പോള്‍ റിയല്‍ എസ്റേറ്റ്
ഘടകവും വളര്‍ന്നിരിക്കുന്നു. ചില ഭാഗങ്ങള്‍ വ്യവസായത്തിനായി
നീക്കിവെക്കുന്ന തമിഴ്നാട് മാതൃക സ്വീകരിക്കാവുന്നതാണ്. ഗ്രാമങ്ങളില്‍
കൃഷി വിളയട്ടെ. എന്നാല്‍, കൊച്ചി നഗരത്തില്‍ ഒരു ഏക്കര്‍ സ്ഥലം കൃഷിക്ക്
നീക്കിവെക്കുന്നതില്‍ അര്‍ഥമില്ല. എന്തായാലും ഇക്കാര്യത്തില്‍ ഒരു
പൊതുസമീപനമുണ്ടാവത്തത് ഖേദകരമാണ്.
വ്യവസായ നയത്തില്‍ തിരുത്ത് ആവശ്യമാണെന്നാണോ പറയുന്നത്?
തീര്‍ച്ചയായും. ജനനിബിഡമായ കേരളത്തില്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാവുന്ന
തരത്തിലുള്ള പുകക്കുഴല്‍ വ്യവസായങ്ങള്‍ നടപ്പില്ല. പരിസ്ഥിതി
പ്രശ്നങ്ങളുണ്ടാക്കാത്ത നമ്മുടെ പ്രകൃതിക്ക് അനുഗുണമായ വ്യവസായങ്ങള്‍
മാത്രം മതി. ഐ.ടി, ഭക്ഷ്യ സംസ്കരണം, ടൂറിസം, ഹൌസിംഗ്, ഫ്ളാറ്റ്
തുടങ്ങിയവ
ഉദാഹരണം. ഇത് എന്റെ വീക്ഷണത്തിലെ മാറ്റം തന്നെയാണ്.
ഇപ്പോള്‍ കിനാലൂരിലെ നാലുവരിപ്പാതയെ എതിര്‍ക്കുന്ന മുസ്ലിം ലീഗ് മുമ്പ്
എം.കെ മുനീര്‍ കൊണ്ടുവന്നിരുന്ന എക്സ്പ്രസ് ഹൈവേയെ എതിര്‍ത്തവരെ
പരിഹസിച്ചിരുന്നില്ലേ?
എം.പി വീരേന്ദ്രകുമാറാണ് എക്സ്പ്രസ് ഹൈവേയെ എതിര്‍ക്കാന്‍
മുന്നിലുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോഴത്തെ നാലുവരിപ്പാതയാക്കാന്‍
എക്സ്പ്രസ് ഹൈവേ എന്തുകൊണ്ടും മെച്ചമായിരുന്നുവെന്ന് അദ്ദേഹം ഇപ്പോള്‍
മനസ്സിലാക്കിയിരിക്കുന്നു. കാരണം നിലവിലെ പാതകള്‍ ബി.ഒ.ടിയാക്കുകയാണ്
ഇടത് സര്‍ക്കാര്‍. പുതിയ എക്സ്പ്രസ് ഹൈവേക്ക് ഇന്നും പ്രസക്തിയുണ്ട്.
150
ഏക്കറിലേക്കെന്തിനാണ് നാലുവരിപ്പാതയെന്ന് മന്ത്രി കരീമിന് ഇപ്പോഴും
വിശദീകരിക്കാനായിട്ടില്ല.
വിദ്യാഭ്യാസ മേഖലയില്‍ ക്രൈസ്തവ സഭയെ സര്‍ക്കാറിന് പോലും
അതിജയിക്കാനാവാത്ത അവസ്ഥയുണ്ടല്ലോ?
വിദ്യാഭ്യാസരംഗത്ത് സഭയുടെ സ്ഥാപനങ്ങള്‍ പരമ്പരാഗതമായി ചെയ്ത സേവനം
പ്രശംസനീയംതന്നെയാണ്. കച്ചവട താല്‍പര്യക്കാരുണ്ടാവാം. ഇതിന് സഭയെ
ആക്ഷേപിക്കുന്നതില്‍ അര്‍ഥമില്ല. വിദ്യാഭ്യാസം വാണിജ്യവത്കരിച്ചവര്‍
നമ്മുടെ സമുദായത്തിലുമുണ്ട്. ഓരോ പ്രവേശനത്തിനും കൈക്കൂലി
വാങ്ങുന്നവരുണ്ട്. അഴിമതി നടത്തുന്ന മുസ്ലിം മാനേജ്മെന്റുകളെ ലീഗ്
അനുകൂലിക്കുന്നില്ല. പരിശുദ്ധി ആദ്യം വീട്ടില്‍നിന്ന് തുടങ്ങണം.
ഭരണത്തിലേറുമ്പോള്‍ ഇത്തരം മാനേജ്മെന്റുകള്‍ക്ക് ആനുകൂല്യങ്ങള്‍
നല്‍കുന്നത് അവസാനിപ്പിക്കുമോ?
ഇത്തരക്കാര്‍ക്ക് ഭരണപരമായ ഒരാനുകൂല്യവും നല്‍കില്ല. പാവപ്പെട്ടവര്‍ക്ക്
ക്വാട്ട വെക്കാതെ പണം മാത്രം ലക്ഷ്യം വെക്കുന്നവരെ
പ്രോത്സാഹിപ്പിക്കാനാവില്ല.
ലീഗ് മന്ത്രിസഭയിലിരിക്കുമ്പോള്‍ മുസ്ലിം സമുദായത്തിന് എന്തെങ്കിലും
ചെയ്യുന്നത് മറ്റുള്ളവര്‍ പ്രീണനമായി കരുതുമെന്ന് ഭയപ്പെടുന്നത്
പോലെയാണല്ലോ പ്രവര്‍ത്തിക്കാറുള്ളത്?
ശരിയാണ്. അത് കഴിഞ്ഞകാലത്ത് പറ്റിയ തെറ്റാണ്. മലബാറിനോടുള്ള വിദ്യാഭ്യാസ
അവഗണനക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കും.
ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവുന്നില്ലെങ്കില്‍
ഭരണത്തിലിരിക്കുന്നതിന് അര്‍ഥമില്ല. വില ഭരണമാണെങ്കില്‍ ഭരണം വേണ്ടെന്ന്
വെക്കും. തെക്കന്‍ ജില്ലകളില്‍ സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോള്‍ മലബാറിലെ
കുട്ടികള്‍ തെരുവ് തെണ്ടുകയാണ്. ഇത് പരിഹരിക്കാനുള്ള സാമ്പത്തിക ബാധ്യത
ഏറ്റെടുക്കാന്‍ ധനകാര്യ വകുപ്പ് തയാറാവണം.
അധികാര സ്ഥാപനങ്ങളില്‍ സ്ത്രീസംവരണം യാഥാര്‍ഥ്യമായിരിക്കുകയാണല്ലോ. ഈ
സാഹചര്യത്തില്‍ സ്ത്രീ ശാക്തീകരണത്തിനായി ലീഗിന് വല്ല പദ്ധതിയുമുണ്ടോ?
സ്ത്രീശാക്തീകരണം ഒരു അജണ്ടയാക്കാന്‍ തന്നെയാണ് പരിപാടി. മലപ്പുറത്ത്
ഉള്‍പ്പെടെ വിദ്യാഭ്യാസരംഗത്ത് മുസ്ലിംസ്ത്രീ സമൂഹത്തിനുണ്ടായ ഉയര്‍ച്ച
ഇതിനായി ഉപയോഗപ്പെടുത്തും. സ്ത്രീക്ക് പുരുഷന് തുല്യ സ്ഥാനം വേണമെന്ന
ഫെമിനിസ്റ് കാഴ്ചപ്പാടിനോട് യോജിക്കാനാവില്ല. പാശ്ചാത്യ പ്രവണതകളെ
മാതൃകയാക്കുന്നത് അരാജകത്വമാണ് സൃഷ്ടിക്കുക. സ്ത്രീയെ കയറൂരി
വിടേണ്ടതില്ല. മതത്തിന്റെ കാഴ്ചപ്പാടിലുള്ള അച്ചടക്കമാണ്
അവര്‍ക്കാവശ്യം.
അന്തസ്സായ വേഷം ധരിച്ചുതന്നെ മിക്ക മേഖലയിലും സ്ത്രീകള്‍ക്ക്
ശോഭിക്കാനാവും.
സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നത് പ്രകൃതിവിരുദ്ധമാണെന്ന സമസ്തയുടെ
കാഴ്ചപ്പാടിനോട് ലീഗ് നിലപാട് ഏറ്റുമുട്ടില്ലേ?
മത സംഘടനകള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാം. ഇന്ത്യന്‍
സാഹചര്യത്തില്‍ നമുക്ക് ചെയ്യാവുന്നത് അന്തസ്സായ രീതിയില്‍ കാര്യങ്ങള്‍
കൊണ്ടുപോവുകയെന്നതാണ്. മതസംഘടനകളുടെ കാഴ്ചപ്പാടുകള്‍ ഇപ്പോള്‍
ചര്‍ച്ചക്ക് വിധേയമാക്കുന്നില്ല. പണ്ഡിതരോട് ആലോചിച്ച് യുക്തമായ നിലപാട്
സ്വീകരിക്കും. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം പാടില്ലെന്ന്
പറഞ്ഞിരുന്ന കാലത്ത് പൂക്കോയ തങ്ങള്‍ സ്ത്രീ വിദ്യാഭ്യാസ രംഗത്ത്
നിശ്ശബ്ദ വിപ്ളവം സാധ്യമാക്കിയത് ചരിത്രത്തിലുണ്ട്. സാമൂഹിക മാറ്റത്തിന്
കടമ്പകളുണ്ടാവും. അത് നേരിടാന്‍ പാര്‍ട്ടി സജ്ജമാണ്.
സമുദായ സംസ്കരണ വിഷയത്തില്‍ ലീഗിന് ശ്രദ്ധ പോരെന്ന ആക്ഷേപത്തോട് എങ്ങനെ
പ്രതികരിക്കുന്നു?
ഇക്കാര്യത്തില്‍ ലീഗ് എക്കാലത്തും ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. പക്ഷേ,
അതിന് വാര്‍ത്താ പ്രാധാന്യം ഉണ്ടാകാറില്ലെന്നതാണ് വസ്തുത.
മതസംഘടനകളുമായും വിദ്യാഭ്യാസ ഏജന്‍സികളുമായുമൊക്കെ സഹകരിച്ചാണ് ഇത്തരം
പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രസംഗവും പ്രവൃത്തിയും സമയവും
സമ്പത്തും
ഇതിനായി ചെലവഴിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ക്കിംഗ് കമ്മിറ്റിയിലെ പ്രധാന
അജണ്ട തന്നെ \'സാമൂഹിക തിന്മക്കെതിരെ പ്രതിരോധ സംഗമം\' എന്നതായിരുന്നു.
മദ്യം, വിവാഹ ധൂര്‍ത്ത്, ആഭരണ ഭ്രമം, സ്ത്രീധനം, മദ്യപാനം
തുടങ്ങിയവയുണ്ടാക്കുന്ന കുടുംബഛിദ്രത അതീവ ഗുരുതരമാണ്. കല്യാണത്തലേന്ന്
മദ്യം വിളമ്പുന്നതിലേക്കുവരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇത്
പറയുമ്പോള്‍ തന്നെ ബഹുജന സംഘടനയായ മുസ്ലിം ലീഗില്‍ എല്ലാവരും ഒരുപോലെ
സംസ്കരിക്കപ്പെട്ടവരല്ലെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്. മതസംഘടനകളുടെ
അടിത്തറ ഉദാഹരണമാക്കി ഇക്കാര്യത്തില്‍ ലീഗിനെ വിമര്‍ശിക്കുന്നത്
ശരിയല്ല.
ജീര്‍ണത പേറുന്ന ഇത്തരം സംഘങ്ങളെ പാര്‍ട്ടിയോട് പിണക്കേണ്ടെന്ന് കരുതി
ഇത്തരം പ്രവൃത്തികള്‍ക്കു നേരെ കണ്ണടക്കുന്ന പ്രവണത പല പ്രദേശങ്ങളിലും
ലീഗ് നേതൃത്വത്തിനുണ്ടല്ലോ?
നേതൃത്വത്തിലുള്ളവര്‍ ഇക്കാര്യത്തില്‍ മാതൃക കാണിക്കേണ്ടതുണ്ട്.
പഴയകാലത്ത് പരസ്യമായി മദ്യപിച്ചവര്‍ വരെ പല പ്രദേശങ്ങളിലും ലീഗ്
നേതൃത്വത്തിലുണ്ടായിരുന്നു. ഇവരെ പ്രാദേശിക സാഹചര്യത്തില്‍ ഒഴിവാക്കാന്‍
കഴിയാത്ത സ്ഥിതിയുമുണ്ടായിരുന്നു. ഇതിനൊക്കെ മാറ്റം വന്നു. ഒരു
പ്രദേശത്ത് പൊതുയോഗത്തിന് പോയ ഞാന്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഒരു
വാക്ക്
പോലും സംസാരിക്കാതെ ഇറങ്ങിപ്പോന്നിട്ടുണ്ട്. ഉത്തരവാദപ്പെട്ട
സ്ഥാനങ്ങളില്‍ ഇത്തരക്കാരെ പ്രതിഷ്ഠിക്കാന്‍ അനുവദിക്കില്ല.
സമ്പന്നര്‍ ധാരാളമുണ്ടായിട്ടും ലീഗിന്റെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക്
ഏകോപനമുണ്ടാവാത്തത് എന്തുകൊണ്ടാണ്?
റിലീഫ് പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകൃത സ്വഭാവത്തിലാവുന്നതാണ്
സമൂഹത്തിന് നേട്ടമെന്നതാണ് ഞങ്ങള്‍ പഠിച്ച പാഠം. ഏകോപനമുണ്ടാക്കുന്നത്
സമൂഹത്തിന് നഷ്ടക്കച്ചവടമാണ്. ഇപ്പോള്‍ ഗള്‍ഫിലുള്ളവരുമായൊക്കെ
സഹകരിച്ച്
പ്രാദേശിക തലങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍
അതേപോലെ തുടരാനാണ് തീരുമാനം. ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററുകള്‍
വ്യാപകമാവുന്നുണ്ട്. പ്രാദേശിക റിലീഫ് പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കാന്‍
മുകളില്‍ സംവിധാനമുണ്ടാക്കും. തീരദേശ മേഖലയിലാണ് ഇത്തരം
പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും
ബോധ്യമായിട്ടുണ്ട്.
യുവത്വം നിസ്സംഗമാവുന്ന അവസ്ഥയുണ്ടല്ലോ?
പുതിയ തലമുറയുടെ പ്രവണതയാണിത്. ടെക്നോളജിയുടെ വികാസത്തോടൊപ്പം
മെറ്റീരിയലിസ്റിക് സമീപനവും വളരുന്നുണ്ട്. ആശയങ്ങളോടും ആദര്‍ശങ്ങളോടും
പ്രതിബദ്ധത പുലര്‍ത്താത്ത സമീപനമാണിത്. ആഗോളതലത്തില്‍ തന്നെയുള്ള
പ്രതിഭാസമാണിത്. ഇതിന്റെ നിരര്‍ഥകത യുവസമൂഹത്തെ ബോധ്യപ്പെടുത്താന്‍
എല്ലാവരും രംഗത്തുവരണം. മത രംഗത്തുമുണ്ട് യുവാക്കളുടെ ഈ നിസ്സംഗത.
ഗുരുതരമായ ഈ വിഷയത്തില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്.
സംഘടനകള്‍ തമ്മിലെ വിഷയാധിഷ്ഠിത സഹകരണ മേഖലയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്

പ്രശ്നവും. യുവാക്കളുടെ ധാര്‍മിക അധഃപതനം ഇതിന്റെ പരിണതിയാണ്.
മദ്യാസക്തി
വര്‍ധിക്കുന്നു. എസ്.ടി.ഡി ബൂത്തുകള്‍ പോലെയാണ് സര്‍ക്കാര്‍ ബാറുകള്‍
അനുവദിക്കുന്നത്. ഇതിലെന്താണിത്ര കുഴപ്പമെന്ന് ചിന്തിക്കുന്ന
സര്‍ക്കാര്‍
ഭരിക്കുമ്പോള്‍ അത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.
രണ്ടാം തലമുറയില്‍ താങ്കള്‍ക്ക് പ്രതീക്ഷയുണ്ടോ?
യുവജനങ്ങളില്‍ പ്രതീക്ഷയുണ്ട്. റിയാലിറ്റി ഉള്‍ക്കൊള്ളുന്ന സമൂഹം
രൂപംകൊള്ളും. സംഘടിത തൊഴിലാളി വര്‍ഗത്തിലാണ് മാര്‍ക്സിയന്‍ ചിന്താഗതി
സ്വാധീനം ചെലുത്തിയത്. അന്ന് ഇസ്ലാമും കമ്യൂണിസവുമായിരുന്നു ആദര്‍ശ
സംഘട്ടനത്തില്‍ ഏര്‍പ്പെട്ടത്. കമ്യൂണിസ്റ് യുഗം അവസാനിച്ചു. ഇപ്പോള്‍
പാശ്ചാത്യ കടന്നുകയറ്റമാണ് ദൃശ്യമാവുന്നത്. അധികം താമസിയാതെ ഇതും
അവസാനിക്കും. റിയാലിറ്റിയിലേക്ക് കാര്യങ്ങള്‍ തിരിച്ചുവരും.
പ്രകൃതിദത്തമായ വീക്ഷണം മതവിശ്വാസത്തിലൂന്നിയത് തന്നെയാണ്.
കൈക്കടത്തലുകള്‍ മാറ്റിവെച്ചാല്‍ ഏകദൈവത്വവും പ്രവാചക പാതയും തന്നെയാണ്
പ്രൃതിദത്തമായത്. ഇതില്‍ വിശ്വസിക്കാത്ത ന്യൂനപക്ഷമുണ്ടാവും. അതും
പ്രകൃതിദത്തമാണ്. ഈ പോക്ക് സ്ഥായിയായ എന്തിലേക്കോ ആണെന്ന് ഞാന്‍
വിചാരിക്കുന്നു. യൂറോപ്പും അമേരിക്കയും മാറിക്കൊണ്ടിരിക്കുന്നു. എന്നും
അവര്‍ പണക്കാരായിരിക്കണമെന്നില്ല. സമ്പദ്ഘടനയും മാറ്റത്തിന് വിധേയമാണ്.
പ്രകൃതിദത്തമായത് മാത്രം ബാക്കിയാവും. അത് വിജയിക്കുകയും ചെയ്യും.
(15.5.2010-ന് നടത്തിയ അഭിമുഖം)
പ്രബോധനം വാരിക(5.6.2010)
--