Wednesday, August 22, 2012

മാസപ്പിറവി: ഇമാം ശഫിഈയും അലി മണിക്‌ഫാനും



കെ.കെ. ആലിക്കോയ

മാസപ്പിറവി സംബന്ധിച്ച് ഇമാം ശഫിഈയുടെ വീക്ഷണം വളരെ വ്യക്തമാണ്‌.

وقال رسول اللَّهِ صلى اللَّهُ عليه وسلم لَا تَصُومُوا حتى تَرَوْهُ وَلَا تُفْطِرُوا حتى تَرَوْهُ يَعْنِي الْهِلَالَ فَإِنْ غُمَّ عَلَيْكُمْ فَأَكْمِلُوا الْعِدَّةَ ثَلَاثِينَ  ( قال الشَّافِعِيُّ ) وإذا صَامَ الناس شَهْرَ رَمَضَانَ بِرُؤْيَةٍ أو شَاهِدَيْنِ عَدْلَيْنِ على رُؤْيَةٍ ثُمَّ صَامُوا ثَلَاثِينَ يَوْمًا ثُمَّ غُمَّ عليهم الْهِلَالُ أَفْطَرُوا ولم يُرِيدُوا شُهُودًا ( قال  وَإِنْ صَامُوا تِسْعًا وَعِشْرِينَ يَوْمًا ثُمَّ غُمَّ عليهم لم يَكُنْ لهم أَنْ يُفْطِرُوا حتى يُكْمِلُوا ثَلَاثِينَ أو يَشْهَدَ شَاهِدَانِ عَدْلَانِ بِرُؤْيَتِهِ لَيْلَةَ ثَلَاثِينَ
(كتاب الأم 1:263)

''ഹിലാലിനെ ഉദ്ദേശിച്ചുകൊണ്ട് നബി (സ) പറഞ്ഞു: അത് കാണുംവരെ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്; അത് കാണുംവരെ നിങ്ങള്‍ നോമ്പവസാനിപ്പിക്കുകയുമരുത്. നിങ്ങള്‍ക്ക് മേഘം മറയായാല്‍ മുപ്പത് പൂര്‍ത്തിയാക്കണം. (ശഫിഈ പറഞ്ഞു:) ചന്ദ്രക്കല കണ്ടതിന്റെ അടിസ്ഥാനത്തിലോ നീതിമാന്മാരായ രണ്ടു സാക്ഷികളുടെ കാഴ്‌ചയെക്കുറിച്ചുള്ള സാക്‌ഷ്യത്തിന്റെ അടിസ്ഥാനത്തിലോ ജനങ്ങള്‍ നോമ്പനുഷ്‌ഠിക്കുകയും അവര്‍ 30 പൂര്‍ത്തീകരിക്കുകയും അന്ന് ആകാശം മേഘാവൃതമാവുകയും ചെയ്‌താല്‍ ഹിലാല്‍ കാണാതെ തന്നെ അവര്‍ര്‍ക്ക് നോമ്പ് അവസാനിപ്പിക്കാവുന്നതാണ്‌. അദ്ദേഹം തുടരുന്നു: ജനങ്ങള്‍ 29 ദിവസം നോമ്പ് നോല്‍ക്കുകയും എന്നിട്ട് മേഘം മറയാവുകയും ചെയ്‌താല്‍ മുപ്പത് പൂര്‍ത്തിയാക്കുകയോ നീതിമാന്മാരായ രണ്ടു പേര്‍ മുപ്പതാം രാവില്‍ ദര്‍ശനത്തിന്‌ സാക്‌ഷ്യം വഹിക്കുകയോ ചെയ്യുന്നതു വരെ അവര്‍ നോമ്പ് അവസാനിപ്പിക്കാവതല്ല." (കിതാബുല്‍ ഉമ്മ്‌ ​1:263)


ഇതാണ്‌ മാസപ്പിറവി സംബന്ധിച്ചുള്ള ഇമാമിന്റെ വീക്ഷണം. ഈ പ്രസ്താവനയിലെ 'മുപ്പതാം രാത്രി' എന്ന പ്രയോഗം ഊന്നല്‍ കൊടുത്ത് മനസ്സിലാക്കണം. 29 ആം നോമ്പ് തുറന്ന(തിനു ശേഷമുള്ള) രാത്രിയെയാണല്ലോ മുപ്പതാം രാത്രി എന്ന് വിളിച്ചത്. അപ്പോള്‍ ദിവസത്തിന്റെ തുടക്കം സന്ധ്യ മുതലാണെന്നതാണ്‌ ഇസ്‌ലാമിക സങ്കല്‍പ്പമെന്ന് ഇമാം ശാഫിഈയും അംഗീകരിക്കുന്നുണ്ട് എന്നും കാണാവുന്നതാണ്‌.

മാസപ്പിറവി വിഷയത്തിലുള്ള ഇമാമിന്റെ വീക്ഷണം മേല്‍ പറഞ്ഞതാണ്‌. എന്നാല്‍ മറ്റൊരു വിഷയത്തെക്കുറിച്ച് ഇമാം നടത്തിയ ഒരു പ്രസ്താവന വളച്ചൊടിച്ച് തന്റെ വാദത്തിനു തെളിവുണ്ടാക്കാന്‍ മണിക്‌ഫാന്‍ നടത്തുന്ന ഹീനമായ ശ്രമം കാണുക: "കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളിലെ കലണ്ടറുകള്‍ നാം പരിശോധിച്ചു. ഇസ്‌ലാമിക കലണ്ടറുകള്‍ പല സ്ഥലങ്ങളിലും ഉണ്ടാക്കപ്പെടുന്നത് ഖുര്‍ആന്റെയും ഹദീസിന്റെയും തത്വങ്ങള്‍ പ്രകാരമല്ല. അവരവരുടെ രാജ്യത്തുണ്ടാകുന്ന പിറവി ദര്‍ശനമനുസരിച്ച കണക്കാണ്‌ ഇവര്‍ കൂട്ടുന്നത്. പിറവി കാണല്‍ തന്നെയാണ്‌ മാസത്തിന്റെ മാനദണ്ഡം എന്ന തെറ്റിദ്ധാരണയാണ്‌ ഇതിന്നു കാരണം. ശാഫിഈ ഇമാം (റ)യുടെ പ്രഖ്യാപനം ചിന്തിച്ചു മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഈ അബദ്ധം പറ്റുകയില്ലായിരുന്നു. ഫത്‌ഹുല്‍ ബാരിയില്‍ അദ്ദേഹത്തിന്റെ പ്രഖ്യാപനം രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്‌. 'സൂര്യഗ്രഹണവും പെരുന്നാളും ഒരുമിച്ച് വരുന്നത് സഹജമാണ്‌. ' ഇതിന്റെ അര്‍ത്ഥം അമാവാസിദിവസം തന്നെ ചിലപ്പോള്‍ ഒന്നാം തിയ്യതിയാകാം എന്നതാണ്‌. മക്കയും മദീനയും പൂജ്യം ഡിഗ്രിക്ക് മൂന്നു മണിക്കൂര്‍ കിഴക്കാണ്‌ കിടക്കുന്നത്. ചിലപ്പോള്‍ അവിടെയും ഇത് സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ മക്കയില്‍ നിന്ന് വളരെ കിഴക്കുള്ള രാജ്യങ്ങളില്‍ ഇതു മിക്കപ്പോഴും സംഭവിക്കും. (അതായത് വാവിന്റെ ദിവസം തന്നെ അവര്‍ക്ക് ഒന്നാം തിയ്യതിയാകും.) (പേജ് 47 ചന്ദ്രമാസപ്പിറവി)

ശാഫിഈ ഇമാമിന്റെ ഈ അഭിപ്രായം ഫത്‌ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. അഥവാ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കിതാബുല്‍ ഉമ്മില്‍ ഇപ്രകാരം കാണാം:
  قال الشَّافِعِيُّ ) وَإِنْ كَسَفَتْ الشَّمْسُ يوم جُمُعَةٍ وَوَافَقَ ذلك يوم الْفِطْرِ بَدَأَ بِصَلَاةِ الْعِيدِ ثُمَّ صلى الْكُسُوفَ
 إنْ لم تَنْجَلِ الشَّمْسُ قبل أَنْ يَدْخُلَ في الصَّلَاةِ ( قال ) وإذا كَسَفَتْ الشَّمْسُ وَالْإِمَامُ في صَلَاةِ الْعِيدِ أو بَعْدَهُ قبل أَنْ يَخْطُبَ صلى صَلَاةَ الْكُسُوفِ ثُمَّ خَطَبَ لِلْعِيدِ وَالْكُسُوفِ مَعًا خُطْبَتَيْنِ يَجْمَعُ الْكَلَامَ لِلْكُسُوفِ وَلِلْعِيدِ فِيهِمَا
(الأم 1:239)

ശാഫിഈ പറഞ്ഞു: ഈദുല്‍ ഫിത്വ്‌റും വെള്ളിയാഴ്‌ചയും ഒത്തുവന്ന ഒരു ദിവസം സൂര്യഗ്രഹണം സംഭവിച്ചാല്‍ ആദ്യം പെരുന്നാള്‍ നമസ്‌ക്കാരവും, അതിനകം സൂര്യന്‍ വെളിവായില്ലെങ്കില്‍ ശേഷം ഗ്രഹണ നമസ്‌ക്കാരവും നിര്‍വഹിക്കണം. ഇമാം പെരുന്നാള്‍ നമസ്‌ക്കരിച്ചുകൊണ്ടിരിക്കെ അല്ലെങ്കില്‍ നമസ്‌ക്കാരശേഷം ഖുത്‌ബ തുടങ്ങും മുമ്പ് ഗ്രഹണം സംഭവിച്ചാല്‍ ഗ്രഹണനമസ്‌ക്കാരം നിര്‍വഹിച്ച ശേഷം പെരുന്നാളിനും ഗ്രഹണത്തിനുമായി രണ്ടു ഖുതുബകള്‍ ഒരുമിച്ച് നിര്‍വഹിക്കണം. അതില്‍ പെരുന്നാളും ഗ്രഹണവുമായി ബന്ധപ്പെട്ട സംസാരം ഉണ്ടാകണം." ( അല്‍ ഉമ്മ്‌ ​1/239)

വാവ് കഴിയും മുമ്പ് പെരുന്നാളാഘോഷം നടക്കാനിടയുണ്ടെന്നും പെരുന്നാളാഘോഷം നടക്കുന്നതിനിടയില്‍ ഗ്രഹണം സംഭവിക്കാനിടയുണ്ടെന്നും ഉള്ളതിന്റെ തെളിവായാണല്ലോ മണിക്‌ഫാന്‍ ഇതുദ്ധരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തം വാക്കുകള്‍ കാണുക: ''സൂര്യഗ്രഹണത്തിനു ശേഷം പിറവി ജനിക്കും. പിറവി ജനിച്ചതോടെ മാസം മാറുന്നു എന്നാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നതും." (പേജ് 46 ചന്ദ്രമാസപ്പിറവി)

മാസം ആരംഭിക്കണമെങ്കില്‍ ഹിലാല്‍ കാണല്‍ നിര്‍ബന്ധമാണെന്ന വാദക്കാരനാണല്ലോ ഇമാം ശാഫിഈ. അദ്ദേഹത്തിന്റെ വാക്കുകളാണല്ലോ മണിക്‌ഫാന്‍ ഉദ്ധരിച്ചിട്ടുള്ളത്. അമാവാസി കഴിഞ്ഞതിനു ശേഷമേ ഹിലാല്‍ കാണുകയുള്ളു എന്നത് എല്ലാവര്‍ക്കുമറിയാവുന്ന വളരെ ലളിതമായ ഒരു സത്യമാണ്‌; അതുപോലെത്തന്നെയാണ്‌, അമാവാസിയില്‍ മാത്രമേ സൂര്യഗ്രഹണം ഉണ്ടാവുകയുള്ളു എന്നതും. എന്നിരിക്കെ പെരുന്നാള്‍ ദിവസം, അതായത് ഒന്നാം തിയ്യതി, എങ്ങനെയാണ്‌ സൂര്യഗ്രഹണം സംഭവിക്കുക?
അപ്പോള്‍ ഇമാമിന്റെ പ്രസ്‌താവനയോ?
സൂര്യഗ്രഹണം സംഭവിക്കുന്ന കൃത്യസമയത്തെക്കുറിച്ച് ഇമാമിന്‌ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല എന്നേ ഇതില്‍ നിന്ന് അനുമാനിക്കാന്‍ കഴിയുകയുള്ളു. അഥവാ മേല്‍ ഉദ്ധരണി മണിക്‌ഫാന്‍ വാദത്തിന്‌ അനുകൂലമായ തെളിവല്ല; മറിച്ച്, ഇമാം ശാഫിഈക്ക് അല്ലെങ്കില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ രേഖപ്പെടുത്തുയവര്‍ക്ക്  ഒരബദ്ധം സംഭവിച്ചിരിക്കുന്നു എന്നതിന്റെ മാത്രം തെളിവാണ്‌. അതു പോലും തന്റെ വാദത്തിന്നനുകൂലമായ തെളിവാക്കി മാറ്റാനുള്ള വ്യഗ്രത അപാരം തന്നെ.


സന്ദര്‍ശിക്കുക:



Sunday, August 19, 2012

അമ്പത് നമസ്‌ക്കാരം


കെ.കെ. ആലിക്കോയ

മിഅ്‌റാജ് രാവില്‍ 50 നമസ്‌ക്കാരം ഫര്‍ദാക്കിയതും പിന്നെ മൂസാ നബിയുടെ ഇടപെടല്‍ മൂലം ഇളവ് നല്‌കി അഞ്ചാക്കിയതുമായി ബന്ധപ്പെട്ട് വന്ന ഹദീസുകള്‍ രസാവഹമാണ്‌.

ദിവസേന അമ്പത് നമസ്‌ക്കാരമെന്ന ബാദ്ധ്യത അല്ലാഹു നബിയെ ഏല്‍പ്പിക്കുന്നു; നബി ഏല്‍ക്കുന്നു. എന്നിട്ട് മടക്കയാത്രയില്‍ മൂസാനബിയുമായി കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം ഉപദേശിക്കുന്നു: നിന്നേക്കാള്‍ നന്നായി ജനങ്ങളെക്കുറിച്ചറിയുന്നവന്‍ ഞാനാണ്‌. അതുകൊണ്ട് പറയുകയാണ്‌; നിന്റെ സമുദായത്തിനിത് ദുര്‍വഹമാണ്‌; കുറയ്ക്കാന്‍ അല്ലാഹുവിനോട് ആവശ്യപ്പെടണം.

അത് കേട്ട മുഹമ്മദ് നബി ഉടനെ പുറപ്പെട്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ ജിബ്‌രീലിനു നേരെ നോക്കി അദ്ദേഹവും അനുഭാവം പ്രകടിപ്പിച്ചപ്പോള്‍ പുറപ്പെട്ടെന്ന് വേറെ റിപ്പോര്‍ട്ടുകള്‍.

ഒന്നാമത്തെ പോക്കില്‍ 50 ന്റെ ഒരു പങ്ക് കുറച്ചു; രണ്ടാമത്തേതില്‍ ഒരു പങ്കുകൂടി കുറച്ചു; മൂന്നാമത് പോയപ്പോള്‍ അത് അഞ്ചാണുള്ളത് ഇനി കുറക്കാന്‍ കഴിയില്ലെന്ന് അല്ലാഹു പറഞ്ഞെന്ന് ചില റിപ്പോര്‍ട്ടുകള്‍.

വേറെ ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നത് അഞ്ചു തവണ പോയെന്നും ആദ്യത്തെ നാലു തവണ പത്തു വീതവും അഞ്ചാമത് അഞ്ചും കുറച്ചു കൊടുത്തെന്നാണ്‌.

മറ്റു ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നത് കുറച്ചുകൂടി കടപ്പമുള്ള രീതിയാണ്‌. ഓരോ തവണയും അഞ്ച് വീതമാണ്‌ കുറച്ചുകൊടുത്തതത്രെ. അപ്പോള്‍ ഈ ആവശ്യമുന്നയിച്ച് ഒമ്പതു തവണ അദ്ദേഹം മുസാ നബിക്കും അല്ലാഹുവിനുമിടയില്‍ കറങ്ങിയിട്ടുണ്ട്.

ചില റിപ്പോര്‍ട്ടുകളിലുള്ളത് അഞ്ചായി ആല്ലാഹു കുറച്ചതിനു ശേഷം വീണ്ടും കുറയ്ക്കന്‍ ആവശ്യപ്പെടണമെന്ന് മുസാ നബി നിര്‍ദ്ദേശിച്ചെന്നും എന്നാല്‍ വീണ്ടും കുറയ്ക്കാന്‍ ആവശ്യപ്പെടാന്‍ മുഹമ്മദ് നബി ലജ്ജിച്ചെന്നുമാണ്‌. എന്നാല്‍ മറ്റു ചില റിപ്പോര്‍ട്ടുകളിലുള്ളത് അഞ്ചാക്കിയതിനു ശേഷവും കുറയ്ക്കാന്‍ മുഹമ്മദ് നബി ആവശ്യപ്പെട്ടെന്നും അല്ലാഹു നിരസിച്ചെന്നുമാണ്‌. ഈ ഘട്ടത്തില്‍ എന്റെയടുത്ത് വാക്കുകള്‍ മാറ്റപ്പെടുകയില്ലെന്ന് അല്ലാഹു അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചതായും കാണാം.

ഈ ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍, ചോദ്യോത്തരരൂപത്തില്‍, താഴെ ചുരുക്കിപ്പറയാം. ബ്രേക്കറ്റില്‍ നിന്ന് ഏത് ഉത്തരം തെരഞ്ഞെടുത്താലും ഒരേ സമയത്ത് ശരിയും തെറ്റുമായിരിക്കും.


1. മൂസാ നബിയുടെ വാക്ക് കേട്ട ഉടനെ നബി അല്ലാഹുവിലേക്ക് തിരിച്ചോ; അതല്ല ജിബ്‌രീലിന്റെ ഇംഗിതം കൂടി നോക്കിയോ? (അതെ/ ഇല്ല)
2. കുറയ്ക്കാനാവശ്യപ്പെട്ടുകൊണ്ട് നബി എത്രതവണ അല്ലാഹുവിങ്കല്‍ പോയി? (3/ 5/ 9)
3. ഓരോ തവണയും എത്ര വീതം കുറച്ചു? (ആദ്യം ഒരു പങ്ക്, പിന്നെ ഒരു പങ്ക്; അതോടെ അഞ്ചായി/ നാലു തവണ പത്തു വീതവും അഞ്ചാമത് അഞ്ചും/ ഓരോ തവണയും അഞ്ചു വീതം.)
4. അഞ്ചായി നിജപ്പെടുത്തിയ ശേഷം വീണ്ടും കുറയ്ക്കാന്‍ ആവശ്യപ്പെട്ടോ? (ഉണ്ട്/ ഇല്ല)
------------------------------


Visit: ഹദീസ്: നെല്ലും പതിരും

ഖിബ്‌ലമാറ്റരേഖ എന്ന അസംബന്ധം


കെ.കെ. ആലിക്കോയ


ചിത്രം - 1
അന്താരാഷ്ട്ര തിയ്യതിരേഖ മിക്കവാറും രേഖാംശരേഖ 180 ഡിഗ്രിയിലൂടെയാണ്‌ കടന്നു പോകുന്നത്. ഇത് അമേരിക്കക്കും റഷ്യക്കും ഇടയിലുള്ള ബെറിങ് കടലിടുക്കിലൂടെ കടന്നുപോകണമെന്നാണ്‌ തീരുമാനിച്ചിട്ടുള്ളത്. രേഖാംശരേഖ 180 ഡീഗ്രിയിലൂടെയാണ്‌ കടന്നു പോകുന്നതെങ്കില്‍ റഷ്യയുടെ കരയിലൂടെ കടന്നു പോകേണ്ടിവരും. അതൊഴിവാക്കാന്‍ വേണ്ടി പലേടത്തും ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ചാണ്‌ ഈ രേഖ സങ്കല്‌പ്പിച്ചിട്ടുള്ളത്. കരയിലൂടെ ആവാതിരിക്കാനാണ്‌ അങ്ങനെ ചെയ്തത്. ഈ രേഖയ്ക്കടുത്തുള്ള ദ്വീപുകള്‍ക്കു മേലുള്ള അവകാശം മാറുന്നതിന്നനുസരിച്ച് രേഖ മാറ്റി വരയ്ക്കപ്പെട്ടിട്ടുണ്ട്; ഇനിയും അങ്ങനെ സംഭവിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനുമാവില്ല.

ഈ രേഖയുടെ  പടിഞ്ഞാറു ഭാഗത്ത്  ഞായറാഴ്‌ചയാണെങ്കില്‍കിഴക്കുവശത്ത്  ശനിയാഴ്‌ചയായിരിക്കും.  കിഴക്ക്  ഒന്നാം തിയ്യതിയാണെങ്കില്‍ പടിഞ്ഞാറ്‌  രണ്ടാം തിയ്യതിയായിരിക്കും.  തിയ്യതിമാറ്റരേഖയും ദിവസമാറ്റരേഖയുമായ ഇത് ഖിബ്‌ലമാറ്റരേഖയായിക്കൂടി അവതരിപ്പിക്കുന്നുണ്ട് അലി മണിക്‌ഫാന്‍. അദ്ദേഹം എഴുതുന്നു: ''ലോകത്തുള്ള എല്ലാവരും വെള്ളിയാഴ്‌ച തന്നെ ജുമുഅ നമസ്‌ക്കരിക്കണം. ഇത് സാദ്ധ്യമാണല്ലോ. ലോകത്ത് ഒരു സ്ഥലത്തല്ലാതെ വേറെ എവിടെയും ഈ ദിവസത്തിന്‌ വ്യത്യാസം പാടില്ല. ദിവസമാറ്റരേഖ (Internatioal Date line) യില്‍ മാത്രം ഒരു ഭാഗത്ത് വെള്ളിയും മറുഭാഗത്ത് വ്യാഴവുമാണ്‌. ഈ രേഖ അമേരിക്കക്കും റഷ്യക്കും ഇടയിലുള്ള ബെറിന്‍ കടലിടുക്കിലൂടെയാണ്‌ പോകുന്നത്.   ഇത് ദീനുല്‍ ഇസ്‌ലാമില്‍ വളരെ ആവശ്യമുള്ള ഒരു രേഖയാണ്‌. ലോകത്ത് ഒരു ഖിബ്‌ലമാറ്റ രേഖ വേണം. അതും ഈ രേഖ തന്നെയാണ്‌. വേറെ എവിടെയും  ഈ രേഖയിടുക സാദ്ധ്യമല്ല. മക്കയിലുള്ള കഅ്‌ബയെയാണല്ലോ നമസ്‌ക്കാരത്തില്‍ അഭിമുഖീകരിക്കേണ്ടത്. മക്കയ്ക്ക് പടിഞ്ഞാറുള്ളവര്‍ കിഴക്കൊട്ടും കിഴക്കുള്ളവര്‍ പടിഞ്ഞാറോട്ടും മുഖം തിരിക്കുന്നു. 'കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖം ഇടുന്നതിലല്ല പുണ്യം. പുണ്യവാന്മാര്‍ സൂക്‌ഷ്‌മത പാലിക്കുന്നവരാണ്‌ (2:177) എന്ന ഖുര്‍ആന്‍ വാക്യം ഇത് വിശദീകരിക്കുകയാണ്‌. ഖിബ്‌ലക്ക് ഇരു ഭാഗത്തുള്ളവര്‍ പിന്നോട്ടു നീങ്ങി വട്ടം വലുതാക്കിക്കൊണ്ട് പോകുമ്പോള്‍ രണ്ടു പേരുടെയും പിന്‍ഭാഗം മുട്ടുന്ന ഒരു സ്ഥലം ഭൂഗോളത്തില്‍ വരണമല്ലോ. ഈ സ്ഥലത്തുള്ള പള്ളികളുടെ ഖിബ്‌ല എതിരവശങ്ങളിലേക്കാകണം. ഇത് ജനങ്ങള്‍ താമസിക്കുന്ന ഒരു രാജ്യത്തായാല്‍ കുഴപ്പത്തിനും ഭിന്നിപ്പിനും ഇടയാകുമല്ലോ. ഇത് തഖ്‌വയാവുകയില്ല. അപ്പോള്‍ ഖിബ്‌ല മാറുന്ന രേഖയും ഈ ദിവസമാറ്റ രേഖയാണ്‌.
"ഇവിടെ ദിവസേന നടന്നുകൊണ്ടിരിക്കുന്നത് എന്താണെന്ന് നമ്മില്‍ അധികപേരും ചിന്തിച്ചു കാണുകയില്ല. റഷ്യയുടെ കിഴക്കേ തീരത്ത് ഒരു പള്ളിയും അമേരിക്കയുടെ പടിഞ്ഞാറേ തീരത്ത് ഒരു പള്ളിയും ഉണ്ടെന്ന് സങ്കല്‍പ്പിക്കുക. ഈ രണ്ട് പള്ളികളിലെയും ഖിബ്‌ലകള്‍ എതിര്‍വശങ്ങളിലേക്കാണ്‌.'' (പേജ് 43, 44 ചന്ദ്രമാസപ്പിറവി)

അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തുള്ളവരുടെയും റഷ്യയുടെ കിഴക്കേ അറ്റത്തുള്ളവരുടെയും ഖിബ്‌ലകള്‍ നേരെ എതിര്‍ദിശയിലാണെന്ന വാദം ശരിയല്ല. മറിച്ച്, ഏതാണ്ട് സമാനദിശയിലേക്കാണ്‌. രണ്ടിടത്ത് നിന്ന് നമസ്‌ക്കരിക്കുമ്പോഴും നേരെ വടക്കു നിന്ന് അല്‍പ്പം ഇടത്തോട്ട് തിരിഞ്ഞാണ്‌ നില്‍ക്കേണ്ടത്. അല്ലാതെ അമേരിക്കയില്‍ നിന്ന് കിഴക്കോട്ടും റഷ്യയില്‍ നിന്ന് പടിഞ്ഞാറോട്ടുമല്ല. പരന്ന ഒരു മാപ്പില്‍ ലോകത്തിന്റെ കിടപ്പ് നിരീക്ഷിച്ചാല്‍ തോന്നാനിടയുള്ളതെന്തോ അതാണ്‌ അലി മണിക്‌ഫാന്‍ തന്റെ മാസപ്പിറവിസിദ്ധാന്തത്തിന്റെ അടിത്തറകളിലൊന്നായി അവതരിപ്പിച്ചിരിക്കുന്നത്. ഭൂമി ഗോളാകൃതിയിലാണെന്ന കാര്യം ഇത് പറയുമ്പോള്‍ അദ്ദേഹം മറന്നുപോയിരിക്കാം.

ചിത്രം - 2
ഖിബ്‌ലമാറ്റരേഖ എന്ന ഒന്നില്ല. ഉണ്ടാവുക സാദ്ധ്യവുമല്ല. മസ്‌ജിദുല്‍ ഹറാമില്‍ നമസ്‌ക്കരിക്കാന്‍ നില്‍ക്കുന്നത് കഅ്‌ബയുടെ ചുറ്റുമായി വൃത്താകൃതിയിലാണല്ലോ. മറ്റു പള്ളികള്‍ ഒരോന്നെടുത്ത് നോക്കിയാല്‍ അവയില്‍ ഓരോന്നിലും  അണി  നില്‌ക്കുന്നത് നേരെയാണെങ്കിലും ലോകത്തുള്ള സകല നമസ്‌ക്കാരക്കാരെയും ഒരുമിച്ച് വീക്ഷിച്ചാല്‍ അവര്‍ നില്‍ക്കുന്നത് വൃത്താകൃതിയിലാണെന്ന് കാണാം. കഅ്‌ബയെ ഒരു ധ്രുവമായി സങ്കല്‍പ്പിക്കുക. എന്നാല്‍ മസ്‌ജിദുല്‍ ഹറാമില്‍ തുടങ്ങുന്ന ഈ വൃത്തം ക്രമേണ വലുതായി വരുന്നത് കാണാം. (ഉത്തരധ്രുവത്തില്‍ നിന്നകലുമ്പോള്‍ അക്ഷാംശരേഖ വലുതാകുന്നതു പോലെ.) കഅ്‌ബ ഉള്‍ക്കൊള്ളുന്ന അര്‍ദ്ധഗോളം പൂര്‍ണ്ണമാകുവോളമാണ്‌ ഈ വൃത്തം വലുതാവുക. (ഏറ്റവും വലിയ ഈ വൃത്തത്തെ ഭൂമദ്ധ്യരേഖയ്ക്ക് സമാനമായി കണാക്കാക്കാം.) കഅ്‌ബയുടെ എതിര്‍വശത്തുള്ള അര്‍ദ്ധഗോളത്തിലേക്ക് പ്രവേശിക്കുന്നതോടെ വൃത്തം ചെറുതാവാന്‍ തുടങ്ങുന്നു. (ധക്ഷിണധ്രുവത്തോടടുക്കുമ്പോള്‍ അക്ഷാംശരേഖ ചെറുതാവുന്നതു പോലെ.) അങ്ങനെയത് കഅ്‌ബയുടെ എതിര്‍വശത്തുള്ള ഒരു പോയന്റില്‍ എത്തുമ്പോള്‍, മസ്‌ജിദുല്‍ ഹറാമിലേതിനു വിരുദ്ധമായി ആളുകള്‍ പുറം തിരിഞ്ഞ് അണിനില്‍ക്കേണ്ടി വരും. (ധക്ഷിണധ്രുവത്തിലുള്ള ആളുകള്‍ വൃത്താകൃതിയില്‍ വടക്കോട്ടു തിരിഞ്ഞ് നില്‌ക്കുന്നതുപോലെ.) അങ്ങനെയുള്ള ഒരു പോയന്റില്‍ മാത്രമേ ഖിബ്‌ലമാറ്റം സംഭവിക്കുകയുള്ളു. ഈ പോയന്റ് സ്ഥിതി ചെയ്യുന്നത് പസഫിക് മഹാസമുദ്രത്തിലാണ്‌. അതായത് കഅ്‌ബ നില്‍ക്കുന്നിടം ഒരു ധ്രുവമായി സങ്കല്‍പ്പിച്ചാല്‍ എതിര്‍ധ്രുവമായി സങ്കല്‍പ്പിക്കാവുന്ന പോയന്റാണത്. അവിടെ മാത്രമേ ഖിബ്‌ല മാറുവാന്‍ സാധിക്കുകയുള്ളു. അല്ലാതെ ഡെയ്‌റ്റ്‌ ലൈനും ഖിബ്‌ലയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഖിബ്‌ലമാറ്റരേഖ അസംബന്ധമാണ്‌; മറിച്ച്, ഖിബ്‌ലമാറ്റ പോയന്റ് മാത്രമേ സങ്കല്‍പ്പിക്കാന്‍ കഴിയുകയുള്ളു. അലി മണിക്‌ഫാന്റെ മാസപ്പിറവിസിദ്ധാന്തത്തിന്റെ ഏറ്റവും വലിയ അടിത്തറകളിലൊന്നാണ്‌ ഇവിടെ തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്.

ചിത്രം -1 നോക്കുക. അതില്‍ അന്താരാഷ്ട്ര തിയ്യതിരേഖ കാണാം; ചിത്രത്തിന്റെ വലത്തെ അറ്റത്ത് കാണുന്ന സിഗ്‌സാഗ് ലൈന്‍ അതാണ്‌. അതിന്റെ ഇരു വശത്തുമായി അമേരിക്കയും റഷ്യയും സ്ഥിതിചെയ്യുന്നു. അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തിന്റെയും റഷ്യയുടെ കിഴക്കെ അറ്റത്തിന്റെയും ഖിബ്‌ലയാണ്‌ ചുവന്ന രേഖകള്‍ സൂചിപ്പിക്കുന്നത്. ഒന്ന് കിഴക്കോട്ടും മറ്റേത് പടഞ്ഞാറോട്ടുമല്ല; രണ്ടും ഏകദേശം സമാനമാണ്‌. ഭുമി ഗോളാകൃതിയിലാണെന്ന കാര്യം ഖിബ്‌ല നിശ്ചയിക്കുമ്പോഴും ഓര്‍ക്കണം.  ഈ വെബ്‌സൈറ്റിന്റെ സഹായത്താല്‍ ഏത് പ്രദേശത്തിന്റെയും ഖിബ്‌ല മനസ്സിലാക്കാന്‍ കഴിയും. ഏത് പ്രദേശത്തിന്റെ ഖിബ്‌ലയാണോ അറിയേണ്ടത്, അവിടെ ക്ലിക്ക് ചെയ്യുക.

ചിത്രം-2 നോക്കുക. പസിഫിക് സമുദ്രത്തിലെ ഖിബ്‌ല നാനാഭാഗത്തേക്കാണെന്ന് കാണിക്കുന്നു ഈ ചുവപ്പു രേഖകള്‍.

സന്ദര്‍ശിക്കുക:
ചന്ദ്രന്റെ അഹില്ലയും തിയ്യതികളും
ദിവസത്തിന്റെ തുടക്കം
അമാവാസി ഒരു സെക്കന്റ് നേരമോ?
ഇമാം ശഫിഈയും അലി മണിക്‌ഫാനും

Saturday, August 18, 2012

സൂര്യനും ചന്ദ്രനും രണ്ട് ന്യായമോ?

കെ.കെ. ആലിക്കോയ


പാകിസ്‌താന്റെ വടക്കുപടിഞ്ഞാര്‍ ഭാഗത്തുള്ള നോര്‍ത്ത് വസീരിസ്താനിലെ മീര്‍ അലി ജില്ലയില്‍ ആഗസ്‌ത് 17 വെള്ളിയാഴ്‌ച ഹിലാല്‍ കണ്ടതായി ആറു പേര്‍ അവകാശപ്പെടുകയും അത് പ്രാദേശിക ഉലമാ സമിതി അംഗീകരിക്കുകയും ശനിയാഴ്‌ച ഈദുല്‍ ഫിത്വ്‌റ്‌ ആഘോഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തതായി ഒരു വാര്‍ത്തയുണ്ട്. സാധാരണ ജനം പലതും പറയും; നമ്മുടെ ഉലമാ സംഘങ്ങള്‍ പലതും അംഗീകരിക്കുകയും ചെയ്യും. അതിന്റെ വ്യവസ്ഥയോ ന്യായമോ ശാസ്ത്രീയതയോ ഒന്നും ആരും ആരോടും ചോദിക്കാറില്ല; ചോദിച്ചിട്ട് ഫലവുമില്ല. ഇനി അവരോടാരെങ്കിലും ചോദിച്ചാലോ? നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതപ്പെട്ട ചില കൃതികളില്‍ അങ്ങനെ കാണുന്നു; ഇങ്ങനെ കാണുന്നു; ഇത്യാദി മനംപിരട്ടലുണ്ടാക്കുന്ന മറുപടി മാത്രമേ അവരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതുള്ളു.

പാകിസ്താനിലെ പ്രധാനപ്പെട്ട 18 കേന്ദ്രങ്ങളിലെ ഇന്നലത്തെ (17/08/12) അസ്‌തമയ സമയം ഞാന്‍ പരിശോധിച്ചുനോക്കി. ഇസ്‌ലാമാബാദ്, പെഷവാര്‍, അബട്ടാബാദ്, ബഹവല്‍പൂര്‍, ചെനാബ് നഗര്‍, ഫൈസലാബാദ്, ഹൈദറാബാദ്, ഝലം, കറാച്ചി, ഖുഷാബ്, ലാഹോര്‍, മുള്‍ട്ടാന്‍, മുറീ, ക്വെറ്റ, റാവല്‍പിണ്ഡി, സഹിവാല്‍, സര്‍ഗോദ, സിയാല്‍കോട്ട് എന്നിവിടങ്ങളിലെല്ലാം സൂര്യന്‍ അസ്‌തമിക്കുന്നതിന്റെ 23 മുതല്‍ 29 വരെ മിനിറ്റ് മുമ്പ് ചന്ദ്രന്‍ അസ്‌തമിക്കുന്നുണ്ട്. എന്നിരിക്കെ ഈ ആറു മഹാന്‍മാര്‍ എന്താണ്‌ കണ്ടതെന്ന് ആര്‍ക്കറിയാം! ഇവരുടെ വാക്ക് വിശ്വസിച്ച മതനേതാക്കന്മാര്‍ എന്ത് വിധിയാണ്‌ പുറപ്പെടുവിച്ചതെന്ന് ആര്‌ കണ്ടു? ഇതൊക്കെയാണ്‌ പാകിസ്‌താനിലെ നമ്മുടെ സമുദായത്തിന്റെ കോലമെന്ന് നാമറിയണം. നമ്മുടെ നാട്ടിലുള്ളവരും ഏറെ മെച്ചപ്പെട്ടവരൊന്നുമല്ലെന്ന തിരിച്ചറിവും കൂട്ടത്തില്‍ ഉണ്ടാകണം.

ഇന്ന്, ആഗസ്‌ത് 18 ശനിയാഴ്‌ച സന്ധ്യക്ക് സൂര്യന്‍ അസ്‌തമിച്ച് 25 മിനിറ്റ് കഴിഞ്ഞിട്ടാണ്‌ ചന്ദ്രന്‍ അസ്‌തമിക്കുക. അത് കണക്കുകൂട്ടി മനസ്സിലാക്കുന്നതാണ്‌. സൂര്യനും ചന്ദ്രനും കണക്കനുസരിച്ചാണെന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ ചിലര്‍ പറയുന്നതോ? അതൊന്നും ഞങ്ങള്‍ക്ക് സമ്മതമല്ല; ചന്ദ്രന്‍ ചക്രവാളത്തിലുണ്ടെന്ന് ഞങ്ങള്‍ സമ്മതിക്കണമെങ്കില്‍ അത് ഞങ്ങളുടെ കണ്ണുകൊണ്ട് കാണണം. ഇല്ലെങ്കില്‍ അംഗീകരിക്കുകയില്ല. ഇവരെക്കുറിച്ച് നിങ്ങള്‍ എന്ത് പറയുന്നു?

ഇന്നു കാലത്ത് 6.17 ന്‌ സൂര്യന്‍ ഉദിക്കുമെന്ന് കലണ്ടറില്‍ കാണുന്നു. എന്നാല്‍ അന്തരീക്ഷം മേഘാവൃതമായതിനാല്‍ ആ സമയത്തോ പീന്നീട് മണിക്കൂറുകള്‍ക്ക് ശേഷമോ എനിക്ക് സൂര്യനെ കാണാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇന്ന് സൂര്യന്‍ ഉദിച്ചിട്ടില്ലെന്നാണോ ഞാന്‍ പറായേണ്ടത്? അങ്ങനെ ആരെങ്കിലും പറയുമോ? വല്ല പൊട്ടന്മാരും പറഞ്ഞാല്‍ തന്നെ ആരെങ്കിലും അത് വകവെച്ച് കൊടുക്കുമോ?
സൂര്യനും ചന്ദ്രനും രണ്ട് ന്യായമോ?

സി.എന്‍. അഹ്‌മദ് മൗലവി

കെ.കെ. ആലിക്കോയ


മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ (ആദ്യ കാലത്തെ മധ്യ ഏറനാട്) വേങ്ങര പഞ്ചായത്തിലെ ചേറൂരിലാണ്‌ സി.എന്‍. അഹ്‌മദ് മൗലവിയുടെ ജനനം, 1905 ല്‍. പിതാവ്: നത്താന്‍കോടന്‍ ഹസ്സന്‍കുട്ടി. മാതാവ്: അഴുവത്ത് ഖദീജ (കൊളപ്പുറം/ അബ്‌ദുറഹിമാന്‍ നഗര്‍ പഞ്ചായത്ത്). ഏഴാം വയസ്സിലാണ്‌ സ്കൂളില്‍ ചേര്‍ത്തത്. അന്ന് പിതാവ് രോഗിയായിരുന്നു. അധികം താമസിച്ചില്ല, പിതാവ് മരണപ്പെട്ടു. സി.എന്‍. മൂന്നാം ക്ലാസ് വരെ പഠിച്ചു; അപ്പോഴേക്ക് ആ സ്കൂള്‍, അതിന്റെ ഭാരവാഹികള്‍ തന്നെ സ്തംഭിപ്പിച്ചു. പുനഃസ്ഥാപിക്കാന്‍ പല തവണ പലരും ശ്രമിച്ചെങ്കിലും നടന്നില്ല.

പിന്നീട് അദ്ദേഹം പഠിച്ചത് പാരമ്പര്യ രീതിയില്‍ മതപഠനം നടത്തുന്ന, കരുവാരക്കുണ്ടിലെ വലിയ ദര്‍സിലാണ്‌. ജ്യേഷ്ഠന്‍ കുഞ്ഞാലന്‍ മുസ്‌ലിയാരായിരുന്നു അദ്ധ്യാപകന്‍ (മുദര്‍രിസ്). നാലു വര്‍ഷം (1916-1620) അവിടെ തുടര്‍ന്നു. ഇക്കാലത്ത് അറബി വ്യാകരണം നന്നായി പഠിച്ചു. വിപുലമായ തോതില്‍ ആടു വളര്‍ത്തി കുടുംബം പുലര്‍ത്തുന്നവനായി 16 ആം വയസ്സില്‍. എന്നാല്‍ 1921 ലെ മലബാര്‍ കലാപം ഇതിനന്ത്യം കുറിച്ചു. അന്ന് ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്കിടയില്‍ സ്വന്തം ജീവന്‍ നിലനിറുത്തുന്നതുപോലും ഏറെ ദുഷ്‌ക്കരമായിരുന്നു. അതോടെ വീടു വിട്ട് മലമ്പ്രദേശങ്ങളില്‍ താമസമാക്കേണ്ടിവന്നു. കലാപമൊടുങ്ങി വീട്ടില്‍ തിരിച്ചെത്തിയശേഷം അല്‍പ്പകാലം കൃഷിപ്പണി ചെയ്‌തു ഉപജീവനമാര്‍ഗ്ഗം കണ്ടെത്തി. ശേഷം കരുവാരക്കുണ്ട് വലിയ ദര്‍സില്‍ വീണ്ടും ചേര്‍ന്നു. അന്നവിടെ കാട്ടുകണ്ടന്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാരായിരുന്നു മുദര്‍രിസ്.

പിന്നീട് മദ്രാസ് ജമാലിയ കോളേജില്‍ പഠിച്ചു. അക്കാലത്ത് മൌലാനാ അബുല്‍കലാം ആസാദ്, ഡോ. ഇഖ്‌ബാല്‍, സയ്യിദ് സുലൈമാന്‍ നദ്‌വി, മര്‍മഡ്യൂക് പിക്‌ത്താള്‍ തുടങ്ങി പല പണ്ഡിതന്മാരെയും കാണാനും അവരുടെ പ്രഭാഷണങ്ങള്‍ ശ്രവിക്കാനും അവസരം ലഭിച്ചു. ഇത് മൌലവിയെ പില്‌ക്കാലത്ത് ഒരു പുരോഗമനവാദിയാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അക്കാലത്ത് അവിടെ വെച്ച് മുഹമ്മദ് അബ്‌ദുറഹിമാന്‍ സാഹിബിനെ കണ്ടതും അതുമൂലം കോണ്‍ഗ്രസിനോട് അനുഭാവം തോന്നിയതും അദ്ദേഹം വലിയ പ്രധാന്യത്തോടെ തന്റെ ആത്‌മകഥയില്‍ കുറിച്ചിട്ടുണ്ട്.

ഇതിനിടയില്‍ രസകരമായ ഒരു സംഭവമുണ്ടായി. ജമാലിയ്യ കോളേജിന്റെ മാനേജിങ് ട്രസ്റ്റി ഒരു പുരോഗമനവാദിയായിരുന്നു. അതോടൊപ്പം കോളേജിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അങ്ങനെയാകണമെന്ന നിര്‍ബന്ധവും അദ്ദേഹത്തിനുണ്ടയിരുന്നു. അദ്ധ്യാപകരിലെയും വിദ്യാര്‍ത്ഥികളിലെയും പുരോഗമനവാദികളെ കണ്ടെത്തുന്നതിന്നായി അവിടെ ഒരു പരീക്ഷ നടത്തി. 25 ചോദ്യങ്ങളാണ്‌ ഉണ്ടായിരുന്നത്‍. അന്ന് തന്റെ മനസ്സില്‍ നിന്ന് പഴഞ്ചനാശയങ്ങള്‍ പുറത്ത് പോയിട്ടില്ലാത്തതിനാല്‍ തല കുത്തനെയുള്ള ഉത്തരങ്ങളാണ്‌ എല്ലാ ചോദ്യത്തിനും എഴുതിയതെന്ന് മൌലവി ആത്മകഥയില്‍ കുറിച്ചിരിക്കുന്നു; അതോടെ അവിടെ നിന്ന് പുറത്തായി(1926).

നേരെ പൂനയിലേക്ക് പോയി. അവിടെ പരിഷ്‌കൃത സ്വഭാവത്തിലുള്ള ഒരു കോളേജുണ്ടെന്ന് കേട്ടിട്ടാണ്‌ അങ്ങോട്ട് പോയിരുന്നത്; പക്ഷേ, അതൊരു മദ്‌റസയായിരുന്നു, അതിനാല്‍ അവിടെ ചേരാന്‍ സാധിച്ചില്ല. പിന്നെ പോയത് ബോംബെയിലേക്കാണ്‌. അവിടെ കല്യാണ്‍ വലിയ ജുമാ മസ്‌ജിദില്‍ ഇമാമായി ജോലി ചെയ്യുന്ന കെ.ടി ഇബ്‌റാഹീം മൌലവിയുമായി കണ്ടുമുട്ടി. ഒരു വര്‍ഷം അദ്ദേഹത്തിന്റെ കൂടെ താമസിച്ച് പഠിച്ചു. ജീവിക്കാനുള്ള വരുമാനം ജോലി ചെയ്‌തു കണ്ടെത്തുകയായിരുന്നു. 1928 ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്തില്‍ ചേര്‍ന്നു. 1930 ല്‍ മൌലവി ഫാദില്‍ ബാഖവി (MFB) ബിരുദം കരസ്‌തമാക്കി. ബാഖിയാത്തിലെ പഠനത്തിനിടെ തന്നെ അഫ്‌ദലുല്‍ ഉലമയുടെ പരീക്ഷക്കാവശ്യമായ ഗ്രന്‍ഥങ്ങള്‍ സ്വയം പഠിക്കുന്നുണ്ടായിരുന്നു. അങ്ങനെ 1931 ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ അഫ്‌ദലുല്‍ ഉലമാ പരിക്ഷയും പാസായി.

മാസങ്ങള്‍ക്കകം മലപ്പുറം ട്രെയ്നിങ്ങ് സ്കൂളില്‍ റിലീജ്യസ് ഇന്‍സ്ട്രക്‌ടറായി ജോലി കിട്ടി. 1936 ല്‍ മലപ്പുറം മുസ്‌ലിം ഹൈസ്‌ക്കൂള്‍ തുറന്നു. പിന്നെ അവിടെയാണ്‌ ജോലി ചെയ്‌തിരുന്നത്. 1944-ല്‍ ഈ ജോലി വിടാന്‍ തീരുമാനിച്ചു. പ്രധാനാധ്യാപകന്‍ സി.ഒ.ടി കുഞ്ഞിപ്പക്കി സാഹിബിന്റെ നിര്‍ദ്ദേശമനുസരിച്ച് രാജിക്ക് പകരം അഞ്ചു വര്‍ഷത്തേക്കൂള്ള ലീവിനാണ്‌ അപേക്ഷിച്ചത്. എന്നാല്‍ പിന്നീട് ആ ജോലിയില്‍ തിരിച്ചു പ്രവേശിച്ചിട്ടില്ല.

ജോലി വിട്ടതിന്നു ശേഷം ഊട്ടിയിലും വെല്ലൂരിലും കച്ചവടം ചെയ്‌തു. ഒന്നും വിജയിച്ചില്ല. പിന്നീട് കരുവാരക്കുണ്ടില്‍ തുണിക്കച്ചവടം നടത്തി; അതും പരാജയപ്പെട്ടു. ശേഷം കൃഷിയിലേക്ക് തിരിഞ്ഞു; മഹാഭാഗ്യമെന്നേ പറയേണ്ടൂ, അതും തകര്‍ന്നു. ആ ഘട്ടത്തിലാണ്‌ കരുവാരക്കുണ്ടില്‍ നിന്ന് 'അന്‍സാരി; മാസിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. ഇതോടു കൂടിയാണ്‌  പരിഷ്‌ക്കര്‍ത്താവായ സി.എന്‍ ജനിക്കുന്നത്. 1949 ഡിസംബറില്‍ മാസികയുടെ ആദ്യലക്കം പുറത്തിറങ്ങി. 14 ലക്കം ഇറങ്ങിയ ശേഷം അതും നിന്നുപോയി.

അന്‍സാരിയിലെ ഖുര്‍ആന്‍ പംക്തി വലിയ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പെരുമ്പാവൂരിലെ മജീദ് മരൈക്കാര്‍ സാഹിബ് മൌലവിയെ കാണുകയും മലയാളത്തില്‍ ഒരു ഖുര്‍ആന്‍ പരിഭാഷ തയ്യാറാക്കാന്‍ ആവശ്യപ്പെടുകയും സാമ്പത്തിക സഹായം വാഗ്ദാനം നല്‌കുകയും  ചെയ്‌തു. 1951 ല്‍ അതിന്‌ തുടക്കം കുറിച്ചു. വലിയ ഒരു ഗ്രന്‍ഥശേഖരം ഒരുക്കുകയാണ്‌ ആദ്യം ചെയ്‌തത്. അറബി, ഉര്‍ദു, ഇങ്‌ഗ്ലീഷ്, പാര്‍സി, തമിഴ് ഭാഷകളിലുള്ള 22 തഫ്‌സീറുകള്‍ ആ ശേഖരത്തിലുണ്ടായിരുന്നുവെന്നും അവ പരിശോധിച്ച ശേഷമാണ്‌ പരിഭാഷയ്ക്കും വ്യാഖ്യാനത്തിനും അന്തിമരൂപം നല്‌കിയിരുന്നതെന്നും മൌലവി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനകം ഈ ഭാഷകള്‍ അദ്ദേഹം വശമാക്കിയിരുന്നു. 1953 ല്‍  ഖുര്‍ആനിന്റെ നാലിലൊരു ഭാഗത്തിന്റെ പരിഭാഷയും വ്യാഖ്യാനവും പുറത്തിറങ്ങി. 1961 ല്‍ ആ ദൌത്യം പൂര്‍ത്തീകരിച്ചു. ഈ കൃതി 1964 മുതല്‍, രണ്ടു വാല്യങ്ങളിലായി എന്‍.ബി.എസ് (കോട്ടയം) പ്രസിദ്ധിക്കരിച്ചു വരുന്നുണ്ട്.

ഖുര്‍ആന്‍ പരിഭാഷായജ്ഞം പൂര്‍ത്തിയായതോടെ മൌലവി രോഗബാധിതനായി; ഒരു വര്‍ഷത്തിലേറെ നീണ്ട ചികില്‍സ; ആദ്യം തൃശൂരിലും പിന്നെ വെല്ലൂരിലും. മരണത്തിന്റെ വക്കില്‍ നിന്ന് വീണ്ടും ജീവിതത്തിലേക്ക്. 1963 ല്‍ രോഗം ഭേദമായി നാട്ടില്‍  തിരിച്ചെത്തിയശേഷം കിഴക്കന്‍ ഏറനാട്ടില്‍ ഒരു കലാലയം ​സ്ഥാപിക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടു. മമ്പാട് അധികാരി അത്തന്‍ മോയിന്‍ സാഹിബ് നല്‍കിയ 30 ഏക്കര്‍ സ്ഥലത്താണത് സ്ഥാപിച്ചത്. 1965 മുതല്‍ 69 വരെ നടത്തിയ ശേഷം, സ്ഥാപനം എം.ഇ.എസിനെ ഏല്‍പ്പിച്ചു. അതാണ്‌ മമ്പാട് എം.ഇ.എസ് കോളേജ് എന്ന പേരില്‍ ഇന്നറിയപ്പെടുന്നത്.

ചിന്തയും പഠനവും എന്നും അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. തനി യാഥാസ്ഥികനായിരുന്ന മൌലവിയില്‍ പുരോഗമനാശയത്തിന്റെ വിത്ത് പാകപ്പെട്ടത് മദ്രാസിലെ ജമാലിയ കോളേജില്‍ വെച്ചാണെങ്കിലും ആ മനസ്സില്‍ അന്നത് മുളച്ചിരുന്നില്ല. കടുത്ത യാഥാസ്ഥികത്വത്തിന്റെ കൂരിരുളില്‍ അത് സുപ്താവസ്ഥയില്‍ തന്നെ കഴിയുകയായിരുന്നു. വെല്ലൂരിലെ ബാഖിയാത്തുസ്സാലിഹാത്തില്‍ പഠിക്കുന്ന കലത്താണ്‌ ഇത് മുളയ്ക്കാനാവശ്യയ വെളിച്ചം ലഭിക്കുന്നത്. അത് നല്‍കിയത് കോളേജ് പ്രിന്‍സിപ്പാള്‍ ഹസ്രത്ത് അബ്ദുല്‍ ജബ്ബാറായിരുന്നു. അങ്ങനെ മദ്‌ഹബ് പക്ഷപാതിത്തം ഉള്‍പ്പെടെയുള്ള ബന്ധനങ്ങളില്‍ നിന്ന് മോചിതനായതോടെ  ഖുര്‍ആനും സുന്നത്തും അവലംബിച്ചുള്ളതും പക്ഷപാതമുക്തവുമായ പഠനവും ചിന്തയും ആരംഭിച്ചു. സ്വതന്ത്രമായി അഭിപ്രായം പറയാനുമുള്ള ധൈര്യം ലഭിച്ചതും ഇതു മൂലമായിരുന്നു.

ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഗ്രന്‍ഥങ്ങള്‍ ശേഖരിക്കാന്‍ ഹൈദറാബാദില്‍ പോയിരുന്നു. വിലപ്പെട്ട പല കൃതികളും അവിടെ നിന്നാണ്‌ ശേഖരിച്ചത്. ആ യാത്രക്കിടെ മദ്രാസിലെ തന്റെ പഴയ കലാലയം അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗുരുവര്യന്‍ അല്ലാമാ അബ്‌ദുല്‍ ജലാല്‍ നദ്‌വി ഒരിടവേളയ്ക്കു ശേഷം വീണ്ടും അവിടെ പ്രിന്‍സിപ്പാളായി ചുമതല ഏറ്റതിന്നു ശേഷമായിരുന്നു അത്. നദ്‌വി മഹാ പണ്ഡിതനും ഗവേഷകനുമായിരുന്നു. താന്‍ ഖുര്‍ആന്‍ വിവര്‍ത്തനം തയ്യാറാക്കാന്‍ പോകുന്ന കാര്യം നദ്‌വിയെ അറിയിക്കുകയും ഉപദേശം തേടുകയും ചെയ്‌തു. അദ്ദേഹം നല്‌കിയ ശക്തമായ മുന്നറിയിപ്പുകളില്‍ ഒന്ന് സി.എന്‍ അനുസ്‌മരിക്കുന്നുണ്ട്. 'പരിശുദ്ധ ഖുര്‍ആനില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ചിന്തിച്ചുകൊണ്ട് പോകുമ്പോള്‍, മുസ്‌ലിംകള്‍ ഇതിനു മുമ്പെഴുതിയിട്ടുള്ള പല ചരിത്രങ്ങളും തെറ്റാണെന്ന് നിങ്ങള്‍ക്ക് ബോദ്ധ്യമാകും.' ഇത് കേട്ടപ്പോള്‍ സ്തംഭിച്ചുപോയെന്നും എന്നാല്‍ പിന്നീടത് ശരിയാണെന്ന് ബോദ്ധ്യം വന്നെന്നും സി.എന്‍ സാക്‌ഷ്യപ്പെടുത്തുന്നു. (ഇസ്‌ലാം ഒരു സമഗ്രപഠനം പേജ് 482)

മനുഷ്യ ന്‍  ചന്ദ്രനിലിറങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്ന കാലത്ത് മുസ്‌ലിം പണ്ഡിതന്മാര്‍ അതിനെ വിമര്‍ശിക്കുകയായിരുന്നു ചെയ്‌തത്. അതസാദ്ധ്യമാണെന്നും  സാധിച്ചുവെന്ന് ആര്‌ പറഞ്ഞാലും വിശ്വസിക്കരുതെന്നും യാഥാസ്ഥികര്‍ പ്രചരിപ്പിച്ചുവരുന്ന കാലം.   മനുഷ്യന്‌ ചന്ദ്രനിലിറങ്ങാന്‍ സാധിക്കുമെന്നും അതാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നതെന്നും, അന്ന് സി.എന്‍ എഴുതി. അല്‍ മനാര്‍ മാസികയിലായിരുന്നു അതെഴുതിയത്. അതിന്റെ അനന്തരഫലം മാസികയുടെ പത്രാധിപസമിതിയില്‍ നിന്ന് മൌലവി പുറത്താക്കപ്പെട്ടതായിരുന്നു. 10 വര്‍ഷത്തിനു ശേഷം 1969 ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങി.

വിവാഹം, വിവാഹമോചനം, സ്വത്തവകാശം, വിദ്യഭ്യാസം, സാമൂഹികജീവിതം, ജോലി, കുടുംബജീവിതം തുടങ്ങി എല്ലാ രംഗങ്ങളിലും സ്ത്രീകള്‍ അനുഭവിച്ചുവരുന്ന വിവേചനത്തിനെതിരെ എന്നും തന്റെ തൂലിക ചലിപ്പിച്ചിരുന്ന പരിഷ്‌ക്കര്‍ത്താവാണ്‌ സി.എന്‍.  എല്ലാ തരം അന്ധവിശ്വാസങ്ങള്‍ക്കും ജീര്‍ണ്ണതകള്‍ക്കുമെതിരെ അദ്ദേഹം പോരാടിയിട്ടുണ്ട്. ഈ പോരാട്ടത്തില്‍ പലപ്പോഴും താന്‍ ഒറ്റയ്ക്കായിരുന്നു എന്നതാണ്‌ അദ്ദേഹത്തിന്റെ സവിശേഷത. ''മുസ്‌ലിംകള്‍ ഇന്നു വെച്ചുപുലര്‍ത്തിപ്പോരുന്ന വിശ്വാചാരങ്ങളില്‍ അമ്പതു ശതമാനവും ഖുര്‍ആനിലെ പച്ചപ്പരമാര്‍ത്ഥങ്ങള്‍ക്കു വിരുദ്ധമാ''ണെന്ന് എഴുതുന്ന (ചന്ദ്രമാസനിര്‍ണ്ണയം, 1991) പരിഷ്‌ക്കര്‍ത്താവായ ഒരു പണ്ഡിതന്ന്, യാഥാസ്ഥികരില്‍ നിന്ന് കല്ലേറല്ലാതെ പൂമാല എങ്ങനെ ലഭിക്കും?

1959-'64 കാലത്ത് കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. 1989 ല്‍ അക്കാദമി ഫെല്ലോഷിപ്പ് നല്‌കി മൌലവിയെ ആദരിച്ചു.
 1993 ഏപ്രില്‍ 27ന്  കോഴിക്കോട് വെച്ച് 88 ആം വയസ്സില്‍ മൗലവി നിര്യാതനായി.



കൃതികളില്‍ ചിലത്:
ഇസ്‌ലാമിലെ ധനവിതരണപദ്ധതി (1953)
ഇസ്‌ലാം ഒരു സമഗ്ര പഠനം (1965)
ഇവ രണ്ടിന്റെയും ഇങ്‌ഗ്ലീഷ് പതിപ്പുകള്‍  (1.1979, 2.?)
സഹീഹുല്‍ ബുഖാരി പരിഭാഷ (1970)
ഇസ്‌ലാം ചരിത്രം, മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം (1978)
യസ്സര്‍നല്‍ ഖുര്‍ആന്‍ (1981?)
ചന്ദ്രമാസ നിര്‍ണ്ണയം (1991)
ഖുര്‍ആന്‍ ഇന്‍ഡക്‌സ്
അഞ്ചു നേരത്തെ നമസ്‌ക്കാരം ഖുര്‍ആനില്‍ (1988)



അവലംബം:
1) ഇസ്‌ലാം ഒരു സമഗ്ര പഠനം. ഇതിന്റെ 475-486 പേജുകളിൽ 'സി.എന്‍. അഹ്‌മദ് മൌലവി സ്വന്തം വാക്കുകളിള്‍' എന്ന തലക്കെട്ടിലുള്ള ആത്മകഥ  (Fifth revised edition 1997, Al huda Book Stall, Calicut-1)
2) സഹീഹുല്‍ ബുഖാരി പരിഭാഷ. ഈ കൃതിയുടെ പരിഷ്‌ക്കരിച്ച ഏഴാം പതിപ്പിന്‌ ശ്രീ. എം.എന്‍. കാരശ്ശേരി എഴുതിയ ആമുഖം.    (Al huda Book Stall, Calicut-1)

Friday, August 17, 2012

Islamic Calendar 2012 - Ummul Qura Hijri Dates

Islamic Calendar 2012 - Ummul Qura Hijri Dates


1433 ശവ്വാല്‍

കെ.കെ. ആലിക്കോയ

2012 ജൂലായ് 19ന്‌ സൂര്യന്‍ അസ്‌തമിച്ച് ആറു മിനിറ്റ് കഴിഞ്ഞാണ്‌ ചന്ദ്രന്‍ അസ്‌തമിച്ചത്. അതിനാല്‍ ജൂലൈ 20 റമദാന്‍ ഒന്നായി കണക്കാക്കേണ്ടതായിരുന്നു. എന്നാല്‍ ഹിലാല്‍, കണ്ണുകൊണ്ട് കാണണമെന്ന യാഥാസ്ഥിക മര്‍ക്കടമുഷ്ടി മൂലം ആ ഭാഗ്യം നമ്മുടെ നാട്ടുകാര്‍ക്ക് നിഷേധിക്കപ്പെട്ടു. അങ്ങനെ റമദാന്‍ ഒന്നിന്‌ പകരം  രണ്ടിന്‌  വ്രതാനുഷ്ഠാനം ആരംഭിക്കാന്‍ തീരുമാനമായി. കഷ്ടം എന്നല്ലാതെന്തു പറയാന്‍!

ഗോളാശാസ്ത്രക്കണക്കനുസരിച്ച് 2012 ആഗസ്‌ത് 17 ന്‌ റമദാന്‍ 29 ആയിരിക്കും. അന്ന് രാത്രി IST 9:25 നാണ്‌ അമാവാസി അവസാനിക്കുന്നത്. അതിനാല്‍ അന്ന് ഹിലാല്‍ കാണുകയില്ല. അമാവാസി അവസാനിച്ചതിന്റെ പിറ്റേന്ന് ഒന്നാം തിയ്യതിയായി കണക്കാക്കുന്നത് പ്രവാചകമാതൃകയില്‍ ഇല്ലാത്ത കാര്യമാണ്‌. സൂര്യാസ്‌തമയ ശേഷം ചക്രവാളത്തില്‍ ഹിലാല്‍ കാണുന്ന ആദ്യ സന്ധ്യ മുതല്‍ പുതിയ മാസം ആരംഭിക്കുന്ന രീതിയാണ്‌ നബിചര്യയില്‍ കാണുക.  ഹിലാല്‍ കണ്ണുകൊണ്ട് കാണുക എന്നത് അന്ന് അനിവാര്യമായിരുന്നു. അതിന്റെ കാരണം നബി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 'നാം നിരക്ഷരായ ഒരു ജനതയാണ്‌; നമുക്ക് എഴുത്തും കണക്കും അറിയില്ല'. അപ്പോള്‍ കണക്ക് കൂട്ടാനറിയുന്നവര്‍ കണക്കിനെയാണ്‌ അവലംബിക്കേണ്ടതെന്നും കാണുക എന്നത് 'ദറൂറത്തിന്റെ മസ്‌അല'യാണെന്നും ഇതില്‍ നിന്ന്  ഗ്രഹിക്കാവുന്നതാണ്‌. 


 സൂര്യന്‍ അസ്‌തമിച്ച ശേഷം ചന്ദ്രന്‍ ആകാശത്തുണ്ടാകുമോ എന്നാണ്‌ കണക്ക് കൂട്ടേണ്ടത്. ആഗസ്‌ത് 18ന്‌ സൂര്യന്‍ അസ്‌തമിക്കുന്നത് 6:44 നും ചന്ദ്രന്‍ അസ്‌തമിക്കുന്നത് 7:09 നുമാണ്‌. അഥവാ സൂര്യാസ്‌തമയശേഷം 25 മിനിറ്റ് നേരം ചന്ദ്രന്‍ ആകാശത്തുണ്ടാകും.  ആഗസ്‌ത് 18ന്‌  നമ്മുടെ കണ്ണുകൊണ്ട് ഹിലാല്‍ കണ്ടാലും ഇല്ലെങ്കിലും ആഗസ്‌ത് 19 ന്‌ ശവ്വാല്‍ ഒന്നാണ്‌. 

Wednesday, August 1, 2012

സത്യസായ് ബാബ എപ്പോഴാണ്‌ മരിക്കുക?

കെ.കെ. ആലിക്കോയ


ഇതിനുത്തരം അദ്ദേഹം നേരത്തെ നല്‍കിയിട്ടുണ്ട്. ഒരു റിപ്പോര്‍ട്ട് പ്രകാരം 96-ം  വയസ്സിലാണ്‌ മരിക്കുക. ആ പ്രസ്താവന അദ്ദേഹം നേരിട്ട് നടത്തിയതല്ലെന്നും ശിഷ്യന്മാരിലാരോ പറഞ്ഞതാണെന്നും വിശദീകരിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ മറ്റ് രണ്ട് പ്രസ്താവനകള്‍ 1960 ലും '61 ലും നടത്തിയത് അദ്ദേഹത്തിന്റേതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 60 ല്‍ പറഞ്ഞത് ഇനി 59 വര്‍ഷം കൂടി ജീവിച്ചിരിക്കുമെന്നാണ്‌. (1960 + 59 = 2019) 61 ല്‍ പറഞ്ഞത് 58 വര്‍ഷം കൂടി ഉണ്ടാകുമെന്നും. (1961 + 58 = 2019) അപ്പോള്‍ 2019 ലാണ്‌ അദ്ദേഹത്തിന്റെ മരണം നടക്കേണ്ടത്. സത്യസായി സ്പീക്സ് വാള്യം ഒന്നിലും രണ്ടിലുമായി ഇത് കാണാവുന്നതാണ്‌:


Sathya Sai Speaks, Volume One,
Prashaanti Nilayam, September 29th 1960:


The miracle is but the natural behavior of the miraculous. That is why I favour you with the experience now and then, so that you may get a glimpse of the Glory. I will be in this mortal human form 59 years more and I shall certainly achieve the purpose of this avathaar; do not doubt it. I will take My own time to carry out My Plan so far as you are concerned. I cannot hurry because you are hurrying.
1960 + 59 years = the year 2019


Sathya Sai Speaks, Volume Two,
Prashaanti Nilayam, October 21st 21 1961:


You will witness Puttaparthi becoming a Madhura Nagara (birth place of Krishna). No one can stop this development or delay it. I will not give you up, nor can any one of you give Me up. Even if you lose faith, you will repent and come to this refuge very soon, clamouring for admission. I shall be in this body for 58 years more; I have assured you of this already. Your lives are intertwined with My earthly career. Act always in accordance with that great privilege.
1961 + 58 years = the year 2019

أحاديث منتقاة من رسالة أحاديث لا تصح للشيخ سليمان الخراشي



  • 1 - " نحن قوم لا نأكل حتى نجوع، وإذا أكلنا لا نشبع "

    قال عنه الشيخ عبد العزيز بن باز –رحمه الله- في مجموع فتاواه (4/122): "في سنده ضعف" ولم يذكر –رحمه الله- من رواه. وقال الشيخ عبد العزيز السدحان: "فتشت عنه كثيراً، وسألت عنه كثيراً، فلم أظفر بشيء غير ما ذكره سماحة الشيخ عبد العزيز بن باز"([1])


    2- "أمرت أن أحكم بالظاهر والله يتولى السرائر"

    قال السخاوي: "لا وجود له في كتب الحديث المشهورة، ولا الأجزاء المنثورة، وجزم العراقي بأنه لا أصل له، وكذا أنكره المزي وغيره "([2])

    3- "ليس الإيمان بالتمني ولا بالتحلي ، ولكن ما وقر في القلب وصدقه العلم"

    قال الألباني : "موضوع"([3]) وروي من كلام الحسن البصري

    4- " خير البر عاجله "

    قال العجلوني : "ليس بحديث "([4])

    5- " كما تدين تدان "

    قال المناوي في تخريج تفسير البيضاوي (1/102): "أخرجه البيهقي في الأسماء والصفات بسند ضعيف " 6- " روحوا القلوب ساعة وساعة "

    أخرجه القضاعي في مسند الشهاب (672). وقال محققه الشيخ حمدي السلفي: "في إسناده الوليد بن محمد الموقري، وهو متروك، فهو ضعيف" 21- " اطلبوا العلم ولو بالصين "

    قال ابن عراق : (قال ابن حبان : حديث باطل لا أصل له ) ([5]) . وقال ابن الجوزي في الموضوعات: بعد أن رواه بسنده (هذا حديث لا يصح عن رسول الله صلى الله عليه وسلم…)([6])29- " لا صلاة لجار المسجد إلا في المسجد "

    قال العجلوني : (رواه الدارقطني والحاكم والطبراني فيما أملاه، ومن طريقه الديلمي عن أبي هريرة، والدارقطني عن علي مرفوعاً، وابن حبان في الضعفاء عن عائشة، وأسانيدها ضعيفة، وليس له كما قال الحافظ في تلخيص تخريج الرافعي إسنادٌ ثابت وإن اشتهر بين الناس… وقال الصغاني: موضوع، وقال ابن حزم: هذا الحديث ضعيف) ([7])

    36- " لا تنظر إلى صغر الخطيئة، ولكن انظر إلى عظمة من تعصي "

    قال ابن عراق: (رواه أبو نعم من حديث عمرو بن العاص، وفيه محمد بن اسحق العكاشي. قلت: أورده ابن الجوزي في الواهيات من الطريق المذكور ومن حديث ابن عمر من طريق غالب بن عبيد الله، ومن حديث أبي هريرة من طريق أبي داود النخعي، ثم قال: هذا إنما يثبت من قول بلال بن سعد، والله تعالى أعلم)([8])قال ابن الجوزي في "العلل المتناهية في الأحاديث الواهية"([9]) : (هذا مشهور من كلام بلال بن سعد، وإنما رفعه إلى رسول صلى الله عليه وسلم الكذابوان). 39- " اتقوا فراسة المؤمن فإنه ينظر بنور الله تعالى "

    قال ابن عراق : (رواه أبو نعيم من حديث ابن عمر، وابن عرفة في جزئه من حديث أبي سعيد، والطبراني من حديث أبي أمامة، وابن الجوزي من حديث أبي هريرة، ولا يصح…)([10]) .وذكره ابن الجوزي في الموضوعات([11]) . 43- " لا تظهر الشماتة بأخيك فيرحمه الله ويبتليك "

    قال الشوكاني : " قال في الذيل: لا يصح. وقال الصغاني : موضوع. وقال في الوجيز : هو من حديث واثلة بن الأسقع، وفيه عمر بن إسماعيل، كذاب"([12])47- " اتق شر من أحسنت إليه "

    قال السخاوي : "لا أعرفه، ويشبه أن يكون من كلام بعض السلف"([13])55- " النظافة تدعو إلى الإيمان "

    رواه الطبراني في الأوسط " بسند ضعيف جداً " كما قال القاري([14])

    56- " جنبوا مساجدكم صبيانكم "

    رواه ابن ماجه ، وقال السخاوي : "سنده ضعيف "([15])57- " الجنة تحت أقدام الأمهات "

    قال الألباني : "موضوع "([16])

    58- " حب الوطن من الإيمان "

    ذكره الصاغاني في الموضوعات([17]) ، وقال السخاوي : "لم أقف عليه"([18])

    59- " الحفظ في الصغر كالنقش في الحجر "

    قال القاري : "ليس بثابت" ([19]) ونسبه ابن عبد البر في (جامع بيان العلم وفضله) ([20]) إلى بعض السلف .

    ومثله : 60- " العلم في الصغر كالنقش في الحجر "

    قال العجلوني : "رواه البيهقي عن الحسن البصري من قوله "([21])وقال شيخ الإسلام في منهاج السنة ( 7/526): " هذا مثل سائر ، ليس من كلام النبي صلى الله عليه وسلم " .

    62- " خير الأمور أوسطها "

    قال السخاوي : "رواه ابن السمعاني في ذيل تاريخ بغداد بسند مجهول"([22])

    63- " رجعنا من الجهاد الأصغر إلى الجهاد الأكبر، قالوا: وما الجهاد الأكبر؟ قال: جهاد القلب " قال ابن حجر : "هو مشهور على الألسنة، وهو من كلام إبراهيم بن أبي عبلة" . وقال العراقي: "رواه البيهقي من حديث جابر وقال: هذا إسناد فيه ضعف"([23])وقال شيخ الإسلام ابن تيمية : "لا أصل له، ولم يروه أحد من أهل المعرفة بأقوال النبي صلى الله عليه وسلم وأفعاله . وجهاد الكفار من أعظم الأعمال، بل هو أفضل ما تطوع به الإنسان "([24])

    64- " سيد القوم خادمهم "

    قال السخاوي : "في سنده ضعف وانقطاع"([25])وقال الألباني: "ضعيف "([26])

    65- " الضرورات تبيح المحظورات "

    قال العجلوني : "ليس بحديث "([27])66- " كما تكونوا يولى عليكم "

    رواه البيهقي في شعب الإيمان (7391) بلفظ : "كما تكونوا كذلك يؤمر عليكم "، وقال: "هذا منقطع، وراويه يحيـى بن هاشم؛ وهو ضعيف " وقال الشوكاني : "في إسناده وضاع، وفيه انقطاع "([28])69- " المعدة بيت الداء، والحمية رأس الدواء "

    قال السخاوي : "لا يصح رفعه إلى النبي صلى الله عليه وسلم، بل هو من كلام الحارث بن كلدة طبيب العرب "([29])


    70- " من لم تنهه صلاته عن الفحشاء والمنكر لم يزدد من الله إلا بعداً"

    قال الألباني : "باطل، وهو مع اشتهاره على الألسنة لا يصح من قبل إسناده ولا من جهة متنه "([30])

    71- " الناس على دين ملوكهم "

    قال السخاوي : "لا أعرفه حديثاً … وللبيهقي عن كعب الأحبار قال: إن لكل زمان ملكاً يبعثه الله على نحو قلوب أهله …"([31])73- " الدين المعاملة "

    "لا أصل له" قاله الألباني في سلسلة الأحاديث الضعيفة (5/11). وقال الشيخ عبد العزيز السدحان: "فتشت عنه كثيراً ولم أعثر عليه "([32])75- " نية المؤمن خير من عمله "

    قال الألباني: "ضعيف، رواه الطبراني "([33]) وأخرجه البهيقي في شعب الإيمان (5/343) بلفظ: "نية المؤمن أبلغ من عمله " وقال : "هذا إسناد ضعيف". 82- " لا سلام على طعام "

    83- وفي لفظ: "لا سلام على آكل "

    قال الملا علي القاري: "لا أصل له "([34])87- " من أعان ظالماً سلطه الله عليه "

    قال الشوكاني : "في إسناده متهم بالوضع"([35])

    88- " كانت خطيئة داود النظر "

    قال الشوكاني : "لا أصل له "([36])

    89- " حسنات الأبرار سيئات المقربين "

    ليس بحديث . قال السخاوي : "هو من كلام أبى سعيد الخراز، رواه ابن عساكر في ترجمته "([37])

    90- " الخير فيّ وفي أمتي إلى يوم القيامة "

    قال الحافظ ابن حجر : "لا أعرفه "([38])

    91- " خير الأسماء ما عُبِّد وحُمّد "

    92- وفي لفظ: "أحب الأسماء إلى الله ما عُبِّد وحُمِّد "

    قال الغزي: "لا يعرف بهذا اللفظ "([39])وقال الألباني : " لا أصل له "([40])

    93- " صوموا تصحوا "

    ذكره الصغاني في الموضوعات([41]) . وقال الألباني : "ضعيف "([42])

    أحاديث منتقاة من رسالة أحاديث لا تصح للشيخ سليمان الخراشي

    ([1]) تحت المجهر (2/61) .

    ([2]) المقاصد الحسنة (برقم 178) .

    ([3]) السلسلة الضعيفة (رقم 1098).

    ([4]) كشف الخفاء ( برقم 1229).

    ([5]) تـنـزيه الشريعة (1/258).

    ([6]) الموضوعات (1/216).

    ([7]) كشف الخفاء (رقم 3073) .

    ([8]) تنـزيه الشريعة (2/234).

    ([9]) (2/288) .

    ([10]) تنـزيه الشريعة (2/305).

    ([11]) (3/145).

    ([12]) الفوائد المجموعة (ص 265) .

    ([13]) المقاصد الحسنة (رقم 25) .

    ([14]) الموضوعات الصغرى (ص 78) .

    ([15]) المقاصد الحسنة (رقم 372)

    ([16]) السلسلة الضعيفة ( ح 593 ).

    ([17]) (رقم 81)

    ([18]) المقاصد الحسنة (رقم 386)

    ([19]) الأسرار المرفوعة (رقم 177) .

    ([20]) (1/82) .

    ([21]) كشف الخفاء (2/85).

    ([22]) المقاصد الحسنة (رقم 455) .

    ([23]) السلسلة الضعيفة للألباني (رقم 2460) .

    ([24]) الفتاوى (11/ 197) .

    ([25]) المقاصد الحسنة (رقم 579) .

    ([26]) السلسلة الضعيفة (رقم 1502) .

    ([27]) كشف الخفاء (2/45 )

    ([28]) الفوائد المجموعة (رقم 624) .

    ([29]) المقاصد الحسنة (رقم 1035) .

    ([30]) السلسلة الضعيفة (رقم 2) .

    ([31]) المقاصد الحسنة (رقم 1236) .

    ([32]) تحت المجهر (3/93) .

    ([33]) السلسلة الضعيفة (5/244) .

    ([34]) الأسرار المرفوعة (رقم 592) .

    ([35]) الفوائد المجموعة (رقم 635) .

    ([36]) الفوائد المجموعة (رقم 609) .

    ([37]) المقاصد الحسنة (رقم 404) .

    ([38]) المقاصد الحسنة (رقم 468) .

    ([39]) الجد الحثيث (رقم 150) .

    ([40]) السلسلة الضعيفة (رقم 411) .

    ([41]) رقم (72)

    ([42]) السلسلة الضعيفة (رقم 253) .

    Source: http://www.ahlalhdeeth.com/vb/showthread.php?t=244247

റസൂലുല്ലാഹി അദ്‌നാന്‍ (സ)?


കെ.കെ. ആലിക്കോയ

അന്ത്യനാളിന്റെ മുമ്പായി വരുമെന്ന് ഹദീസുകളില്‍ പ്രവചിക്കപ്പെട്ട ഇമാം മഹ്‌ദിയുടെ പേര്‌ നബിയുടെ പേരായിരികുമെന്നും ചില ഹദീസുകളിലുണ്ടല്ലോ. എന്നാല്‍ മഹ്‌ദി വേശം കെട്ടുന്ന -സ്വയം വാദിക്കുകയില്ല, മറ്റുള്ളവര്‍ വാദിക്കും- ഹാറൂന്‍ യഹ്‌യാക്ക് അയാളുടെ പേരൊരു തടസ്സമാണ്‌. അദ്‌നാന്‍ ഒക്‌താര്‍ എന്നാണ്‌ പേര്‌.

ഈ തടസ്സം നീക്കാന്‍ രണ്ടു തരം ശ്രമങ്ങള്‍ നടക്കുന്നു. ഒന്ന് മുഹമ്മദ് നബിക്ക് അദ്‌നാന്‍ എന്നുകൂടി പേരുണ്ടായിരുന്നു എന്ന് വാദിക്കുക. ഇത് വിജയിക്കാതെ പോകുമോ എന്ന ആശങ്ക അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ കൂട്ടത്തില്‍ മറ്റൊരു ശ്രമം കൂടി നടത്തുന്നുണ്ട്.

ഹാറൂന്‍ യഹ്‌യക്ക് മുഹമ്മദ് എന്നുകൂടി പേരുണ്ടെന്ന് വരുത്തുക. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ പറയുന്നത് ഹാറൂന്‍ യഹ്‌യയെ അദ്ദേഹത്തെ വല്ലാതെ സ്നേഹിക്കുന്ന ഒരാള്‍ മുഹമ്മദ് എന്ന് വിളിച്ചപ്പോള്‍ അദ്ദേഹമത് നിഷേധിച്ചിട്ടില്ലെന്ന്. പോരേ തെളിവ്?

എന്തും വിശ്വസിക്കാന്‍ കുറെ മരത്തലയന്മാര്‍ കൂടെയുള്ളവര്‍ക്ക് എന്താ ജല്പിച്ചുകൂടാത്തത്?